Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മദനിയും മന്ത്രി ജലീലും തമ്മിലെന്ത് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 03:29 am IST
in Vicharam

വരാപ്പുഴയില്‍ മൂന്നാംമുറ പ്രയോഗിച്ച് ഒരു യുവാവിനെ പോലീസ് സ്റ്റേഷനില്‍ കൊലപ്പെടുത്തിയത് ഇപ്പോഴും സജീവ ചര്‍ച്ചയാണ്. കൊലക്കുറ്റം ചുമത്തി ഏതാനും പോലീസ് ഉദേ്യാഗസ്ഥരെ കസ്റ്റഡിയിലെടുത്തത് ഏറെ സമ്മര്‍ദത്തിന് ശേഷമാണല്ലൊ. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള അകലം കുറഞ്ഞ് നമ്മളൊന്ന് എന്ന അവസ്ഥയിലാകുമ്പോള്‍ സര്‍ക്കാരിന് ഭയക്കാനില്ല. സര്‍ക്കാരിന്റെ ഏതൊരു കൊള്ളരുതായ്‌മകളോടും പൊരുത്തപ്പെടാന്‍ പ്രതിപക്ഷം പാകപ്പെട്ടു. ഷുഹൈബിന്റെ അരുംകൊലപോലും കണ്ണൂരിലെ സമരം കൊണ്ടാണ് ശ്രദ്ധനേടിയത്. എന്നാല്‍ കേട്ടുകേള്‍വിയില്ലാത്തവിധം ശ്രീജിത്തെന്ന ചെറുപ്പക്കാരന്റെ കൊലപാതകം കണ്ടഭാവം നടിച്ചതുപോലും മടിച്ചുമടിച്ചാണ്. പ്രതിപക്ഷത്തിന്റെ കീഴാറ്റൂര്‍ സമരത്തോടുള്ള സമീപനവും ഞങ്ങളിന്നാട്ടുകാരല്ലെന്ന രീതിയിലാണ്. കീഴാറ്റൂരിലും വരാപ്പുഴയിലും ബിജെപി ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയപ്പോഴാണ് ”എന്റെ കയ്യിലുമുണ്ട് ചിറ്റപ്പാ മോതിരം” എന്നപോലെ പ്രതിപക്ഷം രംഗത്തിറങ്ങിയത്. ശ്രീജിത്തിന്റെ അരുംകൊല മാധ്യമങ്ങള്‍ മുഖ്യവിഷയമായെടുത്ത് പൊരുതുമ്പോഴാണ് പെട്ടന്നൊരു ഹര്‍ത്താല്‍ പൊട്ടിവീണത്.

ഊരും പേരുമില്ലാത്തവരുടെ രഹസ്യ ആഹ്വാനമാണ് ഏപ്രില്‍ 16ന് അക്രമഹര്‍ത്താലായി വന്നുഭവിച്ചത്. അടിയും കല്ലേറും കൊള്ളയും കൊള്ളിവയ്‌പുമെല്ലാം വേണ്ടുവോളമുണ്ടായി. ജാതിയും മതവും നോക്കി തല്ലും തലോടലും. വാഹനം തടയുന്നതുപോലും അങ്ങനെയായിരുന്നു. മുസ്ലിം തീവ്രാവാദ സംഘടനയായ എസ്ഡിപിഐ ആണ് ഹര്‍ത്താലിന് പിന്നിലെന്ന് മുസ്ലിംലീഗടക്കമുള്ളവര്‍ പറയുന്നുണ്ടെങ്കിലും എസ്ഡിപിഐ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഏതായാലും എട്ടു ജില്ലകള്‍ ഞെട്ടി. 300 ഓളം കേന്ദ്രങ്ങളില്‍ സംഘര്‍ഷം. പോലീസുകാര്‍ക്കും വേണ്ടുവോളം കിട്ടി. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനകത്തു കയറിയും പേക്കൂത്ത് നടത്തിയെന്ന് ഒരു കൂസലുമില്ലാതെ സര്‍ക്കാര്‍ തന്നെ വിശദീകരിക്കുന്നു.

ചുവപ്പുജിഹാദി ഭീകരതയെ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളയാത്ര നടത്തിയത് മറക്കാറായിട്ടില്ല. ഇത് ഇല്ലാക്കഥയാണ്, ”കേരളത്തെ അപമാനിക്കാനാണിത്” എന്ന് പറഞ്ഞത് ഭരണക്കാര്‍ മാത്രമല്ല, പ്രതിപക്ഷത്തിനും അതുതന്നെയായിരുന്നു അഭിപ്രായം. ഇപ്പോഴിതാ അപകടമെന്ന് പിറുപിറുക്കുന്നു.

അക്രമത്തിലൂടെ ഭീകരസാന്നിധ്യമറിയിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിനെ അപലപിക്കാനും ആളുണ്ട്. നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ തുറുങ്കിലടക്കുകയോ എന്നാണ് ചില ‘മാധ്യമ’ വിശാരദന്മാരുടെ ചോദ്യം. ഹര്‍ത്താലും നരേന്ദ്രമോദിയും തമ്മിലെന്ത് ബന്ധം ? കശ്മീരില്‍ നാലുമാസം മുമ്പ് ബാലിക നിഷ്‌കരുണമായി കൊല്ലപ്പെട്ടതില്‍ നരേന്ദ്രമോദിയെ പുലഭ്യം പറയുന്നതിലെന്ത് കാര്യം ? രാഷ്‌ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം അതില്‍ അതീവ ദുഃഖം പ്രകടിപ്പിച്ചിട്ടുമുണ്ട്. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ ശക്തമായ കുറ്റപത്രം തന്നെയാണ് സമര്‍പ്പിച്ചത്. എല്ലാ കുറ്റവാളികള്‍ക്കും ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് ബിജെപിയും പറയുന്നത്. പെണ്ണ് ഉള്ള സ്ഥലത്തെല്ലാം പെണ്‍വാണിഭം ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നോര്‍ക്കണം. കശ്മീരിലെ കുട്ടി മരിച്ചതുകൊണ്ട് പെട്ടെന്ന് ഉരുത്തിരിഞ്ഞ ഭീകതരയല്ല കേരളം കണ്ടത്. കാലങ്ങളായി കേരളത്തെ കശ്മീരിക്കാന്‍ മുദ്രാവാക്യം വിളിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്തുകൊടുക്കാന്‍ ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളും തയ്യാറാകുന്നുണ്ട്.

കാല്‍നൂറ്റാണ്ടിന് മുമ്പ് കേരളത്തിലെ ആറു ജില്ലകളില്‍ സമാനമായ സംഘര്‍ഷമുണ്ടാക്കിയിട്ടുണ്ട്. 1992 ഏപ്രില്‍ ഒന്നിനായിരുന്നു അത്. അയോധ്യയില്‍ പള്ളിക്ക് ബോംബിട്ടു എന്ന കള്ള പ്രചാരണം നടത്തി മദനിയുടെ സംഘടനയായ ഐഎസ്എസാണ് അന്നത്തെ പ്രതി. 84 സ്ഥലത്താണ് അന്ന് അക്രമികള്‍ അഴിഞ്ഞാടിയത്. ഐഎസ്എസിന്റെ സാന്നിധ്യം അറിയിക്കാന്‍ ആസൂത്രണംചെയ്ത അക്രമ തേര്‍വാഴ്ചയായിരുന്നു അന്ന് നടന്നത്. അന്നതിന് നേതൃത്വം നല്‍കിയ മദനിയെ മഹത്‌വത്കരിക്കാന്‍ ഇരുമുന്നണികളും വാശിയോടെ പ്രവര്‍ത്തിച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പിടിയിലായ മദനിയെ പുറത്തിറക്കാന്‍ നിയമസഭയെ പോലും ഇരുമുന്നണികളും ദുരുപയോഗിച്ചു. ബിജെപിയാണ് മദനിയെ പുറത്തിറക്കുന്നതിന് തടസ്സമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഇന്നെന്ത് പറയാനുണ്ട്? ബെംഗളൂരു ജയിലിലാണ് ഇന്ന് മദനി. കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസല്ലെ?

മദനിയും മന്ത്രി കെ.ടി. ജലീലും തമ്മിലെന്താണ് ബന്ധം? എന്തിനാണ് മന്ത്രി ജലീല്‍ ബെംഗ്ലൂരുവില്‍ ചെന്ന് മദനിയെ കണ്ടത്? കശ്മീരിലെ കുട്ടിയുടെ മരണത്തില്‍ വികാരം പങ്കിട്ടു എന്നാണ് മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പങ്കിട്ടതിനപ്പുറം പദ്ധതികളെന്തെങ്കിലും ഉണ്ടാക്കിയോ? ഇരുവരുടെയും കൂടിക്കാഴ്ചയ്‌ക്കുശേഷമാണല്ലൊ കേരളത്തില്‍ 1992 മോഡല്‍ അക്രമം ഉണ്ടായത്. സംശയം സ്വാഭാവികം. മന്ത്രി അക്രമത്തെ അപലപിക്കാനൊന്നും മുതിരാത്ത സാഹചര്യത്തില്‍ പ്രതേ്യകിച്ചും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം നിര്‍ത്തണമെന്ന് നിര്‍ദേശിച്ച് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അനവസരത്തിലെന്ന് പ്രസിഡന്റ് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.