Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വനവാസികളുടെ ആസൂത്രിത വംശഹത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 02:02 am IST
in Vicharam

അട്ടപ്പാടിയിലെ വനവാസി വിഭാഗത്തില്‍പ്പെടുന്ന മധു എന്ന മനുഷ്യനെ ശാരീരികമായി ഉന്മൂലനം ചെയ്തപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും അത് വാര്‍ത്ത ആയി. എന്നാല്‍ ആയിരക്കണക്കിന് വനവാസികളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയ വര്‍ഷങ്ങളായി നടക്കുന്നത് ആരും കണ്ടതായി ഭാവിക്കുന്നില്ല.

വനവാസികളെ ആദിവാസികളാക്കുന്നത് അവരുടെ ആചാരം, അനുഷ്ഠാനം, ഭാഷ, വേഷം തുടങ്ങിയവയാണ്. അതില്‍നിന്ന് വ്യത്യസ്തമായി മറ്റൊന്നില്‍ അവരെ വിശ്വസിപ്പിക്കുകയും, ഇന്നലെ വരെ പിന്തുടര്‍ന്നിരുന്ന ജീവിതമൂല്യങ്ങളെ തള്ളിപ്പറയിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ വനവാസികളല്ലാതാവുന്നു. അങ്ങനെ സംഘടിത മതങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നു. കൂട്ടത്തോടെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തുവാന്‍ ധ്യാനകേന്ദ്രങ്ങളും സര്‍വമത പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും വേണ്ടുവോളമുണ്ട്.

വനവാസികളുടെ ഇന്നത്തെ അവസ്ഥയ്‌ക്കുള്ള കാരണക്കാര്‍; സര്‍ക്കാരും രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടിത മതങ്ങളും കയ്യേറ്റക്കാരുമാണ്. കുടിയേറ്റക്കാര്‍ എന്ന വിഭാഗം ഇല്ല. കുറച്ചു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, തിരുവിതാംകൂര്‍ മേഖലയില്‍ ഒരു കുടുംബത്തില്‍ പന്ത്രണ്ടും പതിനഞ്ചും മക്കള്‍ സാധാരണമായിരുന്നു. (അങ്ങനെയാണ് കേരളത്തിലെ ജനസംഖ്യ ദേശീയ ശരാശരിയുടെ മൂന്നിരട്ടി ആയത്.) മോഷണം, പിടിച്ചുപറിക്കല്‍, ഗുണ്ടായിസം തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ഇക്കൂട്ടര്‍ ഓരോരുത്തരായി ‘മലബാറിന്’ കടന്നു. അന്ന് ഗള്‍ഫ് ഇല്ല. (ഇപ്പോഴും പലവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ അവര്‍  മക്കള്‍ സമൃദ്ധമായ കുടുംബത്തിലെ അംഗങ്ങളാണ് എന്ന് മനസ്സിലാകും.) അങ്ങനെ വന്നവര്‍ കാടു കയ്യേറിയും തദ്ദേശീയരെ പറ്റിച്ചും ബലപ്രയോഗത്തിലൂടെയും ഭൂഉടമകളും പണക്കാരുമായി. വനവാസികളുള്‍പ്പെടെയുള്ള തദ്ദേശീയര്‍ അവഗണിക്കപ്പെട്ടു,അവരുടെ അടിമപ്പണി ചെയ്തു ജീവിക്കേണ്ട ഗതികേടിലുമായി. അങ്ങനെയുള്ള കയ്യേറ്റക്കാരുടെയും അവരുടെ ആളുകളുടെയും സമൂഹത്തില്‍നിന്നും അവരുടേതായ രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ഉദ്യോഗസ്ഥരും രൂപംകൊണ്ടപ്പോള്‍, വനവാസികളുടെയും അതുപോലുള്ളവരുടെയും ജീവിതംതന്നെ തകിടം മറിഞ്ഞു. മതപരിവര്‍ത്തനം നടത്തിയും അവിവാഹിതരായ വനവാസി അമ്മമാരേ സൃഷ്ടിച്ചും മദ്യത്തിന് അടിമയാക്കിയും അവരെ നശിപ്പിക്കുന്നു.

സര്‍ക്കാരിന്റെയോ നാട്ടുകാരുടെയോ ഔദാര്യംകൊണ്ടല്ല വനവാസികള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനിന്നത് എന്ന കാര്യം ഓര്‍ക്കണം. വയനാട്, അട്ടപ്പാടി, ഇടുക്കി തുടങ്ങി വനവാസി മേഖലയില്‍ മറ്റുള്ളവര്‍ കയറിക്കൂടിയിരുന്നില്ലെങ്കില്‍, വനവാസികളുടെയും കാടിന്റെയും വന്യമൃഗങ്ങളുടെയും എണ്ണത്തിനും വണ്ണത്തിനും കോട്ടം തട്ടില്ലായിരുന്നു. ഇപ്പോള്‍ അവരുടെ ആയുര്‍ദൈര്‍ഘ്യം കുറയുകയാണ്. മന്ത്രി മുതല്‍ വാച്ചര്‍വരെയുള്ളവരുടെ കീശ വീര്‍പ്പിക്കുവാന്‍ കാട്, തേക്കിന്‍ തോട്ടത്തിനും യൂക്കാലി തോട്ടത്തിനും വഴിമാറുകയും പുല്ലുപോലും മുളയ്‌ക്കാതാവുകയും ചെയ്തു. ആധുനികതയുടെയും വികസനത്തിന്റെയും വക്താക്കള്‍ വനവാസി വൈദ്യന്മാരുടെ വീടിനു മുന്‍പില്‍ പുലരുംമുന്‍പേ ക്യൂവില്‍ സ്ഥാനംപിടിക്കുന്നു. പക്ഷേ, അവര്‍ക്കാവശ്യമായ മരുന്നു ശേഖരിക്കുവാന്‍ പാടില്ല.

ഇപ്പോള്‍ മതം മാറ്റുവാന്‍ നടക്കുന്നവരുടെ മുതുമുത്തച്ഛന്മാര്‍ ഈയാംപാറ്റകളെപോലെ മതപരിവര്‍ത്തനത്തിന് വിധേയരായപ്പോഴും വനവാസികള്‍ നിലനിന്നു. മധുവിന് വേണമെങ്കില്‍ ‘മുഖ്യധാര’യിലേക്ക് വരാമായിരുന്നു. പകരം, സ്വന്തം അമ്മയായ കാട്ടിലേക്ക് ഉള്‍വലിയുകയാണ് ചെയ്തത്.  ആ മനുഷ്യനെ പൂവിട്ടു പൂജിക്കണം. കൊന്നവര്‍ മനുഷ്യരല്ല. അവര്‍ക്ക് പേരില്ല.

വയനാട്ടിലുള്ള വനവാസി വിഭാഗങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ച് ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ വരെ എത്തിയവര്‍ ഉണ്ടെങ്കിലും ജോലി കിട്ടിക്കഴിഞ്ഞാല്‍ സംഘടിത മതവിഭാഗത്തിലെ പെണ്‍കുട്ടികളെ ഉപയോഗിച്ച് വളച്ചു മതംമാറ്റി എടുക്കുകയാണ് പതിവ്. ഒരു ഓഫീസില്‍മാത്രം രണ്ടു ദൃഷ്ടാന്തം ഉണ്ടായി. വനവാസികളുടെ നഷ്ടം അവിടംകൊണ്ടും തീരുന്നില്ല. മതംമാറ്റപ്പെടുന്നവരുടെ മക്കള്‍ക്ക് ആദിവാസികളുമായി പുലബന്ധം പോലുമില്ലെങ്കിലും നിയമത്തിലെ പഴുത് ഉപയോഗിച്ച്, വനവാസിക്കുട്ടികള്‍ക്കു ലഭിക്കേണ്ട സംവരണം ഇക്കൂട്ടര്‍ തട്ടിയെടുക്കുന്നു. ആദിവാസി വിഭാഗങ്ങളില്‍നിന്ന് പല മേഖലകളിലും പ്രാവീണ്യം തെളിയിച്ചവരായി പത്രമാധ്യമങ്ങളിലും മറ്റും വരുന്ന ഇക്കൂട്ടര്‍ക്ക് വനവാസികളുമായി ഒരു ബന്ധവുമില്ല.

ഹിന്ദുക്കളെന്നു പറഞ്ഞുനടക്കുന്ന നല്ല ശതമാനത്തിനും ഹിന്ദു ആരാധനാലയങ്ങളോടും വനവാസി വിഭാഗങ്ങളോടും വലിയ മമത ഇല്ല. എന്നാല്‍ ഏതോ കാലത്തു വനവാസികളെ കൂട്ടത്തോടെ മതംമാറ്റി, അവര്‍ക്കുവേണ്ടി സ്ഥാപിച്ച പള്ളിക്കു മുതല്‍മുടക്കുവാന്‍ ഹിന്ദുക്കള്‍ ഒരു ഉളുപ്പുമില്ലാതെ വീടുകള്‍ തോറും കയറി ‘തെണ്ടല്‍’ ജോലി നടത്തുകയും അവിടെ പോയി എച്ചില്‍ ഇല വലിക്കുകയും ചെയ്യുന്നു.

മധു എന്ന വ്യക്തിയെ കൊന്നതിനെക്കാള്‍ ഗുരുതരം, മതപരിവര്‍ത്തനം നടത്തി വനവാസികളുടെ വംശഹത്യ നടത്തുന്നതാണ്. പക്ഷേ, സംഘടിത സമൂഹത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന രാഷ്‌ട്രീയക്കാരില്‍നിന്നും അവരുടെ സര്‍ക്കാരില്‍നിന്നും നിയമ സംവിധാനത്തില്‍ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുന്നവര്‍ക്കും ഇതൊന്നും ഒരു കേസല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.