തിരുവനന്തരപുരം: അതിജീവിതയുടെ കാര്യം പറഞ്ഞ് ശ്വേതാമേനോനെ വിമര്‍ശിക്കാന്‍ ശ്രമിച്ച അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി. അതിജീവിതയെ എന്തുകൊണ്ട് അമ്മയില്‍ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചില്ലെന്ന ചോദ്യമുയര്‍ത്തി ശ്വേതാ മേനോനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ച അന്‍സിബയോട് നിരവധി മറുചോദ്യങ്ങള്‍ ചോദിച്ചാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
അതിജീവിത സംഘടനയില്‍നിന്ന് പോയിട്ട് ഒൻപതുവർഷമായെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ ഭാഗ്യലക്ഷ്മി അന്‍സിബയെ ഓർമപ്പെടുത്തുകയായിരുന്നു. ‘പക്ഷേ ഇപ്പോള്‍ താങ്കള്‍ പറഞ്ഞ ഈ വാചകം. ‘അതിജീവിതയെ എന്തുകൊണ്ട് തിരിച്ചുകൊണ്ടുവന്നില്ല?’. അതിപ്പോഴാണോ ഓർത്തത്. അവള്‍ ‘അമ്മ’യില്‍നിന്ന് പോയിട്ട് ഒൻപതുവർഷമായി.’- ഭാഗ്യലക്ഷ്മി കുറിപ്പില്‍ പറയുന്നു.
.അന്നും അൻസിബ സംഘടനയില്‍ ഉണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. കാരണം അന്‍സിബയും ഇതുവരെ അതിജീവിതയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ലായിരുന്നു എന്ന ഖേദം തന്നെയാണ് ഭാഗ്യലക്ഷ്മി പ്രകടമാക്കിയത്.
‘പ്രിയപ്പെട്ട അൻസിബ, താങ്കളുടെ പോരാട്ടത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ഭാഗ്യലക്ഷ്മി അന്‍സിബയെ വിമര്‍ശിച്ചത്.
















