Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോക്കിങ് യാത്രയായി; പ്രപഞ്ചത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 09:46 am IST
inWorld

വീല്‍ ചെയറിലിരുന്ന് പ്രപഞ്ചത്തിന്റെ മിടിപ്പും തുടിപ്പും തിരിച്ചറിഞ്ഞ മഹാപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് (76) കാലഭേദങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി. കേംബ്രിഡ്ജിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് അഗാധമായ പഠനം നടത്തിയ ഹോക്കിങ് പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

ഏതാനും വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന ഡോക്ടര്‍മാരുടെ പ്രവചനങ്ങളെ തള്ളി, അഞ്ചര പതിറ്റാണ്ട് ജീവിച്ച് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമായ ഹോക്കിങ് സമയം, കാലം തുടങ്ങിയവയിലും അതിശയകരമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.

1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡില്‍ ജനനം. 59ല്‍ ശാസ്ത്ര പഠനത്തിന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കും മുന്‍പ് 1963ല്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന അത്യപൂര്‍വ്വ രോഗം പിടിപെട്ടു. തലച്ചോറിലെയും നട്ടെല്ലിലെയും നാഡീഞരമ്പുകള്‍ ദുര്‍ബലമായി; ഒടുവില്‍ പൂര്‍ണ്ണമായും ചലനമറ്റുപോകുന്ന, ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരക രോഗം. ഏതാനും വര്‍ഷങ്ങള്‍ കൂടി മാത്രമേ ആയുസുള്ളുവെന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ആ നിഗമനങ്ങളെ അല്പായുസാക്കി മനുഷ്യരാശിക്കുവേണ്ടി അദ്ദേഹം ജീവിച്ചു 55 വര്‍ഷം കൂടി. ചലനശേഷി നഷ്ടപ്പെട്ട് നാഡീഞരമ്പുകള്‍ ദുര്‍ബലമായി നിറയൗവനത്തില്‍ തന്നെ വീല്‍ചെയറിലായെങ്കിലും ആ മനസും ചിന്തയും ഈ സൗരയൂഥമാകെ പാറിപ്പറന്നു. പുതിയ പുതിയ സിദ്ധാന്തങ്ങള്‍ പിറന്നു, കണ്ടെത്തലുകള്‍ ജനിച്ചു. 

സംസാരിക്കാന്‍ കഴിയാതായ അദ്ദേഹം വോയിസ് സിന്തസൈസറിന്റെ സഹായത്തോടെയാണ് സംസാരിച്ചത്. എഴുത്തുകളിലൂടെയാണ് സംവദിച്ചത്. പ്രപഞ്ചത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കു വേണ്ടി, കുറിപ്പുകള്‍ക്കു വേണ്ടി ലോകം ആകാംക്ഷയോടെ കാത്തിരുന്നു. അതിനാല്‍ അദ്ദേഹം എഴുതിയ എന്തും ചൂടപ്പം പോലെ വിറ്റുപോയി, ആ സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും ലോകമെങ്ങും ചൂടേറിയ ചര്‍ച്ചകളായി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത വാദങ്ങളാണെന്നു പറഞ്ഞ് ചിലരെങ്കിലും എതിര്‍ത്തെങ്കിലും ലോകം അംഗീകരിച്ചു. സംശയം തോന്നിയാല്‍ സ്വന്തം സിദ്ധാന്തങ്ങളെ തള്ളിപ്പറയാന്‍ പോലും അദ്ദേഹം മടികാട്ടിയിരുന്നുമില്ല.

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍സ്) ഉണ്ടാകുമെന്നും അതില്‍ നിന്ന് വികിരണങ്ങള്‍ പുറത്തുവരുമെന്നുമുള്ള സിദ്ധാന്തമാണ് ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഹോക്കിങ് റേഡിയേഷന്‍ എന്നാണ് ഇതിന്റെ പേര്.

79ല്‍ കേംബ്രിഡ്ജില്‍ ഗണിതശാസ്ത്രത്തില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി. ഒരിക്കല്‍ സര്‍ ഐസക് ന്യൂട്ടണ്‍ വഹിച്ച പദവി. 88ലാണ് വിഖ്യാതമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം രചിച്ചത്. ഒന്നനങ്ങാന്‍ പോലും പറ്റില്ലെങ്കിലും വീല്‍ ചെയറിലിരുന്ന് ലോകമെങ്ങും യാത്ര ചെയ്തു, ശാസ്ത്രക്കുറിപ്പുകള്‍ എഴുതിക്കൂട്ടി. നിരവധി അവാര്‍ഡുകളും ഡോക്ടറേറ്റുകളും സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. നൊബേല്‍ മാത്രം അകന്നു നിന്നു, അത് നൊബേലിന്റെ നഷ്ടം… മരണം വരെ സജീവമായിരുന്ന ആ മനസ് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ യാത്രയായി- അനന്തമായ പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.