Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വഴിപിഴയ്‌ക്കുന്ന വിദ്യാര്‍ത്ഥി രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2018, 04:02 am IST
in Vicharam

സ്തുത്യര്‍ഹമായ സേവനത്തിനൊടുവില്‍ പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സരസുവിന് എസ്എഫ്‌ഐ ചിതയൊരുക്കിയാണ് യാത്രയയപ്പ് നല്‍കിയത്. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ അപമാനിച്ചത് അവരുടെ കസേര മുറ്റത്തുകൊണ്ടുവന്ന് കത്തിച്ചാണ്.  ഇതും ചെയ്തത് അതേ സംഘടനതന്നെ. കഴിഞ്ഞ ആഴ്ച കാസര്‍കോട് പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു. സന്തോഷം സഹിക്ക വയ്യാതെ മധുരപലഹാര വിതരണവും ഉണ്ടായി.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ ഏറിയ ഭാഗവും നേതാക്കന്മാരെ പേടിച്ചാണ് ഇതിനിറങ്ങുന്നത്. നിര്‍ബന്ധത്തിന് വഴങ്ങാതിരിക്കാന്‍ അക്കൂട്ടര്‍ക്ക് ധൈര്യമില്ല. പോരാത്തതിന് എസ്എഫ്‌ഐ കൂടാതെ വേറൊരു സംഘടനയും ഈ കോളജുകളിലില്ല. ഉണ്ടെങ്കില്‍ തന്നെ നാമമാത്രമാണ് അതിന്റെ സാന്നിദ്ധ്യം. ഇടതുചിന്താഗതിയുള്ള കുറച്ച് അധ്യാപകരാണ് ഇതിന്റെയെല്ലാം പിന്നില്‍. പോരാത്തതിന് ഭരണവും ഇടതിന്റേതാണല്ലോ കേരളത്തില്‍.

കോളജില്‍ പഠിക്കാനെന്ന പേരില്‍ ഈ നേതാക്കന്മാര്‍ വരുന്നുവെന്നു മാത്രം. ഗുരുനിന്ദ നടത്തുന്ന ഇക്കൂട്ടരുടെ സംസ്‌കാരത്തിന്റെ നിലവാരം ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും ഊഹിക്കാവുന്നതേയുള്ളൂ.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകന്മാര്‍ ഇടതുപക്ഷ ഭരണത്തിനെതിരെ ഒരു വാക്ക് ഉരിയാടാതിരിക്കാന്‍ പല കാരണങ്ങളുമുണ്ട്. സ്ഥാനമാനങ്ങള്‍, അവാര്‍ഡുകള്‍ എന്നിവ ലഭിക്കാന്‍ തടസ്സമാകുമല്ലോ എന്നതാണ് ഒരു കാരണം. കിട്ടിയതിന്റെ കടപ്പാട് മറക്കാന്‍ പാടില്ലല്ലോ എന്നതാണ് മറ്റൊരു കാരണം. പ്രതികൂലമായി പ്രതികരിച്ചാല്‍ കിട്ടിയ സ്ഥാനങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നവര്‍ക്കറിയാം. കഴിയുന്നത്ര കാലം നല്ല കുട്ടിയായിരിക്കുകയല്ലേ ഭേദമെന്ന് അവര്‍ ചിന്തിക്കുന്നു. മൂന്നാമത്തെ കാരണം എതിരായി പറയാനുള്ളപേടി.

എന്നാല്‍ ഈ സാംസ്‌കാരിക നായകന്മാര്‍ ഇടതു യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വാചാലമായി പ്രതികരിക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. മാര്‍ച്ചുമാസാന്ത്യത്തില്‍ യേശുദാസിനെ ഗുരുവായൂരില്‍ തൊഴീപ്പിക്കാന്‍ എത്ര  മഹാസാംസ്‌കാരിക നായകന്മാരാണ് വാചാലമായി ചാനലിനു മുന്നില്‍ വന്നത്.

വീണ്ടും ഗുരുനിന്ദയെ പറ്റിയും കലാലയങ്ങളില്‍ നടമാടുന്ന തെമ്മാടിത്തത്തെപ്പറ്റിയുമുള്ള വിഷയത്തിലേക്ക് വരട്ടെ. ഇതിനെല്ലാം അറുതിവരാന്‍ ഒരു വഴിയേയുള്ളൂ. രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നിശിതമായും നിര്‍ബന്ധമായും കോളജുകളില്‍ നിയമംവഴി നിര്‍ത്തലാക്കുക. കലാലയങ്ങള്‍ പഠിക്കാനുള്ള സ്ഥലമാണ്. പഠിക്കാന്‍ മാത്രം. ഇത് നിലവില്‍ വരാത്തിടത്തോളം കാലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിലും വഷളായ സംഭവങ്ങള്‍ ഉണ്ടായാല്‍ അദ്ഭുതപ്പെടാനില്ല.

തളി ശങ്കരന്‍ മൂസ്സത്

ഇടപ്പള്ളി, കൊച്ചി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

Kerala

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

India

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

Kerala

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

‘ആ അവസാന ശ്വാസത്തിന് മുൻപ്, എന്ത് സേവനത്തിനായിരുന്നു കോടികൾ വാങ്ങിയതെന്ന് അങ്ങു പറഞ്ഞാൽ പോരേ? ഇതിനൊക്കെ കുമ്പിടേണ്ട കാര്യമുണ്ടോ?’; ശ്രീജിത്ത് പണിക്കർ

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

പിണറായിക്കുവേണ്ടി തീപ്പന്തമാകാൻ ആളില്ല, സിപിഎം പരിഭ്രാന്തിയിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.