ന്യൂദല്‍ഹി: ലെനിന്റെ പ്രതിമ തകര്‍ക്കുന്നത് റഷ്യയില്‍ പതിവ് സംഭവമാണെന്ന് റഷ്യന്‍ എംബസി. ഒരു പ്രദേശത്ത് പ്രതിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അവിടത്തെ ജനങ്ങള്‍ക്കാണെന്നും എംബസി പ്രതിനിധി റോമന്‍ ചുക്കോവ് മാധ്യമങ്ങളോട് പറഞ്ഞു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം റഷ്യയില്‍ ലെനിന് പ്രതിമകള്‍ തകര്‍ക്കുന്നത് സാധാരണമാണ്. ത്രിപുരയില്‍ ജനങ്ങള്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിമ തകര്‍ത്ത പ്രദേശത്തെ ജനങ്ങളുടെ വികാരം മാനിക്കുന്നതായും ഇത് ഇന്ത്യ-റഷ്യ ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലെനിന്റെ രണ്ട് പ്രതിമയാണ് ത്രിപുരയില്‍ തകര്‍ക്കപ്പെട്ടത്. ലെനിന് വിദേശിയും തീവ്രവാദിയുമാണെന്നും എന്തിനാണ് രാജ്യത്ത് അയാളുടെ പ്രതിമയെന്നും എംപി സുബ്രഹ്മണ്യന് സ്വാമി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: