Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആസൂത്രിത കലാപങ്ങള്‍ക്ക് പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:59 am IST
in Vicharam

പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരായ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ പതിനൊന്ന് പേരാണ് കൊല്ലപ്പെട്ടത്. പിസ്റ്റള്‍ ഉപയോഗിച്ച് വെടിവയ്‌ക്കുന്ന അക്രമകാരിയുടെ ഫോട്ടോ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്പോള്‍ വളരെ ആസൂത്രിതമായി കലാപം അഴിച്ചുവിടുകയായിരുന്നു എന്നര്‍ത്ഥം.

തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി തെരുവിലിറങ്ങി കലാപം നടത്താന്‍ തരത്തിലുള്ള വിധിയൊന്നുമല്ല സുപ്രീം കോടതിയുടേത്. മാത്രമല്ല, ആ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവസരവും ഉണ്ടായിരുന്നു. അതൊന്നും ചെയ്യാതെ ആയുധങ്ങളുമായി തെരുവിലിറങ്ങി കലാപം നടത്തിയെങ്കില്‍ അവരുടെ ഉദ്ദേശ്യം വേറെന്തോ ആയിരുന്നു എന്ന് മനസ്സിലാക്കാം. പതിവുപോലെ കലാപകാരികള്‍ക്ക് കോണ്‍ഗ്രസ്സും മറ്റ് പ്രാദേശിക പാര്‍ട്ടികളും പിന്തുണ കൊടുത്തു. ഈ കലാപം ആരാണ് സ്‌പോണ്‍സര്‍ ചെയ്തത്? രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുപോലുള്ള കലാപശ്രമങ്ങള്‍ നിരന്തരം ഉണ്ടാകുകയാണ്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ കുറച്ചുനാള്‍ മുമ്പ് ഇതുപോലെ കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും മഹാരാഷ്‌ട്ര സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ട് അത് ഇല്ലാതാക്കി.

കര്‍ഷകരെ ഇളക്കി മുംബൈയില്‍ കലാപം ഉണ്ടാക്കാന്‍ അടുത്തിടെ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. പദ്മാവത് എന്ന സിനിമയുടെ പേരിലും കര്‍ണിസേന എന്നവിഭാഗം രാജസ്ഥാനില്‍ അക്രമം അഴിച്ചുവിട്ടു. കര്‍ണ്ണി സേനയ്‌ക്കുവേണ്ടി അക്രമങ്ങള്‍ നടത്തിയ അതേ വ്യക്തി ഇപ്പോഴത്തെ ദളിത് സംഘടനകളുടെ അക്രമ സമരത്തിലും പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്നതാണിവയെല്ലാം. 

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. രാജ്യത്ത് കലാപങ്ങള്‍ ഉണ്ടാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും, ഏതുവിധേനയും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ദളിത് സംഘടനകളുടെ ഭാരത് ബന്ദിന്റെ ഭാഗമായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തെരഞ്ഞെടുത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുറപ്പാണ്. ഇപ്പോഴത്തെ ദളിത് സമരത്തിന്റെ പേരില്‍ കൂടുതല്‍ അക്രമങ്ങള്‍ അരങ്ങേറിയത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണ്. ഇതിനു പിന്നിലുള്ള രാഷ്‌ട്രീയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സും ഇത്തരം ശക്തികളെ താലോലിക്കുന്നു. കോണ്‍ഗ്രസ്സ് നേരിട്ട് ഇവരെ സഹായിക്കുന്നുണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.അധികാരത്തില്‍ തിരിച്ചെത്താന്‍ ഏത് വളഞ്ഞവഴിയും സ്വീകരിക്കുന്ന കോണ്‍ഗ്രസ് അങ്ങനെ ചെയ്താലും അത്ഭുതമില്ല. 

കലാപമുണ്ടാക്കാന്‍ ചില ശക്തികള്‍ തക്കംപാര്‍ത്തിരിക്കുകയാണ്. അവഗണിക്കപ്പെടേണ്ട പ്രശ്‌നങ്ങള്‍ പോലും എരിതീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ്. ലോകത്തെ ഏതൊരു സമൂഹത്തിലുമെന്നപോലെ ഒറ്റപ്പെട്ട അക്രമങ്ങള്‍ക്ക് മതത്തിന്റെയും ജാതിയുടെയും നിറം നല്‍കി ജനമനസ്സുകളില്‍ വിദേ്വഷത്തിന്റെ വിത്തുകള്‍ പാകുകയാണ്.

ഇത്തരം രാജ്യദ്രോഹശക്തികളെ കണ്ടെത്തി അവരെ വേരോടെ പിഴുതെറിയാന്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെടുന്നുണ്ടോ എന്ന ഗൗരവതരമായ ചോദ്യം ഉയരുകയാണ്. ഈ ശക്തികളെ ഫലപ്രദമായി നേരിട്ടില്ലെങ്കില്‍ അവര്‍ ഇന്ത്യയെ കലാപഭൂമിയാക്കി മാറ്റും എന്നുറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.