Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കൃതി’യില്‍ ധൂര്‍ത്ത് തകൃതി, പൊടിക്കുന്നത് മൂന്നുകോടിയിലേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2018, 05:15 am IST
in Kerala

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുസ്തക-സാഹിത്യോത്സവമായ ‘കൃതി’ വമ്പന്‍ ധൂര്‍ത്താകുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനെ (എസ്പിസിഎസ്) രക്ഷിയ്‌ക്കാനും പോഷിപ്പിക്കാനുമെന്ന പേരില്‍ നടത്തുന്ന മേളയ്‌ക്ക് മൂന്നു കോടിരൂപയാണ് പൊടിക്കുന്നത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ഈ മേളയില്‍ സാമ്പത്തിക തിരിമറിയാണ് നടക്കുന്നതെന്ന് ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു.

കൊച്ചി മറൈന്‍ ഡ്രൈവിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പുസ്തകമേള. മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സഹസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ ലക്ഷ്യം എസ്പിസിഎസിന്റെ രക്ഷയാണ്. എല്ലാത്തരത്തിലും തകര്‍ന്ന ഈ സംഘത്തിന്റെ രക്ഷയ്‌ക്ക് ഇടതുപക്ഷ സര്‍ക്കാരുകള്‍ നടത്തുന്ന മൂന്നാമത്തെ ശ്രമമാണ്. 

ഉദ്ദേശ്യശുദ്ധിയില്ലായ്‌മയും നടത്തിപ്പിലെ പിടിപ്പുകേടും മൂലം മുന്‍പദ്ധതികള്‍ പോലെ ഇതും ഫലവത്താകില്ലെന്നുറപ്പായി. ‘കൃതി’യുടെ നടത്തിപ്പിന് സര്‍ക്കാര്‍ തിരഞ്ഞെടുത്ത കമ്മിറ്റിയോഗങ്ങള്‍ പലഅംഗങ്ങളെയും അറിയിച്ചിട്ടില്ല. കൂടിയാലോചിച്ചിട്ടുമില്ല. 

നായനാര്‍ മന്ത്രിസഭയില്‍ പിണറായി വിജയന്‍ സഹകരണവകുപ്പ് മന്ത്രിയായിരിക്കെ എസ്പിസിഎസിന് ഒരു കോടി രൂപയാണ് പൊതു ഖജനാവില്‍നിന്ന് നല്‍കിയത്. അന്നത്തെ സെക്രട്ടറി പൂച്ചാലി ഗോപാലന്‍വഴി അന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും സംഘത്തെ രക്ഷിച്ചില്ല. ഒരുകോടി പോയ വഴി അറിയില്ല.

വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സഹകരണ വകുപ്പു മന്ത്രിയായിരിക്കെ കെ. സുധാകരനും ഒരുകോടിയിലേറെ എസ്പിഎസ് രക്ഷിക്കാന്‍ ചെലവിട്ടു. സഹകരണ ബാങ്കുകളില്‍ പുസ്തക ലൈബ്രറികള്‍ തുറക്കാനായിരുന്നു പദ്ധതി. പഴയ പുസ്തകങ്ങള്‍ വാങ്ങിയവഴി പണം ചെലവിട്ടതല്ലാതെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ സഹകരണ ബാങ്കുകളിലില്ല. ഈ ധൂര്‍ത്തിന്റെ ‘മൂന്നാം എഡിഷ’നാണ്, ഇപ്പോള്‍ പുസ്തക-സാഹിത്യോത്സവത്തിന്റെ ‘ആദ്യ എഡിഷന്‍.’

ഒരു കോടി 90 ലക്ഷം രൂപയാണ് ഈ ഉത്സവത്തിന് ചെലവ്. ഒരു കുട്ടിക്ക് 250 രൂപയുടെ പുസ്തകക്കെട്ട് എന്ന തോതില്‍ ഒരുകോടിരൂപയുടെ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. അങ്ങനെ ആകെ മൂന്നു കോടിരൂപയാണ് പൊടിക്കുന്നത്. ഉത്സവത്തിന്റെ നടത്തിപ്പ് സഹകരണ വകുപ്പ് ഇവന്റ് മാനേജ്‌മെന്റ്സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഉത്സവത്തില്‍നിന്നുള്ള ആകെ വരുമാനം 183 വിവിധ സ്റ്റാളുകൡനിന്ന് 15,000 രൂപ വീതം കിട്ടുന്നതാണ്. 

ചെലവിലാണ് വന്‍ ധൂര്‍ത്ത്. 120 ഇന്ത്യന്‍ എഴുത്തുകാരും ഇരുപതോളം വിദേശ എഴുത്തുകാരും പങ്കെടുക്കുന്നുണ്ട്. പ്രശസ്തരുടെ കലാ സാംസ്‌കാരിക പരിപാടികളും. മാര്‍ച്ച് 11 വരെയാണ് മറൈന്‍ ഡ്രൈവിലെ പരിപാടി. ഇവിടെ 450 അടി നീളവും 100 അടി വീതിയുമുള്ള, ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ ആഗോള നിലവാരമുള്ള എസി ഹാള്‍ തയ്യാറാക്കിയിട്ടുണ്ട്. ആറാം തീയതിമുതല്‍ ബോള്‍ഗാട്ടി പാലസില്‍ സാഹിത്യോത്സവം. അതിഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത്ര ദിവസം താമസിക്കാന്‍ ആഡംബര ഹോട്ടലുകളും യാത്രയ്‌ക്ക് വാഹനങ്ങളും തയ്യാറാണ്. പുസ്തക പ്രചാരണവും വില്‍പ്പനയും അവബോധം ഉണ്ടാക്കലുമാണ് എസ്പിസിഎസ്സിന്റെ രക്ഷയ്‌ക്ക് വേണ്ടതെങ്കില്‍ അതൊന്നുമില്ലെന്നാണ് വിമര്‍ശനങ്ങള്‍.

കേരളത്തില്‍ വിവിധ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്ന മാര്‍ച്ച് മാസത്തില്‍ ഇത്തരമൊരു മേളയിലേക്ക് കുട്ടികളോ രക്ഷിതാക്കളോ എത്തുമോ എന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രതിദിനം 600 കുട്ടികള്‍ സന്ദര്‍ശിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷിച്ച;്ര സന്ദര്‍ശകരുണ്ടായില്ല. ‘കുട്ടികളെ പിടിക്കാന്‍’ പ്രത്യേക വാഹനസൗകര്യം ഒരുക്കി, സ്‌കൂളുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സ്റ്റാളുകളിലെ പുസ്തക പ്രസാധകര്‍ വില്‍പ്പന എത്ര നടക്കുമെന്ന് ആശങ്ക പ്രകടിപ്പിക്കുന്നു. 

ഇന്ത്യയില്‍ ഏറ്റവും വലിയ പുസ്തക മേള കൊല്‍ക്കത്തയിലേതാണ്. ദല്‍ഹി, ചെന്നൈ മേളകള്‍ പിന്നാലെ. ജയ്‌പൂര്‍ സാഹിത്യോത്സവമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തം.കൊല്‍ക്കത്ത മേള അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമാണ്. ഒരുപക്ഷേ ഏറ്റവും ആഡംബരത്തില്‍ നടക്കുന്ന ആ മേളയുടെ ചെലവ് പരമാവധി നാല്-നാലരക്കോടിരൂപയാണ്. ചെന്നൈ മേളയ്‌ക്ക് സര്‍ക്കാര്‍ ചെലവിടുന്നത് ഒരു കോടിരൂപയും. കേരള മേളയ്‌ക്ക് ചെലവിടാന്‍ നീക്കിവെച്ചിട്ടുള്ളത് 1.90 കോടി രൂപ!

കിളിമകള്‍ക്കു പകരം കാക്ക

സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നടത്തുന്ന പുസ്തക-സാഹിത്യോത്സവത്തിന്റെ ലോഗോ ‘കാക്ക’യായത് വിമര്‍ശന വിധേയമാകുന്നു. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛനാണ്. എഴുത്തച്ഛന്റെ കിളിപ്പാട്ട് പാടിച്ച കിളിമകളായ തത്തയെയാണ് ഭാഷയുടെയും ഭാഷാ പിതാവിന്റെയും പ്രതീകമായി പൊതുവേ അവതരിപ്പിക്കാറും. എഴുത്തച്ഛന്റെ ജനമദേശമായ മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ വെക്കാന്‍ വിലക്കുണ്ടായപ്പോള്‍ പ്രതീകമായി സ്ഥാപിച്ചിരിക്കുന്നതും തത്തക്കിളിയെയാണ്.

എന്നാല്‍, ‘കൃതി’യില്‍ കാക്കയെയാണ്. കവി വൈലോപ്പിള്ളിയുടെ കാക്കയെന്ന കവിതയെ പ്രതീകവല്‍ക്കരിച്ചാണിതെന്നാണ് വ്യാഖ്യാനം. ഇതിനെതിരേ പ്രതിഷേധങ്ങളുണ്ട്. കിളിമകള്‍ക്ക് പകരം, ശുചിത്വ കേരളം പ്രചാരണത്തിന് ഒരിക്കല്‍ ഉപയോഗിച്ച് പ്രതീകവല്‍ക്കരിച്ച കാക്കയെ എന്തുകൊണ്ട് തിരഞ്ഞെടുത്തുവെന്നതിനു പിന്നില്‍ പല ദുരുദ്ദേശ്യങ്ങളുമുണ്ടെന്നാണ് വ്യാഖ്യാനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

Kerala

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.