Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:42 am IST
in Samskriti

കഠം- കൃഷ്ണയജുര്‍വേദത്തിലെ കഠശാഖയില്‍ ഉള്ളതാണ് കഠോപനിഷത്. ഇതിലാണ് വാജശ്രവസ്സിന്റെ പൗത്രനും ഗൗതമന്റെ പുത്രനുമായ നചികേതസ്സിന്റെ പ്രസിദ്ധമായ കഥ വര്‍ണ്ണിക്കുന്നത്. വിശ്വജിത്ത് എന്ന യാഗം അനുഷ്ഠിക്കുന്ന വേളയില്‍ പിതാവിനെ സത്യവചസ്സാക്കാനായി നചികേതസ്സ് യമരാജനെ സമീപിക്കുന്നു. യമന്‍ നചികേതസ്സിന് വരം കൊടുക്കുന്ന തരത്തിലാണ് ഈ ഉപനിഷത്തിലെ വിഷയാവതരണം. 

ശ്രദ്ധ, അതിഥിപൂജ എന്നിവയുടെ പ്രാധാന്യം, യാഗത്തിലൂടെയുള്ള സ്വര്‍ഗപ്രാപ്തി, നചികേതാഗ്നിവിദ്യ, പുനര്‍ജന്മം, പ്രേയസ്സ് എന്ന ലൗകിക ഐശ്വര്യം, ശ്രേയസ്സ് എന്ന ആധ്യാത്മിക ഐശ്വര്യം, ആത്മാവ്, അപരബ്രഹ്മം, പരബ്രഹ്മം, ഹിരണ്യഗര്‍ഭസങ്കല്‍പം എന്നിവയെല്ലാം ഇതില്‍ വിസ്തരിക്കുന്നു. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളേയും മനസ്സിനേയും ബുദ്ധിയേയും നിയന്ത്രിച്ച് ഇളകാതെ നിര്‍ത്തുന്നതാണ് യോഗം എന്ന് ഇതില്‍ പറയുന്നു. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്‍ നിബോധത എന്ന പ്രസിദ്ധമായ വരികള്‍ ഈ ഉപനിഷത്തിലേതാണ്. അതുപോലെ ആത്മാവിനെ രഥിയായും ശരീരത്തെ രഥമായും ഇന്ദ്രിയങ്ങളെ കുതിരകളായിട്ടും മറ്റും കല്‍പിച്ചുള്ള വര്‍ണ്ണനയും ഇതിലാണ്. 

പ്രശ്‌നോപനിഷത്ത്- അഥര്‍വവേദത്തിലുള്ളതാണ് ഈ ഉപനിഷത്. പിപ്പലാദമുനിയുടെ ആറു ശിഷ്യന്മാര്‍ (കബന്ധി, ഭാര്‍ഗവന്‍, കൗസല്യന്‍, ഗാര്‍ഗ്ഗ്യന്‍, സത്യകാമന്‍, സുകേശന്‍) ഓരോരുത്തരും ഗുരുവിന്റെ അടുത്തുചെന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് അവരവരുടെ സംശയങ്ങള്‍ തീര്‍ക്കുന്ന തരത്തിലാണ് ഈ ഉപനിഷത്തിന്റെ ഘടന. അദ്ധ്യാത്മ വിഷയങ്ങളില്‍ താല്‍പര്യം ഉണ്ടായാല്‍ മാത്രം പോരാ ശ്രദ്ധ, ബ്രഹ്മചര്യം, തപസ്സ് എന്നിവയില്‍ നിഷ്ഠ കൈവന്നവനേ ബ്രഹ്മജ്ഞാനം നേടാന്‍ കഴിയൂ എന്നതാണ് ഈ ഉപനിഷത്തിന്റെ നിലപാട്. തന്മൂലം ഒരു വര്‍ഷം ഗുരുകുലത്തില്‍ താമസിച്ച് മേല്‍പ്പറഞ്ഞ നിഷ്ഠ സ്വായത്തമാക്കിയ ശേഷമേ പിപ്പലാദന്‍ ശിഷ്യന്മാരെ ചോദ്യം ഉന്നയിക്കാന്‍ അനുവദിക്കുന്നുള്ളൂ.

ഒന്നാമത്തെ ചോദ്യം പ്രപഞ്ചസൃഷ്ടിയെക്കുറിച്ചാണ്. ആദ്യം പ്രജാപതി സ്വയം പ്രജാസൃഷ്ടിക്കായി പ്രാണന്‍ ( പുരുഷന്‍), രയീ (സ്ത്രീ) എന്ന മിഥുനമായി. സൂര്യചന്ദ്രന്മാരും കാലവും അന്നവും പ്രജകളുമെല്ലാം ഇങ്ങനെ പ്രജാപതിയില്‍ നിന്നും ഉല്‍ഭവിച്ചു എന്നതാണ് പിപ്പലാദന്‍ നല്‍കുന്ന ഉത്തരം. 

രണ്ടാമത്തെ ചോദ്യം ഈ സ്ഥൂലശരീരത്തെ നിലനിര്‍ത്തുന്ന ശക്തികള്‍ ഏതൊക്കെ?, അവയില്‍ പ്രാധാന്യം ഏതിന്? എന്നതാണ്. ആ ശക്തികള്‍ മനസ്സ്, ഇന്ദ്രിയങ്ങള്‍ തുടങ്ങിയവ ആണെന്നും അവയെ എല്ലാം നിലനിര്‍ത്തുന്നത് പ്രാണന്‍ ആകയാല്‍ മുഖ്യം പ്രാണന്‍ തന്നെ എന്നും ഉത്തരം നല്‍കുന്നു.

 മൂന്നാമത്തെ ചോദ്യം പ്രാണന്‍ എവിടെ നിന്നു വരുന്നു?, ഈ ദേഹത്തില്‍ കുടികൊള്ളുന്നതെങ്ങനെ?, അത് എങ്ങനെ ആണ് ഈ ദേഹത്തെ നിലനിര്‍ത്തുന്നത്?, അത് ദേഹത്തില്‍ നിന്നും പുറത്തുപോകുന്നതെങ്ങനെ? എന്നാണ്. പ്രാണന്റെ ഉല്‍പ്പത്തി ആത്മാവില്‍ നിന്നാണ്. അവിദ്യയാല്‍ ഉണ്ടാകുന്ന മനസ്സങ്കല്‍പ്പം, ഇച്ഛാദികള്‍ കൊണ്ടുള്ള കര്‍മ്മങ്ങള്‍ എന്നിവ കൊണ്ടാണ് പ്രാണന്‍ ദേഹത്തില്‍ കടന്നുകൂടുന്നത്. അത് പ്രാണന്‍, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്ന അഞ്ചുതരം വൃത്തികളെ സ്വീകരിച്ച് ദേഹപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും കര്‍മ്മ ഫലത്തിന്റെ അനുഭവം ഉണ്ടാകാന്‍ മനുഷ്യനെ സഹായിക്കുകയും ചെയ്യുന്നു.          

 ഗാഢനിദ്ര (സുഷുപ്തി) യില്‍ മനസ്സിന്റെ ഏതെല്ലാം ഭാവങ്ങള്‍ ഉറങ്ങുന്നു?, ഏതെല്ലാം ഉണര്‍ന്നിരിക്കുന്നു?, സ്വപ്‌നം കാണുന്നതും സുഖം അനുഭവിക്കുന്നതും ആരാണ്?, ഏതിലാണ് ഇതെല്ലാം കുടികൊള്ളുന്നത്? എന്നതാണ് നാലാമത്തെ ചോദ്യം. ജാഗ്രല്‍, സ്വപ്‌ന, സുഷുപ്തികളിലെ അനുഭവങ്ങളെ വിശകലനം ചെയ്തശേഷം വിജ്ഞാനാത്മാവായ പുരുഷന്‍ ആണ് അവയില്‍ അനുസ്യൂതമായി നിലക്കൊള്ളുന്നത് എന്നും തുരീയാ (നാലാമത്തേത്) വസ്ഥ എന്താണ്, ജീവന്‍ ഈ അവസ്ഥകളിലൂടെ കടന്നുപോകുന്നത് എങ്ങനെയാണ് എന്നിവയും വിശദമാക്കുന്നു.

 അഞ്ചാമത്തെ പ്രശ്‌നം ഓങ്കാരോ (പ്രണവം) പാസനയെക്കുറിച്ചാണ്. ജീവിതത്തിന്റെ ലക്ഷ്യമായ ആത്മസാക്ഷാത്കാരത്തിന് ഒന്നാമതായി വേണ്ടത് മനസ്സിന്റെ ഏകാഗ്രതയത്രെ. അതു നേടാനുള്ള സുഗമമായ ഉപായം പരവും അപരവും ആയ ബ്രഹ്മത്തിന്റെ പ്രതീകമായ ഓങ്കാരത്തിന്റെ ഉപാസനയാണ്. അത് മനുഷ്യനെ പരമപദത്തിലെത്തിക്കുന്നു. ഈ മന്ത്രത്തിന്റെ ഓരോ മാത്രകളെ പ്രത്യേകം പ്രത്യേകം ഉപാസിച്ചാലുള്ള അപരബ്രഹ്മത്തെ സംബന്ധിച്ച ഫലങ്ങളും തുടര്‍ന്ന് വിശദീകരിക്കുന്നു.

 ആറാം ചോദ്യത്തിന്റെ ഉത്തരമായി പതിനാറു കലകളോടു കൂടിയ അക്ഷരപുരുഷന്റെ തത്ത്വത്തെ വിവരിക്കുന്നു. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ് തുടങ്ങിയ എല്ലാ ഘടകങ്ങളും അവിദ്യയാല്‍ ആത്മാവില്‍ നിന്നും ഉണ്ടായവയാണ്. അജ്ഞാനം നശിക്കുമ്പോള്‍ അവയെല്ലാം ആത്മാവില്‍ത്തന്നെ ലയിക്കുന്നു. പിന്നെ ഏകവും നിര്‍ഗുണവും നിരാകാരവും ആയ അക്ഷരപുരുഷന്‍ മാത്രമേ ശേഷിക്കൂ. ആ പുരുഷനെ സാക്ഷാത്കരിക്കലാണ് അമൃതത്ത്വപ്രാപ്തിക്കുള്ള ഉപായം എന്നും സമര്‍ത്ഥിക്കുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

പുതിയ വാര്‍ത്തകള്‍

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.