Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജിഎസ്ടിയെ എന്തിന് കുറ്റപ്പെടുത്തണം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:53 am IST
inVicharam

നമ്മുടെ രാജ്യം സ്വതന്ത്രമായ കാലം മുതല്‍ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്ത പേരുകളില്‍ അനേകം നികുതികള്‍ നിലവിലുണ്ടായിരുന്നു. ഇതെല്ലാം ഏകീകരിച്ചാണ് മോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയത്. മുമ്പ് ഓരോ ഉല്‍പ്പന്നത്തിനും ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കുകളായതിനാല്‍ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനികള്‍ ഏറ്റവും കൂടിയ നികുതി കണക്കാക്കി എംആര്‍പി വില നിശ്ചയിക്കുമായിരുന്നു. ഇത് കുറച്ച് നികുതിയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് നഷ്ടമായിരുന്നു. ജിഎസ്ടിയിലേക്ക് വന്നപ്പോള്‍ ഇതിന് പരിഹാരമായി. അനേക നിരക്കിലുള്ള നികുതികള്‍ക്ക് പകരം നാല് സ്ലാബിലുള്ള നികുതി നിരക്കുകള്‍ സാധാരണക്കാര്‍ക്ക് ഏറെ ഗുണകരവുമായി.

ഉദാഹരണമായി കേരളത്തില്‍ ജിഎസ്ടിക്ക് മുമ്പ് താഴെപറയുന്ന വസ്തുക്കള്‍ നമ്മള്‍ കടയില്‍നിന്ന് 100 രൂപക്ക് വാങ്ങിയാല്‍ കുറഞ്ഞത് ആറ് രൂപ നികുതി കൊടുക്കണം. അരി, റാഗി, ഗോതമ്പ്, ചോളം ഉള്‍പ്പെടെയുളള ധാന്യങ്ങള്‍ക്ക് ആറ് രൂപ നികുതി. ശര്‍ക്കര, മുട്ട, പാല്‍, തേന്‍, കടലാസ്, എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവക്ക് എട്ട് രൂപ നികുതി കൊടുക്കണം. ഇങ്ങനെ നികുതി ഉണ്ടായിരുന്ന 149 ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടിക്കുശേഷം ഒരു പൈസയും നല്‍കേണ്ടതില്ല. നമ്മള്‍ ജിഎസ്ടിക്ക് മുമ്പ് 100 രൂപയ്‌ക്ക് കോഴിയിറച്ചി വാങ്ങിയാല്‍ 15 രൂപ നികുതിയായിരുന്നു. ജിഎസ്ടിക്കുശേഷം ഈ നികുതി ഇല്ല. 

കശുവണ്ടിപ്പരിപ്പ്, ബയോഗ്യാസ്, പഞ്ചസാര, പാല്‍പ്പൊടി, കയര്‍മാറ്റ്‌സ്, കുരുമുളക്, ഏലം, ഗ്രാമ്പു, കറുകപ്പട്ട, തേയില, ഉണക്കമുന്തിരി, കോട്ടണ്‍ തുണികള്‍, ഐസ് എന്നിവ 100 രൂപയ്‌ക്ക് ഒന്‍പത് രൂപ നികുതിയായിരുന്നു. തയ്യല്‍മെഷീന്‍, മണല്‍, ചെങ്കല്ല്, കരിങ്കല്ല്, മെറ്റല്‍, കമ്പി എന്നിവ 100 ന് അഞ്ച് വച്ച് നികുതി നല്‍കിയാല്‍ മതി. മുന്‍പ് മെഡിക്കല്‍ ലാബ് ഉപകരണങ്ങള്‍, ലെന്‍സ്, വെണ്ണ, പല്‍പ്പൊടി എന്നിവ 100 രൂപക്ക് 19 രൂപ നികുതിയായി നല്‍കണം. പാല്‍ക്കട്ടി, ജൈവ ഇന്ധനം, ബോട്ടില്‍ ശുദ്ധജലം, ജൈവ കീടനാശിനികള്‍ എന്നിവ 100 ന് 18 രൂപയും. എല്‍ഇഡി ഉല്‍പ്പന്നം, ചന്ദനത്തിരി എന്നിവയ്‌ക്ക് 100 രൂപയ്‌ക്ക് 17 രൂപയും, പഴച്ചാറ്, സോസുകള്‍, സാനിറ്ററി ടവ്വല്‍, നാപ്കിന്‍, ക്രീമുകള്‍, പേന, കുടകള്‍, പോളിസ്റ്റര്‍ തുണികള്‍ എന്നിവയ്‌ക്ക് 100 രൂപയ്‌ക്ക് 14 രൂപയും നികുതി കൊടുക്കണം. ജിഎസ്ടിക്കുശേഷം മേല്‍ സൂചിപ്പിച്ചവക്ക് 12 രൂപ വീതം നികുതി കൊടുത്താല്‍ മതി. 

ഹെയര്‍ ഓയില്‍, ടൂത്ത് പേസ്റ്റ്, സോപ്പ്, മിനറല്‍ വാട്ടര്‍, എക്‌സ്‌റേ ഫിലിം, പിവിസി വാതില്‍, ജനല്‍, ക്ലോക്ക്, ഫ്‌ളാസ്‌ക്, സിറാമിക് പാത്രങ്ങള്‍ എന്നിവയ്‌ക്ക് 100 രൂപയ്‌ക്ക് 30 രൂപ നികുതി കൊടുക്കണം. മിഠായികള്‍, എല്‍പിജി സ്റ്റൗ, സ്‌കൂള്‍ബാഗ്, പിസ്ത, ന്യൂഡില്‍സ്, മക്രോണി, ഇന്‍സ്റ്റന്റ് ഫുഡ്, ലെതര്‍ ചെരുപ്പ്, ഹെല്‍മെറ്റ്, ഐസ്‌ക്രീം, പ്ലാസ്റ്റിക്, ടാര്‍പോളിന്‍ എന്നിവക്ക് 100 രൂപയ്‌ക്ക് 23 രൂപ നികുതി നല്‍കണമായിരുന്നു. ജിഎസ്ടിക്കുശേഷം മേല്‍പറഞ്ഞവക്ക് 100 രൂപയ്‌ക്ക് 18 രൂപ മാത്രം നികുതി നല്‍കിയാല്‍ മതി. ഇക്കാലത്ത് സ്ഥലപരിമിതിമൂലം പാവപ്പെട്ടവരടക്കം വിവാഹം നടത്തുന്നത് ഓഡിറ്റോറിയത്തിലാണ്. 10000-ല്‍ താഴെ എവിടെയും ഒാഡിറ്റോറിയം വാടകയ്‌ക്ക് കിട്ടില്ല. നമ്മള്‍ കൊടുക്കുന്ന 10000-ല്‍ 3050 രൂപ നികുതിയായിരുന്നു. ജിഎസ്ടിക്കുശേഷം ഇത് 1800 രൂപ മതി. ഇനിയും അനേകം ഉല്‍പ്പന്നങ്ങളുടെ നികുതി ജിഎസ്‌സി പ്രകാരം കുറഞ്ഞത് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. 

എന്തുകൊണ്ടും ജിഎസ്ടി നടപ്പിലാക്കിയത് പാവപ്പെട്ടവര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ ഗുണകരമാണ്. പക്ഷേ സര്‍ക്കാരുകള്‍ക്ക് ലാഭകരമല്ല. പൊതുജനങ്ങള്‍ കൂടുതല്‍ നികുതി കൊടുത്താല്‍ സര്‍ക്കാരുകള്‍ക്ക് കൂടുതല്‍  പണം കിട്ടും. പൊതുജനങ്ങള്‍ക്ക് നേട്ടം, കുറച്ച് നികുതി കൊടുക്കുന്നതാണല്ലോ. എന്തെങ്കിലും ആനുകൂല്യങ്ങള്‍ അര്‍ഹരായ 10 പേര്‍ക്ക് കൊടുക്കേണ്ടതുള്ളപ്പോള്‍ രാഷ്‌ട്രീയ പരിഗണനയില്‍ അനര്‍ഹരായ 20 പേര്‍ക്ക് കൊടുക്കും. പിന്നെ രാജ്യത്ത് എന്ത് നല്ല കാര്യം ചെയ്താലും കുറ്റപ്പെടുത്തലുകള്‍ ഉണ്ടാവും. പില്‍ക്കാലത്ത് കുറ്റം പറഞ്ഞവര്‍ വാഴ്‌ത്തിപ്പറയും. ഇതാണ് ഇന്നത്തെ തലതിരിഞ്ഞ രാഷ്‌ട്രീയം. ജിഎസ്ടി നടപ്പിലാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്, മോദി സര്‍ക്കാര്‍ അത് നടപ്പിലാക്കിയപ്പോള്‍ കുറ്റങ്ങള്‍ കണ്ടെത്തി. രാഹുല്‍ഗാന്ധി വന്നാല്‍ ഒറ്റ നികുതി കൊണ്ടുവരുമത്രേ. അഞ്ച് സ്ലാബ് നികുതിയായിട്ടും സര്‍ക്കാരുകളുടെ നികുതി വരുമാനം കുറഞ്ഞു. കൂടുതല്‍ നികുതികള്‍ വേണ്ടെന്നുവയ്‌ക്കുകയാണെങ്കില്‍ സര്‍ക്കാരുകളുടെ വരുമാനം നാലിലൊന്നായി കുറയും. ഇത് ഒരു സംസ്ഥാനവും സമ്മതിക്കുകയില്ല. പൊതുജനത്തിനെ വിഡ്ഢികളാക്കാന്‍ ഓരോ പൊട്ടത്തരം പറയാം, ജനാധിപത്യമല്ലേ.

ജിഎസ്ടി കേരളത്തിന് നേട്ടമാകുമെന്ന് മുന്‍പ് പ്രസംഗിച്ച ധനമന്ത്രി തോമസ് ഐസക്കും കൂട്ടരും നികുതി വരുമാനം കുറഞ്ഞപ്പോള്‍ അരാജകത്വമായെന്നാണ് മുറവിളി കൂട്ടുന്നത്. ഇവര്‍ പ്രതീക്ഷിച്ചത് മോദി ജിഎസ്ടിയിലൂടെ വന്‍ നികുതി ചുമത്തി പൊതുജനത്തിനെ കൊള്ളയടിച്ച് സംസ്ഥാനങ്ങള്‍ക്ക് യഥേഷ്ടം വാരിക്കൊടുക്കുമെന്നായിരുന്നു. നികുതി കുറയ്‌ക്കല്‍ മാത്രമായിരുന്നില്ല ജിഎസ്ടിയുടെ ലക്ഷ്യം. മുന്‍പ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തുപോന്നിരുന്നത് നമ്മള്‍ മറന്നിട്ടില്ലല്ലോ. ബജറ്റിനു മുമ്പ് വ്യവസായികളെയും വ്യാപാരികളെയും  കാണേണ്ട മാതിരി കണ്ട് അവര്‍ക്ക് നികുതി കുറയ്‌ക്കുകയും കാണാത്തവര്‍ക്ക് നികുതി കൂട്ടുകയും ചെയ്തിരുന്നു. 

ജിഎസ്ടിയിലൂടെ സംസ്ഥാന ധനകാര്യമന്ത്രിമാര്‍ക്ക് ഈ ‘സുവര്‍ണാവസരം’ േമാദി ഇല്ലാതാക്കി- പൊതുജനങ്ങളെ രക്ഷിച്ചു. ഇനി മോദി സര്‍ക്കാര്‍ ചെയ്യേണ്ടത് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി 28 ശതമാനം നികുതിയാക്കുക. അപ്പോള്‍  വില 30 ശതമാനമെങ്കിലും കുറയും. അതും നമുക്ക് പ്രതീക്ഷിക്കാം. പൊതുജനത്തിന് നേട്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുടെ രാഷ്‌ട്രീയം നോക്കരുത്. അതിനെ പ്രോത്‌സാഹിപ്പിച്ചാല്‍ മാത്രമേ നാടിനും ജനങ്ങള്‍ക്കും നല്ല ഭാവിയുണ്ടാകൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.