Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ ഹര്‍ത്താല്‍ പട്ടികജാതി, വര്‍ഗ്ഗക്കാര്‍ക്കുള്ള മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 02:18 am IST
in Vicharam

കഴിഞ്ഞ ദിവസം (9.4.18) ഹര്‍ത്താലായിരുന്നത്രെ. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം പട്ടികജാതി, വര്‍ഗ്ഗ സംഘടനകള്‍ ഒന്നുചേര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

പോലീസ് സംരക്ഷണത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ മൊഴിഞ്ഞു. പരീക്ഷകള്‍ മാറ്റില്ലെന്ന് യൂണിവേഴ്‌സിറ്റി അധികൃതരും മൊഴിഞ്ഞു. സ്വകാര്യബസ്സുകള്‍ ഓടിക്കുമെന്ന് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പത്രസമ്മേളനം വിളിച്ച് പറഞ്ഞു. ലോറികള്‍ ഓടിക്കുമെന്ന് അവരുടെ അസോസിയേഷനും ഉറക്കെപ്പറഞ്ഞു. കടകമ്പോളങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി അസോസിയേഷന്‍ കട്ടായം പറഞ്ഞു.

ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത് രണ്ടേ രണ്ട് സംഘടനകള്‍ മാത്രമാണ്. യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് ലീഗും. വടക്കന്‍ ജില്ലകളില്‍ യൂത്ത്‌ലീഗും മധ്യ, തെക്കന്‍ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ്സും ശക്തമാണെന്നതിനാല്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നുതന്നെയായിരുന്നു നിഗമനം.

ഇനി ഹര്‍ത്താല്‍ ദിനത്തില്‍ കണ്ട കാഴ്ചകളൊന്ന് പരിശോധിക്കാം.

പോലീസ് പിന്തുണയില്ലാതെതന്നെ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടി. പലയിടങ്ങളിലും സ്വകാര്യബസ്സുകളും സര്‍വീസ് നടത്തി. ലോറികളും ഓട്ടോ അടക്കമുള്ള ടാക്‌സികളും യാതൊരു തടസവുമില്ലാതെ സര്‍വീസ് നടത്തി. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ക്രമപ്രകാരംതന്നെ നടന്നു. വ്യാപാരി വ്യവസായി അസോസിയേഷന്റെയും, സിപിഎം നേതൃത്വത്തിലുള്ള വ്യാപാര സംഘടനയുടെയും അംഗങ്ങളുടെ കടകള്‍ യഥാസമയം തുറക്കുകയും അടയ്‌ക്കുകയും ചെയ്തു. ദളിതര്‍ക്കുവേണ്ടി വാചകമടിക്കുന്ന എസ്ഡിപിഐ, പിഡിപി നേതാക്കളുടെ കടകള്‍ എന്നത്തേക്കാളും സജീവമായി കച്ചവടം പൊടിപൊടിച്ചത് പ്രത്യേകം ശ്രദ്ധിച്ചു.

കടകളാക്രമിക്കാനോ വാഹനങ്ങള്‍ തടയാനോ ഒരു യൂത്ത് കോണ്‍ഗ്രസ്സുകാരനേയോ യൂത്ത് ലീഗുകാരനേയോ മലപ്പുറം ജില്ലയില്‍പ്പോലും കണ്ടില്ല.

ഇത് പട്ടികജാതി, വര്‍ഗ്ഗ സംഘടനകള്‍ക്കുള്ള വ്യക്തമായ ചുവരെഴുത്താണ്. നിങ്ങളുടെ വ്യക്തിത്വമെന്തെന്നും, എവിടെയാണ് നിങ്ങളുടെ അസ്തിത്വമെന്നും തിരിച്ചറിയാനുള്ള ചുവരെഴുത്ത്. ആവശ്യം വുമ്പോഴെല്ലാം ദളിത് ന്യൂനപക്ഷ ഐക്യമെന്ന് കൊട്ടിഘോഷിക്കുന്നവര്‍, നിങ്ങള്‍ക്ക് ഒരാവശ്യം വന്നപ്പോള്‍ അതിനെ ശക്തമായെതിര്‍ത്ത് അവരുടെ തനിനിറം പുറത്തുകാണിക്കുകതന്നെ ചെയ്തു. ദളിത് ന്യൂനപക്ഷ ഐക്യമെന്ന ചൂണ്ട ചിലരുടെ തന്ത്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ആ ചൂണ്ടയുടെ പിറകിലെ ചില കൈകള്‍ നിങ്ങളുടെ കൂട്ടത്തിലുള്ള ചില കുറുക്കന്മാരാണെന്ന സത്യവും.

ആദിവാസി ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സ്വത്വം എവിടെയാണ് ചേര്‍ന്നുനില്‍ക്കുന്നതെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ഭാരതത്തിന്റെ മറുഭാഗങ്ങളില്‍ വന്ന മാറ്റം തിരിച്ചറിയുക. സവര്‍ണനെന്നും അവര്‍ണനെന്നും പറഞ്ഞ് തമ്മിലടിപ്പിക്കുന്ന കുറുക്കന്മാരെ ഇനിയും നിങ്ങള്‍ക്ക് തിരിച്ചറിയാനായില്ലെങ്കില്‍ ‘കഷ്ടം’ എന്നല്ലാതെ എന്തു പറയാന്‍?

രാമചന്ദ്രന്‍ പാണ്ടിക്കാട്, മലപ്പുറം

സവര്‍ണ്ണമിത്ത്! 

സവര്‍ണ്ണ നിര്‍മിതമിത്തായ തിരുമേനിയെന്നു തന്നെ വിളിക്കരുതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍കൂറിലോസ് തിരുമേനി.

തനിക്ക് പൂച്ചെണ്ടു വേണ്ട, പകരം തോര്‍ത്തുമുണ്ടു മതി എന്നു പറഞ്ഞിരുന്ന ഒരു മുഖ്യമന്ത്രി പണ്ടു കേരളത്തില്‍ ഉണ്ടായിരുന്നു. 

ഇത്തരം നാട്യങ്ങള്‍ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ കൊള്ളാമായിരുന്നു.

കെ.എ. സോളമന്‍

എസ്എല്‍ പുരം

തേലക്കാടിന് അഭിനന്ദനം; മാര്‍പാപ്പയ്‌ക്കും

കള്ളവും ചതിയും കോര്‍ത്തിണക്കി ഒരുമതമുണ്ടാക്കി അതുപയോഗിച്ച് അധിനിവേശം സമര്‍ത്ഥമായി നടത്തുകയും പാവപ്പെട്ട ജനങ്ങളെ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അവരുടെ പാരമ്പര്യത്തില്‍നിന്ന് അടര്‍ത്തിമാറ്റി സ്വര്‍ഗം കാണിച്ച് പ്രലോഭിപ്പിച്ചും നരകം പറഞ്ഞ് പേടിപ്പിച്ചും മതത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചും മരക്കുരിശില്‍ തൂക്കിയിട്ട യേശുവിനെ കാണിച്ച് കാടും കായലും പുഴയും മലയും കടലും കയ്യേറി കുമിഞ്ഞുകൂടിയ സമ്പത്തിന്റെ ധാര്‍ഷ്ട്യത്തില്‍ രാജ്യത്തെ ഭരണകൂടത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലു വിളിക്കുന്ന മലമേലദ്ധ്യക്ഷന്മാരുടെ ഇടയില്‍ നിന്നും വന്ന ഫാ. തേലക്കാട് തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല എന്ന് തുറന്നു സമ്മതിച്ചതിനെ അഭിനന്ദിക്കുന്നു.

അതേപോലെ, നരകം യാഥാര്‍ത്ഥ്യമല്ലെന്ന് മാര്‍പാപ്പ രണ്ടു ദിവസത്തിനു മുന്‍പ് സമ്മതിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് കവലകളില്‍ മനുഷ്യനെ തിളച്ച എണ്ണയിലിട്ട് വറുക്കുന്നതും ഈര്‍ച്ചവാളുകൊണ്ട് അറുക്കുന്നതുമായ പടങ്ങള്‍ ആലേഖനം ചെയ്ത മാപ്പുമായി സുവിശേഷം  പ്രസംഗിക്കുന്നവരെ കാണാനിടവന്നിട്ടുണ്ട്. ക്രിസ്ത്യാനികളുടെ നരകംകണ്ട് ബാലമനസ്സ് പേടിച്ചരണ്ടുപോയ സന്ദര്‍ഭങ്ങളായിരുന്നു അത്.

ക്രിസ്തുമതത്തിന്റെ നിലനില്‍പ്പ് സ്വര്‍ഗനരക സങ്കല്‍പത്തിലൂന്നിയാണ്. നരകമില്ലെന്ന് മാര്‍പാപ്പ സമ്മതിച്ചതോടുകൂടി ഈ മതത്തിന്റെ പ്രസക്തി നഷ്ട പ്പെട്ടുകഴിഞ്ഞു. ഏതായാലും ക്രിസ്തുമതത്തിലെ പരമോന്നത നേതാവ് തുറന്നുസമ്മതിക്കാന്‍ തയ്യാറായതില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.

ഇങ്ങനെ ഓരോ മത നേതാക്കളും സമ്മതിക്കയാണെങ്കില്‍ മതത്തിന് പ്രസക്തിയില്ലാത്ത ഒരു ലോകം ഭാവിയിലുണ്ടാകും. അങ്ങനെയുള്ള ലോകത്തില്‍ മതമില്ലാത്തതുകൊണ്ട് സംഘര്‍ഷവും കുറവായിരിക്കും. അങ്ങനെയുള്ള, മതമില്ലാത്ത ലോകം ഭാവിയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

രഘുമോഹന കുമാര്‍,

എളമക്കര, എറണാകുളം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ
India

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

India

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

മുട്ടില്‍ മരം മുറി: മരങ്ങളുടെ പൂര്‍ണ കണക്ക് സമര്‍പ്പിക്കണമെന്ന് ബത്തേരി കോടതി

കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍?, നീറ്റ് പരീക്ഷയുടെ പേരില്‍ ജെന്‍സീ കലാപത്തിന് കെജ്രിവാള്‍ ആഹ്വാനം ചെയ്തിരുന്നു

റഷ്യയുമായുള്ള എണ്ണവ്യാപാരം തുടർന്ന് ഇന്ത്യ ; ആവശ്യമുള്ളത്ര ഇന്ധനം ഞങ്ങൾ തരാമെന്ന് യുഎസ് ; ഇന്ത്യയെ ഒപ്പം നിർത്താനുള്ള പുതിയ തന്ത്രം

ലോകത്തിലെ ഏറ്റവും മികച്ച തീം പാർക്കിനുള്ള അവാർഡ് വാർണർ ബ്രദേഴ്സ് വേൾഡ് യാസ് ഐലൻഡിന് സ്വന്തം 

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരും, ചര്‍ച്ചകള്‍ സജീവം

ബിജെപിയെ അൺഫോളോ ചെയ്യണമെന്ന് ക്രോക്രോച്ച് ജനത പാർട്ടി ; ആഹ്വാനം ഗുണമായത് ബിജെപിയ്‌ക്ക് , 8.8 ദശലക്ഷമായിരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം 9.1 ലേയ്‌ക്ക്

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.