Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹോക്കിങ് യാത്രയായി; പ്രപഞ്ചത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2018, 09:46 am IST
inWorld

വീല്‍ ചെയറിലിരുന്ന് പ്രപഞ്ചത്തിന്റെ മിടിപ്പും തുടിപ്പും തിരിച്ചറിഞ്ഞ മഹാപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ് (76) കാലഭേദങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി. കേംബ്രിഡ്ജിലെ വസതിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപപ്പെടുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് അഗാധമായ പഠനം നടത്തിയ ഹോക്കിങ് പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 

ഏതാനും വര്‍ഷം മാത്രമേ ജീവിച്ചിരിക്കൂ എന്ന ഡോക്ടര്‍മാരുടെ പ്രവചനങ്ങളെ തള്ളി, അഞ്ചര പതിറ്റാണ്ട് ജീവിച്ച് വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതമായ ഹോക്കിങ് സമയം, കാലം തുടങ്ങിയവയിലും അതിശയകരമായ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.

1942 ജനുവരി എട്ടിന് ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡില്‍ ജനനം. 59ല്‍ ശാസ്ത്ര പഠനത്തിന് ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കും മുന്‍പ് 1963ല്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന അത്യപൂര്‍വ്വ രോഗം പിടിപെട്ടു. തലച്ചോറിലെയും നട്ടെല്ലിലെയും നാഡീഞരമ്പുകള്‍ ദുര്‍ബലമായി; ഒടുവില്‍ പൂര്‍ണ്ണമായും ചലനമറ്റുപോകുന്ന, ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന മാരക രോഗം. ഏതാനും വര്‍ഷങ്ങള്‍ കൂടി മാത്രമേ ആയുസുള്ളുവെന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ആ നിഗമനങ്ങളെ അല്പായുസാക്കി മനുഷ്യരാശിക്കുവേണ്ടി അദ്ദേഹം ജീവിച്ചു 55 വര്‍ഷം കൂടി. ചലനശേഷി നഷ്ടപ്പെട്ട് നാഡീഞരമ്പുകള്‍ ദുര്‍ബലമായി നിറയൗവനത്തില്‍ തന്നെ വീല്‍ചെയറിലായെങ്കിലും ആ മനസും ചിന്തയും ഈ സൗരയൂഥമാകെ പാറിപ്പറന്നു. പുതിയ പുതിയ സിദ്ധാന്തങ്ങള്‍ പിറന്നു, കണ്ടെത്തലുകള്‍ ജനിച്ചു. 

സംസാരിക്കാന്‍ കഴിയാതായ അദ്ദേഹം വോയിസ് സിന്തസൈസറിന്റെ സഹായത്തോടെയാണ് സംസാരിച്ചത്. എഴുത്തുകളിലൂടെയാണ് സംവദിച്ചത്. പ്രപഞ്ചത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കു വേണ്ടി, കുറിപ്പുകള്‍ക്കു വേണ്ടി ലോകം ആകാംക്ഷയോടെ കാത്തിരുന്നു. അതിനാല്‍ അദ്ദേഹം എഴുതിയ എന്തും ചൂടപ്പം പോലെ വിറ്റുപോയി, ആ സിദ്ധാന്തങ്ങളും കണ്ടുപിടിത്തങ്ങളും ലോകമെങ്ങും ചൂടേറിയ ചര്‍ച്ചകളായി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത വാദങ്ങളാണെന്നു പറഞ്ഞ് ചിലരെങ്കിലും എതിര്‍ത്തെങ്കിലും ലോകം അംഗീകരിച്ചു. സംശയം തോന്നിയാല്‍ സ്വന്തം സിദ്ധാന്തങ്ങളെ തള്ളിപ്പറയാന്‍ പോലും അദ്ദേഹം മടികാട്ടിയിരുന്നുമില്ല.

നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍സ്) ഉണ്ടാകുമെന്നും അതില്‍ നിന്ന് വികിരണങ്ങള്‍ പുറത്തുവരുമെന്നുമുള്ള സിദ്ധാന്തമാണ് ശാസ്ത്രത്തിനുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഹോക്കിങ് റേഡിയേഷന്‍ എന്നാണ് ഇതിന്റെ പേര്.

79ല്‍ കേംബ്രിഡ്ജില്‍ ഗണിതശാസ്ത്രത്തില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി. ഒരിക്കല്‍ സര്‍ ഐസക് ന്യൂട്ടണ്‍ വഹിച്ച പദവി. 88ലാണ് വിഖ്യാതമായ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം രചിച്ചത്. ഒന്നനങ്ങാന്‍ പോലും പറ്റില്ലെങ്കിലും വീല്‍ ചെയറിലിരുന്ന് ലോകമെങ്ങും യാത്ര ചെയ്തു, ശാസ്ത്രക്കുറിപ്പുകള്‍ എഴുതിക്കൂട്ടി. നിരവധി അവാര്‍ഡുകളും ഡോക്ടറേറ്റുകളും സ്ഥാനമാനങ്ങളും അദ്ദേഹത്തെ തേടിയെത്തി. നൊബേല്‍ മാത്രം അകന്നു നിന്നു, അത് നൊബേലിന്റെ നഷ്ടം… മരണം വരെ സജീവമായിരുന്ന ആ മനസ് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ യാത്രയായി- അനന്തമായ പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

India

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

Cricket

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

Kerala

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

പുതിയ വാര്‍ത്തകള്‍

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.