ആലപ്പുഴ: സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച മകനെ നോക്കാന്‍ രാത്രി ഡ്യൂട്ടി ഒഴിവാക്കികിട്ടാന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച നഴ്സിനെ സ്വകാര്യാശുപത്രി പിരിച്ചുവിട്ടതായി പരാതി. 22 വര്‍ഷമായി നഴ്സായി ജോലി ചെയ്തിരുന്ന കായംകുളം പാലസ് വാര്‍ഡ് പുത്തിരേത്ത് വീട്ടില്‍ എസ്. ബിനീതയെ കായംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചുവിടുകയായിരുന്നു. ബിനീതയ്ക്ക് പകല്‍സമയം ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് കഴിഞ്ഞ ഡിസംബര്‍ 16ന് ജില്ലാ ലേബര്‍ ഓഫീസറോട് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ പ്രതികാര നടപടിയെടുത്ത ആശുപത്രി മാനേജ്മെന്റ് കഴിഞ്ഞ അഞ്ചിന് ബബിതയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ടാക്സി ഡ്രൈവറാണ് ബിനീതയുടെ ഭര്‍ത്താവ് ബിനു. ബിനീതയുടെ 12 വയസുള്ള മൂത്തമകനാണ് സെറിബ്രറല് പാള്‍സി മൂലം ദുരിതംപേറുന്നത്. ബിനീത ജോലിക്കു പോകുമ്പോള്‍ അമ്മയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. പ്രായാധിക്യത്തോടെ അവര്‍ക്കു വയ്യാതായതോടെ രാത്രി ഡ്യൂട്ടി ഒഴിവാക്കിത്തരണമെന്ന് ആശുപത്രി മാനേജ്മെന്റിനോട് പലകുറി അപേക്ഷിച്ചു. അതിന് മാനേജ്മെന്റ് തയാറാകാതെ വന്നതോടെയാണ് ആലപ്പുഴ കലക്ടറെയും ബിനു- ബിനീത ദമ്ബതികള്‍ക്ക് അഞ്ചുവയസുള്ള ഒരു മകള്‍ കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: