Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വംഗദേശം കീഴടക്കി കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 03:19 am IST
in Sports

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ കുതിപ്പിന് തടയിടാന്‍ ആതിഥേയര്‍ക്കും കഴിഞ്ഞില്ല. ഇന്നലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ കേരളം ഏകപക്ഷീയമായ ഒരു ഗോളിന് ബംഗാളിനെ പരാജയപ്പെടുത്തി. ഇതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി. നേരത്തെ തന്നെ സെമി ഉറപ്പിച്ച കേരളത്തിനായി 90-ാം മിനിറ്റില്‍ കെ.പി. രാഹുലാണ് വംഗദേശത്തിനെതിരെ വിജയഗോള്‍ നേടിയത്.

എ ഗ്രൂപ്പിലെ നാല് മത്സരങ്ങളിലും വിജയം കുറിച്ചാണ് കേരളം സെമി ഫൈനല്‍ പോരാട്ടത്തിലേക്ക് പോകുന്നത്. നാല് കളികളില്‍ നിന്നും 12 പോയിന്റ് നേടിയ കേരളം 15 ഗോളുകള്‍ എതിരാളികളുടെ വലയില്‍ വീഴ്‌ത്തിയപ്പോള്‍ തിരികെ വാങ്ങിയത് ഒരെണ്ണം മാത്രമാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ബംഗാളും നേരത്തെ സെമി യോഗ്യത നേടിയിരുന്നു. 

കളിയുടെ തുടക്കത്തില്‍ ഇരു ടീമും എതിരാളികളെ പഠിക്കാനാണ് ശ്രമിച്ചത്. ഇതോടെ കൡ പ്രതിരോധത്തിലായി. അഞ്ചാം മിനുട്ടില്‍ തന്നെ കേരള ഗോള്‍മുഖം ഒന്ന് വിറച്ചെങ്കിലും ബിദ്യാസാഗര്‍ സിങിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു. പതിയെ കേരളവും ആക്രമണ ഫുട്‌ബോളിലേക്ക് തിരിഞ്ഞു. ഒന്‍പതാം മിനിറ്റില്‍ കേരളത്തിന് ആദ്യ അവസരം. എന്നാല്‍ വി.കെ. അഫ്ദല്‍ നല്‍കിയ ക്രോസ് വലയിലേക്ക് തിരിച്ചുവിടാന്‍ കെ.പി. രാഹുലിന് കഴിഞ്ഞില്ല. പിന്നീട്  തുടര്‍ച്ചയായി ബംഗാള്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലം ഗോള്‍ വിട്ടുനിന്നു. 33-ാം മിനിറ്റില്‍ ബംഗാളിന് ലീഡ് നേടാന്‍ ലഭിച്ച അവസരവും മുതലാക്കാനായില്ല. ഗോളിമാത്രം മുന്നില്‍നില്‍ക്കേ ബിദ്യാസാഗര്‍ നല്‍കിയ ക്രോസ് സുജയ ദത്ത പുറത്തേക്കടിച്ചു കളഞ്ഞു. 41-ാം മിനുട്ടില്‍ ബിദ്യാസാഗര്‍ വലത് വശത്തു നിന്നും കേരള ഗോള്‍ മുഖത്തേക്ക് നല്‍കിയ ക്രോസ് കൂട്ടപ്പൊരിച്ചിലിനിടെ പ്രതിരോധം രക്ഷപ്പെടുത്തിയതോടെ ആദ്യ പകുതി ഗോള്‍രഹിതമായി.

ആദ്യപകുതിയില്‍ പ്രതിരോധത്തിന് ഊന്നല്‍ കൊടുത്താണ് കേരളം കളത്തിലിറങ്ങിയതെങ്കില്‍ രണ്ടാംപകുതിയില്‍ തന്ത്രം മാറ്റി. മുന്നേറ്റത്തിന് കരുത്തുകൂട്ടാനായി പി.സി. അനുരാഗിനെ പിന്‍വലിച്ച് വി.എസ്. ശ്രീക്കുട്ടനെയും ഷംനാസിന് പകരം മുഹമ്മദ് പാറേക്കാട്ടിലിനെയും രംഗത്തിറക്കി. ഇതോടെ മുന്നേറ്റത്തിന് കരുത്തുകൂടി. തുടര്‍ന്ന് മികച്ച ആക്രമണ ഫുട്‌ബോളുമായി കളംവാണ കേരളതാരങ്ങള്‍ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. 

55-ാം മിനുട്ടില്‍ ഇടതുവിംഗിലൂടെ മുന്നേറിയ എം.എസ്. ജിതിന്റെ ഗോളെന്ന് ഉറപ്പിച്ച നീക്കം ഗോളി രഞ്ജിത് മജുംദാര്‍ കോര്‍ണര്‍ വഴങ്ങി തടഞ്ഞു. തൊട്ടുപിന്നാലെ മൂന്ന് കോര്‍ണറുകള്‍ ലഭിച്ചിട്ടും കേരളത്തിന് മുതലാക്കാനായില്ല. 68-ാം മിനിറ്റില്‍ സീസണ്‍ നല്‍കിയ പന്തുമായി കുതിച്ചു ജിതിനും അഫ്ദലും കെ.പി. രാഹുലും നടത്തിയ നീക്കം ബംഗാള്‍ ഗോള്‍ മുഖത്ത് ലക്ഷ്യത്തിലെത്തായെ അവസാനിച്ചു. ഇടയ്‌ക്ക് ബംഗാളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കേരള പ്രതിരോധം പിടിച്ചുനിന്നു.

75-ാം മിനുട്ടില്‍ കേരളത്തിന് ഗോള്‍ നേടാനുള്ള മികച്ച അവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ലഭിച്ചു. ഇടതുവിംഗിലൂടെപന്തുമായി മുന്നേറി എം.എസ് ജിതിന്‍ നല്‍കിയ ക്രോസ് വി.കെ. അഫ്ദല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ പാഴാക്കി.  മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ കേരളത്തിന്റെ വിജയഗോള്‍ പിറന്നു. 90 ാം മിനുട്ടില്‍ മുഹമ്മദ് പാറേക്കാട്ടില്‍ ഉയര്‍ത്തി നല്‍കിയ പന്ത് പിടിച്ചെടുത്ത് ബംഗാള്‍ ഗോള്‍മുഖത്തേക്ക് എം.എസ്. ജിതിന്റെ മുന്നേറ്റം. പ്രതിരോധനിരയെ കബളിപ്പിച്ചശേഷം പന്ത് കെ.പി. രാഹുലിന് കൈമാറി. പന്ത് കിട്ടിയ രാഹുല്‍ വെച്ചുതാമസിപ്പിക്കാതെ നിറയൊഴിച്ചപ്പോള്‍ ബംഗാള്‍ ഗോളിക്ക് കാഴ്ചക്കാരന്റെ റോളേ ഉണ്ടായിരുന്നുള്ളൂ. പരിക്ക് സമയത്ത് ഗോള്‍ മടക്കാന്‍ ബംഗാള്‍ താരങ്ങള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും കേരള പ്രതിരോധവും ഗോളിയും വിട്ടുകൊടുത്തില്ല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മഹാരാഷ്‌ട്ര 7-2 ന് മണിപ്പൂരിനെ പരാജയപ്പെടുത്തി. മഹാരാഷ്‌ട്രക്കായി രണ്‍ജീത് സിങ് ഹാട്രിക്ക് നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലൂക്കായുടെ സുവിശേഷം

Football

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

Football

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

Samskriti

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

Article

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.