Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരാര്‍ തൊഴില്‍ നിയമം കേരളത്തില്‍ നിലവിലുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 03:28 am IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിനും കേന്ദ്രസര്‍ക്കാരിനെതിരായ പണിമുടക്കിനും കാരണമായ നിശ്ചിതകാല കരാര്‍ തൊഴിലിനുള്ള ചട്ടം കേരളം 2005ല്‍ നടപ്പിലാക്കിയത്. 2005ല്‍ കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്നതും പിന്നീട് വന്ന ഇടതു സര്‍ക്കാര്‍ പിന്തുടരുന്നതുമായ നിയമത്തിലുള്ള അതേവ്യവസ്ഥകളാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന നിയമത്തിലുമുള്ളത്. 

തൊഴിലുടമയുടെ ഇഷ്ടാനുസരണം ഏതു സമയവും ഒരു കാരണവും കൂടാതെ തൊഴിലാളികളെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തൊഴിലുടമയ്‌ക്കു സ്വാതന്ത്ര്യമുള്ള കാലത്താണ് 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്റിങ് ഓര്‍ഡേഴ്സ്) ആക്റ്റും 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്സ് ആക്റ്റും അന്നത്തെ ഭരണകൂടം കൊണ്ടുവന്നത്. ഏതുസമയത്തും ജോലി പോകാവുന്ന അസ്ഥിരതയ്‌ക്കെതിരായി തൊഴിലാളികള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായിരുന്നു രണ്ട് നിയമങ്ങള്‍. എന്നാല്‍ പിന്നീട് സര്‍ക്കാരുകള്‍ മാറിമാറി വരികയും വ്യാവസായിക പുരോഗതിയിലേക്ക് രാജ്യം കുതിക്കുകയും ചെയ്തപ്പോള്‍ വാണിജ്യവ്യവസായ മേഖലകളുടെ വളര്‍ച്ചയ്‌ക്കു വലിയ പ്രതിബന്ധങ്ങള്‍ ഈ നിയമം സൃഷ്ടിക്കുക്കുന്നുണ്ടെന്ന അവസ്ഥ വന്നു. വാണിജ്യ, വ്യവസായ വികസനത്തിന് ആക്കം കൂട്ടണമെങ്കില്‍ തൊഴിലുടമകള്‍ക്കുണ്ടായിരുന്ന പഴയ സ്വാതന്ത്ര്യം തിരിച്ചുകിട്ടേണ്ടതുണ്ടെന്നും തൊഴിലുടമകളും അവരുടെ സംഘടനകളും ആവശ്യപ്പെട്ടു. 

തൊഴിലുടമകളുടെ ഈ ആവശ്യം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ 2003 ഡിസംബര്‍ 10ലെ വിജ്ഞാപനപ്രകാരം 1946ലെയും 1947ലെയും നിയമത്തിന്റെ ഭാഗമായ സെന്‍ട്രല്‍ റൂള്‍സിലെ ഷെഡ്യൂള്‍ ഒന്നില്‍ ഖണ്ഡിക രണ്ടില്‍ 3എ എന്ന ഒരു അനുച്ഛേദം വഴി ‘നിശ്ചിതകാല തൊഴില്‍’ കൂട്ടിച്ചേര്‍ത്തു. അതിനെ തുടര്‍ന്നു ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള സര്‍ക്കാര്‍ കേരളാ റൂള്‍സിലും 2005 ഒക്‌ടോബര്‍ 28ലെ വിജ്ഞാപനം വഴി കേന്ദ്രസര്‍ക്കാരിന്റെ വഴിയെ നിശ്ചിതകാല തൊഴില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 

പിന്നീട് തൊഴിലാളി സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ 2007ലെ വിജ്ഞാപനം വഴി 2003ല്‍ കൂട്ടിച്ചേര്‍ത്ത നിശ്ചിതകാല തൊഴില്‍ എന്ന അനുച്ഛേദം പിന്‍വലിച്ചെങ്കിലും കേരളം അത് പിന്‍വലിച്ചില്ല. 2005ല്‍ കൂട്ടിച്ചേര്‍ത്ത നിശ്ചിതകാല തൊഴില്‍ എന്ന അനുച്ഛേദം കേരളം ഒഴിവാക്കിയില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതി കേരളത്തില്‍ 2005 മുതല്‍ നിലവിലുണ്ട്. 

കേന്ദ്രത്തിന്റെ ഭേദഗതിപ്രകാരം നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും മിനിമം വേജസ് ആക്ട് ബാധകവുമായ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രനിയമം ബാധകമായിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിലും മാറ്റം വരുത്തി. 100 തൊഴിലാളികളെന്നത് 50 ആക്കി ചുരുക്കി. കേരളത്തെ സംബന്ധിച്ചിടത്തോളം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഭേദഗതിക്ക് ഒരു പ്രസക്തിയും ഇല്ല. പിന്നീടുവന്ന ഇടതു സര്‍ക്കാരുകളും ഇത് തിരുത്തിയില്ല. അന്ന് സംസ്ഥാനം കൊണ്ടുവന്ന ഭേദഗതികള്‍ അറിയാതിരിക്കുകയോ, അറിഞ്ഞില്ലെന്ന് നടിക്കുകയോ ചെയ്തവരാണ് ഇന്നിപ്പോള്‍ കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Kerala

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

Kerala

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.