കണ്ണൂര്‍: നാളെ ആരംഭിക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. ജില്ലയില്‍ 1,87,233 കുട്ടികളും അന്യസംസ്ഥാനക്കാരായ 1157 കുട്ടികളുമുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ചസികള്, പിഎച്ച്സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളായി 1898 ബൂത്തുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, നഴ്സിങ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങി പരിശീലനം നേടിയ വലണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും വാക്സിന് വിതരണത്തില്‍ പങ്കാളികളാകും. ബസ് സ്റ്റാന്റുകള്‍, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 55 ട്രാന്‍സിസ്റ്റ് ബൂത്തുകളും 178 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിപ്പിക്കും. കോര്‍പറേഷനും മുനിസിപ്പാലിറ്റികള്‍ക്കുമായി പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍സിഎച്ച് ഓഫീസറും പരിപാടിയുടെ മേല്‍നോട്ടം വഹിക്കും. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ബ്ലേക്ക് തലത്തിലുള്ള ചുമതല. റോട്ടറി ഇന്റര്‍ നാഷണല്‍, ഐഎംഎ, ഐഎപി തുടങ്ങിയ സംഘടനകളും പരിടിക്ക് സജീവമായ പിന്തുണ നല്‍കുന്നുണ്ട്. ഡോ.എം.കെ.ഷാജ്, ഡോ.പി.എം.ജ്യോതി, ഡോ.ഐസക് ഉമ്മന്‍, കെ.എന്‍.അജയന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: