Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൊതുപ്രവര്‍ത്തനം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2018, 02:54 am IST
in Vicharam

ഒരാള്‍ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയില്‍ ചേരുകയും, തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എങ്ങനെയെങ്കിലും ഒരവസരം നേടിയെടുക്കുകയും ചെയ്യുന്നതാണ് ഇന്നത്തെക്കാലത്തെ പൊതുപ്രവര്‍ത്തനം. ഭരണത്തിലേറിയാല്‍ കച്ചവടവും തൊഴിലുമായിക്കണ്ട് പരമാവധി ആ സ്ഥാനത്തിരുന്ന് സമ്പാദിക്കുക മാത്രമാണ് ഭൂരിഭാഗം രാഷ്‌ട്രീയക്കാരുടെയും പ്രധാന ലക്ഷ്യം.

ഇത്തരത്തില്‍ നേട്ടം കൊയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ ജന്മനാടിനും നാട്ടാര്‍ക്കും എന്നെന്നും നല്ലതുവരണമെന്ന വിശാലമനഃസ്ഥിതിയോടെയും അഴിമതി ചെയ്യാതെയും  ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍, അയാള്‍ക്കെതിരെ  മറ്റുളളവരെല്ലാം ഏതുവിധേനയും ഒന്നാകുകയും, അയാളെ പുറത്താക്കാനായി ദുഷ്ടലാക്കോടെ സകല അടവും പയറ്റുകയും ചെയ്യും. അതാണ് ഇന്നത്തെ ഇന്ത്യയിലെ രാഷ്‌ട്രീയത്തില്‍ നടമാടുന്നത്. ഇതിനെ മലീമസ രാഷ്‌ട്രീയം എന്നാണ് പറയേണ്ടത്. 

 

രാജന്‍ വെങ്കിട്ടരാമന്‍, എറണാകുളം 

സത്യം അറിയിച്ചതിന് നന്ദി

ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ ‘സംസ്‌കൃതി’ പേജില്‍ ‘ലോകത്തെ ശ്രേഷ്ഠവല്‍ക്കരിക്കാം’ എന്ന  ആചാര്യശ്രീ രാജേഷിന്റെ ലേഖനത്തെ അടിസ്ഥാനമാക്കിതെഴുതുന്നതാണീ കത്ത്. ആര്യശബ്ദത്തിന് വംശീയമായ അര്‍ത്ഥം കല്‍പ്പിച്ചുകൊടുത്തത് കഴിഞ്ഞ നൂറ്റാണ്ടിലെ യൂറോപ്യന്‍ പാണ്ഡിത്യത്തിന്റെ സൃഷ്ടിയായിരുന്നല്ലോ. ഇതേ ആശയത്തെ, അതായത് ആര്യദ്രാവിഡത്തെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആര്യത്തിന്റെ ശരിയെന്താണെന്നും, ഉത്തരവാദിത്വമുള്ളവരതു ശ്രദ്ധിക്കേണ്ടതാണെന്നും ശക്തിയുക്തം നിലപാടെടുത്ത് 2009-ല്‍ ‘കേരള ചരിത്രം പുതിയ വെളിപ്പെടുത്തലുകള്‍’ എന്ന പേരില്‍ ഈ ലേഖകന്‍ ഒരു ചെറിയ പുസ്തകം ‘ഉണ്മ’യുടെ വിതരണശാലയിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.  

കേരള ചരിത്രത്തിലും തെറ്റിദ്ധാരണയുടെ പേരില്‍ പലതും കടന്നുകൂടിയിട്ടുണ്ട്. പണ്ഡിതരായ ധാരാളം ചരിത്രകാന്മാരുള്ള കേരളത്തില്‍ ഒരു പാമരനുകൂടി ഇടം ലഭിക്കാതിരിക്കുമോ? എന്റെ അഭിപ്രായത്തോട് യോജിക്കുന്ന ഒരാള്‍ കൂടിയുണ്ടെന്ന സന്തോഷത്തില്‍ ജന്മഭൂമിക്കും രാജേഷിനും അഭിനന്ദനങ്ങള്‍.

ജി. ഗംഗാധരന്‍പിള്ള, പാവുമ്പ, കരുനാഗപ്പള്ളി

ദ്രോണന്റെ മാഹാത്മ്യവും ഏകലവ്യന്റെ കുലവും

അടുത്തിടെ മലയാളത്തിലെ പ്രമുഖ ദിനപ്പത്രത്തില്‍ ഏകലവ്യന്‍ താഴ്ന്നജാതിക്കാരനും (ദളിതന്‍) ബ്രാഹ്മണനായ ദ്രോണാചാര്യര്‍ ഉന്നതകുലജാതരുടെ ഗുരുവാണെന്നും ഒരു കോളമിസ്റ്റ് എഴുതിയിരിക്കുന്നു. വ്യാസമഹാഭാരതത്തിലെ ഏകലവ്യനേയും ദ്രോണാചാര്യരേയുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റുപറ്റി.

മഹാഭാരതം ഒരാവര്‍ത്തിയെങ്കിലും മനസ്സിരുത്തി വായിച്ചു പഠിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഏകലവ്യന്‍ ക്ഷത്രീയ കുലത്തിലാണ് ജനിച്ചിട്ടുള്ളതെന്ന് അനായാസേന മനസ്സിലാക്കാവുന്നതേയുള്ളൂ. മഹാഭാരതം ഹരിവംശപര്‍വ്വം 34-ല്‍ ഏകലവ്യന്റെ ജനനത്തേയും കുലത്തേയും കുറിച്ച് പറയുന്നു.

യദുവംശത്തില്‍ പിറന്ന ശൂരസേനന് പട്ടമഹിഷിയായ ഭോജ്യയില്‍ പത്ത് ആണ്‍മക്കളും അഞ്ച് പെണ്‍കുട്ടികളും ജനിച്ചു. അവരില്‍ മൂത്തവന്‍ ശ്രീകൃഷ്ണപിതാവായിരുന്ന വസുദേവന്‍. ആണുങ്ങളില്‍ മൂന്നാമത്തെയാള്‍ ‘ദേവശ്രിവസ്.’ ദേവശ്രിവസിന്റെ ആദ്യപുത്രനായിരുന്നു ഏകലവ്യന്‍. ശത്രുഘ്‌നന്‍ എന്നായിരുന്നു ഏകലവ്യന്റെ യഥാര്‍ത്ഥ പേര്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ ശത്രുഘ്‌നനെ വനത്തില്‍ ഉപേക്ഷിച്ചു. നിഷാധരാജാവായിരുന്ന ഹിരണ്യധനുസ് കാട്ടില്‍നിന്നും കിട്ടിയ കുട്ടിയെ വളര്‍ത്തി. 

ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? ഏകലവ്യന്റെ കുലം യാദവകുലമാണ്. യദുക്കള്‍ ക്ഷത്രിയരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ ശ്രീകൃഷ്ണന്റെ ഇളയച്ഛന്റെ മകനായതുകൊണ്ട് ഭഗവാന്റെ ഭ്രാതാവും കൂടിയാണ്. കര്‍ണ്ണനെ സൂതന്‍ എന്നു പറയുന്നതുപോലെയാണ് ഏകലവ്യനെ നിഷാദന്‍ എന്നു പറയുന്നത്. ദുഷ്ടനായ പുത്രനെ ഉപേക്ഷിക്കണമെന്ന് ഹരിവംശപര്‍വ്വം 20-ല്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ മഹാഭാരതത്തില്‍ കാണാം. 

അന്യരുടെ ഭാര്യമാരെ  ബലമായി അപഹരിച്ചതിന് ത്രൈയ്യാരുണന്‍ എന്ന രാജാവ് പുത്രനായ സത്യവ്രതനെ രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്തു. പൗരഹിതം മാനിച്ച് സഗരരാജാവ് പുത്രനായ അസമഞ്ജാവിനെ നാടുകടത്തി. പൗരന്മാരുടെ മക്കളെ നദിയില്‍ മുക്കിക്കൊല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. ജനിച്ചപ്പോള്‍തന്നെ ദുര്യോധനനെ ഉപേക്ഷിക്കണമെന്ന് മഹാജ്ഞാനിയായിരുന്ന വിദുരര്‍ ഉപദേശിച്ചതാണ്. മഹാഭാരതവും ഭാഗവതവും വായിച്ചാല്‍ ശത്രുഘ്‌നന്‍ എന്ന ഏകലവ്യന്റെ ദുഷ്പ്രവൃത്തികള്‍ ധാരാളം കാണാം.

ഹാസ്യത്തിനുപോലും അസത്യം പറഞ്ഞിട്ടില്ലാത്ത വ്യാസദേവന്‍ പറഞ്ഞത് ദ്രോണാചാര്യര്‍ തേജസ്വിയും ശ്രേഷ്ഠനുമാണ് എന്നാണ്. അഗ്‌നിവേശ ശിഷ്യനും തന്റെ കാലത്തെ അജയ്യനുമായ ധനുര്‍വേദജ്ഞനും എല്ലാ മേഖലകളിലും അപാരപണ്ഡിതനുമായിരുന്ന ഹസ്തിനപുരിയിലെ രാജഗുരുവും സര്‍വ്വസൈന്യാധിപനുമായിരുന്നു, ദ്രോണാചാര്യര്‍. അങ്ങനെയുള്ള ദ്രോണാചാര്യരെ നേരിട്ടുകണ്ട് അനര്‍ഹമായ അഭ്യര്‍ത്ഥന നടത്താന്‍പോലും ഏകലവ്യന്‍ ധൈര്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്വത്തെ വിളിച്ചറിയിക്കുന്നു.

വി.ആര്‍. ഗോപിനാഥന്‍നായര്‍, 

തലവടി

കവിയുടെ കണ്ണീര്‍

21.03.18ലെ ജന്മഭൂമിയിലെ മുഖപ്രസംഗം  അസ്സലായി. രാഷ്‌ട്രീയ ദുരന്ധരന്മാര്‍ ഭരിച്ച് ഭരിച്ച് കൈരളി കേരളത്തില്‍ ജീവച്ഛവമായിക്കഴിഞ്ഞിരിക്കുന്നു. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ വിദ്യാഭ്യാസതാല്‍പര്യങ്ങളേക്കാള്‍ മുന്‍തൂക്കം കൈവരിക്കുന്നതിനാല്‍ നാളെ ഒരല്‍പം നല്ല മലയാളത്തിന് ജപ്പാനിലേക്കോ ജര്‍മ്മനിയിലേക്കോ ഓര്‍ഡര്‍ നല്‍കേണ്ട ഗതികേടിലേക്ക് കേരളം നടന്നടുക്കുകയാണ്. ഈ പരിതസ്ഥിതിയില്‍ കവിയെ സാന്ത്വനിപ്പിക്കാന്‍ മറ്റ് പോംവഴികളില്ല.

ക്യാപ്റ്റന്‍ കെ. വേലായുധന്‍ 

കല്ലായി, കോഴിക്കോട്

ദ്രോണന്റെ മാഹാത്മ്യവും ഏകലവ്യന്റെ കുലവും

അടുത്തിടെ മലയാളത്തിലെ പ്രമുഖ ദിനപ്പത്രത്തില്‍ ഏകലവ്യന്‍ താഴ്ന്നജാതിക്കാരനും (ദളിതന്‍) ബ്രാഹ്മണനായ ദ്രോണാചാര്യര്‍ ഉന്നതകുലജാതരുടെ ഗുരുവാണെന്നും ഒരു കോളമിസ്റ്റ് എഴുതിയിരിക്കുന്നു. വ്യാസമഹാഭാരതത്തിലെ ഏകലവ്യനേയും ദ്രോണാചാര്യരേയുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തെറ്റുപറ്റി.

മഹാഭാരതം ഒരാവര്‍ത്തിയെങ്കിലും മനസ്സിരുത്തി വായിച്ചു പഠിച്ചിട്ടുള്ള ഏതൊരാള്‍ക്കും ഏകലവ്യന്‍ ക്ഷത്രീയ കുലത്തിലാണ് ജനിച്ചിട്ടുള്ളതെന്ന് അനായാസേന മനസ്സിലാക്കാവുന്നതേയുള്ളൂ. മഹാഭാരതം ഹരിവംശപര്‍വ്വം 34-ല്‍ ഏകലവ്യന്റെ ജനനത്തേയും കുലത്തേയും കുറിച്ച് പറയുന്നു.

യദുവംശത്തില്‍ പിറന്ന ശൂരസേനന് പട്ടമഹിഷിയായ ഭോജ്യയില്‍ പത്ത് ആണ്‍മക്കളും അഞ്ച് പെണ്‍കുട്ടികളും ജനിച്ചു. അവരില്‍ മൂത്തവന്‍ ശ്രീകൃഷ്ണപിതാവായിരുന്ന വസുദേവന്‍. ആണുങ്ങളില്‍ മൂന്നാമത്തെയാള്‍ ‘ദേവശ്രിവസ്.’ ദേവശ്രിവസിന്റെ ആദ്യപുത്രനായിരുന്നു ഏകലവ്യന്‍. ശത്രുഘ്‌നന്‍ എന്നായിരുന്നു ഏകലവ്യന്റെ യഥാര്‍ത്ഥ പേര്. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ ശത്രുഘ്‌നനെ വനത്തില്‍ ഉപേക്ഷിച്ചു. നിഷാധരാജാവായിരുന്ന ഹിരണ്യധനുസ് കാട്ടില്‍നിന്നും കിട്ടിയ കുട്ടിയെ വളര്‍ത്തി. 

ഇതില്‍നിന്ന് നാം മനസ്സിലാക്കേണ്ടതെന്താണ്? ഏകലവ്യന്റെ കുലം യാദവകുലമാണ്. യദുക്കള്‍ ക്ഷത്രിയരാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ ശ്രീകൃഷ്ണന്റെ ഇളയച്ഛന്റെ മകനായതുകൊണ്ട് ഭഗവാന്റെ ഭ്രാതാവും കൂടിയാണ്. കര്‍ണ്ണനെ സൂതന്‍ എന്നു പറയുന്നതുപോലെയാണ് ഏകലവ്യനെ നിഷാദന്‍ എന്നു പറയുന്നത്. ദുഷ്ടനായ പുത്രനെ ഉപേക്ഷിക്കണമെന്ന് ഹരിവംശപര്‍വ്വം 20-ല്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ മഹാഭാരതത്തില്‍ കാണാം. 

അന്യരുടെ ഭാര്യമാരെ  ബലമായി അപഹരിച്ചതിന് ത്രൈയ്യാരുണന്‍ എന്ന രാജാവ് പുത്രനായ സത്യവ്രതനെ രാജ്യത്തുനിന്ന് നിഷ്‌കാസനം ചെയ്തു. പൗരഹിതം മാനിച്ച് സഗരരാജാവ് പുത്രനായ അസമഞ്ജാവിനെ നാടുകടത്തി. പൗരന്മാരുടെ മക്കളെ നദിയില്‍ മുക്കിക്കൊല്ലുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. ജനിച്ചപ്പോള്‍തന്നെ ദുര്യോധനനെ ഉപേക്ഷിക്കണമെന്ന് മഹാജ്ഞാനിയായിരുന്ന വിദുരര്‍ ഉപദേശിച്ചതാണ്. മഹാഭാരതവും ഭാഗവതവും വായിച്ചാല്‍ ശത്രുഘ്‌നന്‍ എന്ന ഏകലവ്യന്റെ ദുഷ്പ്രവൃത്തികള്‍ ധാരാളം കാണാം.

ഹാസ്യത്തിനുപോലും അസത്യം പറഞ്ഞിട്ടില്ലാത്ത വ്യാസദേവന്‍ പറഞ്ഞത് ദ്രോണാചാര്യര്‍ തേജസ്വിയും ശ്രേഷ്ഠനുമാണ് എന്നാണ്. അഗ്‌നിവേശ ശിഷ്യനും തന്റെ കാലത്തെ അജയ്യനുമായ ധനുര്‍വേദജ്ഞനും എല്ലാ മേഖലകളിലും അപാരപണ്ഡിതനുമായിരുന്ന ഹസ്തിനപുരിയിലെ രാജഗുരുവും സര്‍വ്വസൈന്യാധിപനുമായിരുന്നു, ദ്രോണാചാര്യര്‍. അങ്ങനെയുള്ള ദ്രോണാചാര്യരെ നേരിട്ടുകണ്ട് അനര്‍ഹമായ അഭ്യര്‍ത്ഥന നടത്താന്‍പോലും ഏകലവ്യന്‍ ധൈര്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്വത്തെ വിളിച്ചറിയിക്കുന്നു.

വി.ആര്‍. ഗോപിനാഥന്‍നായര്‍, 

തലവടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

പുതിയ വാര്‍ത്തകള്‍

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.