Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വഴിപിഴയ്‌ക്കുന്ന വിദ്യാര്‍ത്ഥി രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 04:02 am IST
in Vicharam

സ്തുത്യര്‍ഹമായ സേവനത്തിനൊടുവില്‍ പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സരസുവിന് എസ്എഫ്‌ഐ ചിതയൊരുക്കിയാണ് യാത്രയയപ്പ് നല്‍കിയത്. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ചത് അവരുടെ കസേര മുറ്റത്തുകൊണ്ടുവന്ന് കത്തിച്ചാണ്.  ഇതും ചെയ്തത് അതേ സംഘടനതന്നെ. കഴിഞ്ഞ ആഴ്ച കാസര്‍കോട് പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു. സന്തോഷം സഹിക്ക വയ്യാതെ മധുരപലഹാര വിതരണവും ഉണ്ടായി.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ ഏറിയ ഭാഗവും നേതാക്കന്മാരെ പേടിച്ചാണ് ഇതിനിറങ്ങുന്നത്. നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ അക്കൂട്ടര്‍ക്ക് ധൈര്യമില്ല. പോരാത്തതിന് എസ്എഫ്‌ഐ കൂടാതെ വേറൊരു സംഘടനയും ഈ കോളജുകളിലില്ല. ഉണ്ടെങ്കില്‍ തന്നെ നാമമാത്രമാണ് അതിന്റെ സാന്നിദ്ധ്യം. ഇടതുചിന്താഗതിയുള്ള കുറച്ച് അധ്യാപകരാണ് ഇതിന്റെയെല്ലാം പിന്നില്‍. പോരാത്തതിന് ഭരണവും ഇടതിന്റേതാണല്ലോ കേരളത്തില്‍.

കോളജില്‍ പഠിക്കാനെന്ന പേരില്‍ ഈ നേതാക്കന്മാര്‍ വരുന്നുവെന്നു മാത്രം. ഗുരുനിന്ദ നടത്തുന്ന ഇക്കൂട്ടരുടെ സംസ്‌കാരത്തിന്റെ നിലവാരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും ഊഹിക്കാവുന്നതേയുള്ളൂ.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ ഇടതുപക്ഷ ഭരണത്തിനെതിരെ ഒരു വാക്ക് ഉരിയാടാതിരിക്കാന്‍ പല കാരണങ്ങളുമുണ്ട്. സ്ഥാനമാനങ്ങള്‍, അവാര്‍ഡുകള്‍ എന്നിവ ലഭിക്കാന്‍ തടസ്സമാകുമല്ലോ എന്നതാണ് ഒരു കാരണം. കിട്ടിയതിന്റെ കടപ്പാട് മറക്കാന്‍ പാടില്ലല്ലോ എന്നതാണ് മറ്റൊരു കാരണം. പ്രതികൂലമായി പ്രതികരിച്ചാല്‍ കിട്ടിയ സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നവര്‍ക്കറിയാം. കഴിയുന്നത്ര കാലം നല്ല കുട്ടിയായിരിക്കുകയല്ലേ ഭേദമെന്ന് അവര്‍ ചിന്തിക്കുന്നു. മൂന്നാമത്തെ കാരണം എതിരായി പറയാനുള്ളപേടി.

എന്നാല്‍ ഈ സാംസ്‌കാരിക നായകന്മാര്‍ ഇടതു യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വാചാലമായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. മാര്‍ച്ചുമാസാന്ത്യത്തില്‍ യേശുദാസിനെ ഗുരുവായൂരില്‍ തൊഴീപ്പിക്കാന്‍ എത്ര  മഹാസാംസ്‌കാരിക നായകന്മാരാണ് വാചാലമായി ചാനലിനു മുന്നില്‍ വന്നത്.

വീണ്ടും ഗുരുനിന്ദയെ പറ്റിയും കലാലയങ്ങളില്‍ നടമാടുന്ന തെമ്മാടിത്തത്തെപ്പറ്റിയുമുള്ള വിഷയത്തിലേക്ക് വരട്ടെ. ഇതിനെല്ലാം അറുതിവരാന്‍ ഒരു വഴിയേയുള്ളൂ. രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നിശിതമായും നിര്‍ബന്ധമായും കോളജുകളില്‍ നിയമംവഴി നിര്‍ത്തലാക്കുക. കലാലയങ്ങള്‍ പഠിക്കാനുള്ള സ്ഥലമാണ്. പഠിക്കാന്‍ മാത്രം. ഇത് നിലവില്‍ വരാത്തിടത്തോളം കാലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിലും വഷളായ സംഭവങ്ങള്‍ ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ല.

തളി ശങ്കരന്‍ മൂസ്സത്

ഇടപ്പള്ളി, കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.