Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കേരളത്തെ ദേശവിരുദ്ധ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റി: മന്ത്രി ഹന്‍സ് രാജ് ആഹിര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2018, 04:59 pm IST
in Kerala

കണ്ണൂര്‍: സിപിഎം കേരളത്തെ ദേശവിരുദ്ധ ശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ അഭിപ്രായപ്പെട്ടു. കണ്ണൂരില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചുവപ്പ്-ജിഹാദി ഭീകരതക്കെതിരെ ജാഗ്രത എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും, പ്രത്യേകിച്ച് കണ്ണൂരിലും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ജമ്മു കശ്മീരിര്‍ സേനയുമായി ഏറ്റുമുട്ടലില്‍ കണ്ണൂരില്‍ നിന്നുള്ള മതഭീകരവാദികള്‍ കൊല്ലപ്പെട്ടതിനുമെല്ലാം വഴിയൊരുക്കിയത് സിപിഎമ്മിന്റെ നിലപടാണ്. സ്വയം ഭീകര പ്രവര്‍ത്തനം നടത്തുകയും ഒപ്പം ജിഹാദികളെ കയ്യയച്ച് സഹായിക്കുകയും ചെയ്യുന്ന പാര്‍ട്ടി നിലപാട് കേരളത്തെ വന്‍ വിപത്തിലാണ് എത്തിച്ചിരിക്കുന്നത്. രാഷ്‌ട്രസുരക്ഷ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിര്‍വ്വഹിച്ചുവരികയാണ്. എന്നാല്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് ഇവിടെ ജനാധിപത്യം ഇല്ലാത്ത അവസ്ഥയാണെന്നാണ്. 2016 ന് ശേഷം സിപിഎം അസഹിഷ്ണുതയുടെ ഫലമായി 18 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കേരളത്തിലുണ്ടായത്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. ബിജെപി ശാന്തിയാണ് ആഗ്രഹിക്കുന്നത്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ സിപിഎം ഫാസിസം നടപ്പിലാക്കുകയാണ്.

പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, വികസനം, യുവാക്കള്‍ക്ക് ജോലി  എന്നിവ ഉറപ്പുവരുത്തുകയാണ് കേന്ദ്രസര്‍ക്കാറിന്റെ നയം. ഗാന്ധിജിയുടെയും ദീനദയാലിന്റെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചുവരുന്നത്. എന്നാല്‍ കേരളത്തില്‍ ആദിവാസികള്‍ക്ക് പോലും രക്ഷയില്ല എന്ന സ്ഥിതിയാണ്. ദാരിദ്ര്യം കാരണം കഷ്ടപ്പെടുന്ന ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സിപിഎമ്മിന്റെ സ്വേച്ഛാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. 

ത്രിപുരയില്‍ ബിജെപി ജയിച്ചു എന്നതിനേക്കാള്‍ 25 വര്‍ഷമായി അവിടെ നിലനില്‍ക്കുന്ന സ്വേച്ഛാധിപത്യത്തെ തോല്‍പ്പിച്ച് ജനാധിപത്യം വിജയം കണ്ടു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഐഎസ് ബന്ധമുള്ള ഭീകരവാദ പ്രവര്‍ത്തനവും ഇസ്ലാം മതത്തിലേക്കുള്ള മതപരിവര്‍ത്തനവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍ബാധം തുടരുകയാണ്. ഇത്തരക്കാരോട് കേന്ദ്രസര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. 

കേരളത്തിലെ കൊലപാതകങ്ങള്‍ ഭാരതത്തിന് അവമതിപ്പും കേരളത്തിന് അപമാനവും ഉണ്ടാക്കുന്നതാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന കാലത്തെല്ലാം കേരളത്തില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണുണ്ടായിട്ടുള്ളത്. കേരളത്തില്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ നേരിടാന്‍ സംഘപ്രസ്ഥാനങ്ങളുടെ ദേശീയ നേതൃത്വം എല്ലാകാലത്തും ഒന്നിച്ചുണ്ടാകും. സിപിഎം അക്രമരാഷ്‌ട്രീയം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ ത്രിപുരയില്‍ ഉണ്ടായതിനേക്കാള്‍ വലിയ തിരിച്ചടി താമസിയാതെ സിപിഎമ്മിന് കേരളത്തിലും ഉണ്ടാകുമെന്നും ശാശ്വത സമാധാനത്തിന് ഭാരതീയ വിചാരകേന്ദ്രം അടക്കമുളള സംഘടനകള്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡണ്ട് ഡോ.ഇ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.