Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുദര്‍ശനങ്ങളുടെ പൊതുസവിശേഷതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:45 am IST
inSamskriti

‘ഇന്ത്യന്‍ ഉപഭൂഖണ്ഡം, വിശാലാര്‍ത്ഥത്തില്‍, ഒരൊറ്റ സാംസ്‌കാരിക പ്രദേശമാണ്. നൂറ്റാണ്ടുകളിലൂടെ ആശയങ്ങളും സ്ഥാപനങ്ങളും ആര്‍ടിഫാക്റ്റുകളും (മനുഷ്യര്‍ നിര്‍മ്മിച്ചതോ, പരിഷ്‌കരിച്ചതോ, ഉപയോഗിച്ചതോ ആയതും കൊണ്ടുനടക്കാവുന്നതുമായ വസ്തുക്കള്‍) നാടിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് തുടരെത്തുടരെ പ്രചരിച്ചുകൊണ്ടിരുന്നു. അവയുടെ ഈ സഞ്ചാരത്തില്‍ ഓരോ കാല്‍വെയ്‌പ്പിലും അവയ്‌ക്ക് പരിഷ്‌കാരങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. നാട്ടിലുടനീളം യാത്ര ചെയ്യുന്ന ഒരാള്‍ക്ക് തന്മൂലം പരിചിതമെന്നു തോന്നുന്ന വസ്തുക്കള്‍ അപ്രതീക്ഷിതമായ അപരിചിതത്ത്വങ്ങളേയും അപരിചിത വസ്തുക്കള്‍ മുന്‍പരിചയങ്ങളേയും വെളിവാക്കി എന്നുവരാം. ഇന്ത്യയുടെ ഏകാത്മതയേയും വൈവിധ്യത്തേയും ഒരേപോലെ എപ്പോഴും ഓര്‍മ്മയില്‍ നിലനിര്‍ത്തണം. അല്ലെങ്കില്‍, ഒരു ഗ്രാമമോ, ഗോത്രമോ ഒറ്റപ്പെട്ടവയാണെന്നു കരുതിപ്പോകാം. 

ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചു പഠിക്കുമ്പോള്‍ ഇന്ത്യന്‍ചരിത്രം, സംസ്‌കാരം എന്നിവയേപ്പറ്റി മുഴുവന്‍ അറിഞ്ഞില്ലെങ്കിലും അവയുടെ പ്രാദേശിക ഭേദങ്ങളെപ്പറ്റിയെങ്കിലും അറിവു കൂടിയേ തീരൂ. പക്ഷേ ഇതും തെറ്റായ നിഗമനങ്ങളിലേക്ക് എത്തിച്ചേക്കാം. പ്രാദേശികചരിത്രവും സംസ്‌കാരവും സംബന്ധിച്ച പൊതുഅറിവുകള്‍ മാത്രം പലപ്പോഴും മതിയാകാതെ വരും. 

സത്യത്തില്‍, ഒരു ഗ്രാമത്തെക്കുറിച്ചോ, ചെറുപട്ടണത്തെക്കുറിച്ചോ, ഒരു ജാതിയെക്കുറിച്ചോ ഉള്ള പഠനം, ഇന്ത്യന്‍ സമൂഹം, സംസ്‌കാരം എന്നിവയുടെ ഒരു സമഗ്ര പഠനത്തിലേക്കുള്ള തന്ത്രപരമായ പ്രവേശന കവാടമാണ്. സമൂഹത്തിന്റെ പുസ്തകത്താളുകളില്‍ എഴുതപ്പെട്ട ചിത്രവും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യവും തമ്മില്‍ ദൃഢമായി താരതമ്യം ചെയ്തു മുന്നോട്ടുപോകാന്‍ ഇത് ഒരു യുവവിദ്യാര്‍ത്ഥിയെ നിര്‍ബന്ധിതനാക്കുന്നു. പരിപാവനങ്ങളായി കരുതുന്ന സാഹിത്യസഞ്ചയവും നിലവിലുള്ള സ്ഥാപനങ്ങളും തമ്മില്‍ ഇന്ത്യന്‍ചരിത്രത്തിലെ വിവിധ- അതായത് ഏതെങ്കിലും ഒരു പ്രത്യേക- കാലഘട്ടങ്ങളിലുള്ള ബന്ധം എന്താണ്? എന്ന പരമപ്രധാനമായ ചോദ്യവും ഇതു നമ്മുടെ മുമ്പാകെ ഉയര്‍ത്തുന്നു. പ്രാദേശിക ചരിത്രസംസ്‌കാരങ്ങളെക്കുറിച്ചു വര്‍ഷങ്ങളിലൂടെ നടത്തപ്പെട്ട കഠിന ഗവേഷണത്തിനു ശേഷമേ ഈ ചോദ്യത്തിനു തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയൂ.’ എം.എന്‍. ശ്രീനിവാസന്‍ എന്ന പരിണിതപ്രജ്ഞനായ സോഷ്യോളജിസ്റ്റിന്റെ ഈ വാക്കുകള്‍ ഇനി മുന്നോട്ട് നമുക്ക് വഴി കാട്ടട്ടെ.

ഹിന്ദുദര്‍ശനങ്ങള്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെയും അതിന്റെ പ്രത്യേകതകളെയും  കുറിച്ച് പല പണ്ഡിതന്മാരും പല കാര്യങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുരേന്ദ്രനാഥ് ദാസ്ഗുപ്ത എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി, ഫിലൊസോഫിക്കല്‍ എസ്സേയ്‌സ് തുടങ്ങിയ ആധികാരിക കൃതികള്‍ എഴുതിയ വലിയ പണ്ഡിതനാണ്. അദ്ദേഹം പറയുന്നു- ഇന്ത്യയുടെ പ്രാചീന നാഗരികത കല, ശില്‍പം, സാഹിത്യം, മതം, ധര്‍മ്മം, ശാസ്ത്രം എന്നിങ്ങനെ ബഹുമുഖമായി വികാസം പ്രാപിച്ച ഒരു സമൂര്‍ത്ത ഏകകം ആയി അന്നത്തെ കാലത്ത് അറിയപ്പെട്ടിരുന്നു. എങ്കിലും ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം തത്വചിന്തയായിരുന്നു. പ്രായോഗികവും താത്ത്വികവുമായ എല്ലാ മഹനീയപരിശ്രമങ്ങളുടെയും അന്തിമലക്ഷ്യം അതായി കരുതപ്പെട്ടിരുന്നു. ഒരു വിശാലദേശത്ത് വാസമുറപ്പിച്ച പലതരക്കാരായ ജനവിഭാഗങ്ങളുടെ സങ്കീര്‍ണ്ണമായ തരത്തില്‍ വൃദ്ധി പ്രാപിച്ച സംസ്‌കാരത്തിന്റെ എല്ലാ ബാഹ്യവൈവിദ്ധ്യങ്ങളുടേയും നടുവില്‍ ഒരു ഏകോപനബിന്ദുവിനെ അതു പ്രതിനിധാനം ചെയ്തു. 

  വൈദേശികാക്രമണങ്ങളുടെ ചരിത്രത്തിലോ, പല കാലങ്ങളിലായി സ്വതന്ത്ര രാജ്യങ്ങള്‍ ഉയര്‍ന്നുവന്നതിലോ, ഏതെങ്കിലുമൊരു ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിലോ അല്ല ഇന്ത്യയുടെ ഏകത തേടേണ്ടത്. അത്, അന്ത: സത്തയില്‍, മറ്റെന്തിനേക്കാളും ഉയര്‍ന്നതെന്നു കരുതിവന്ന ആധ്യാത്മികഅഭിലാഷങ്ങളായിരുന്നു; അധ്യാത്മനിയമങ്ങളോടു വിധേയത്വം പുലര്‍ത്തലായിരുന്നു.

 ഭൂമി കൈക്കലാക്കുകയും രാജനൈതിക യന്ത്രത്തെ നിയന്ത്രിക്കുകയും ചെയ്ത ഗ്രീക്കുകാരും, ഹൂണന്‍മാരും, സ്‌കിതിയന്മാരും, പഠാണികളും, മുഗളന്മാരും ഒരിക്കലും ജനമനസ്സിനെ ഭരിച്ചില്ല. ഈ രാജനൈതിക സംഭവങ്ങള്‍ കൊടുങ്കാറ്റുകളും ഋതുഭേദങ്ങളും പോലെ കേവലം പ്രാകൃതികമോ അതായത് ഭൗതികമോ ആയ പ്രതിഭാസങ്ങള്‍ മാത്രമായിരുന്നു. അവ ഒരിക്കലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധ്യാത്മിക അന്ത:സത്തയെ ബാധിച്ചില്ല. കുറെ ശതകങ്ങളിലെ നിഷ്‌ക്രിയതക്കു ശേഷം ഇന്ത്യ വീണ്ടും സക്രിയമാകാന്‍ തുടങ്ങുകയാണെങ്കില്‍ അത് അവളുടെ പുരോഗതിയുടേയും നാഗരികതയുടേയും ഈ മൗലിക ഏകത കൊണ്ടാണ്; അല്ലാതെ മറ്റു രാജ്യങ്ങളില്‍ നിന്നും കടമെടുത്തേക്കാവുന്ന എന്തെങ്കിലും കൊണ്ടല്ല. 

അതുകൊണ്ട്, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രാധാന്യത്തേയും സാധ്യതകളേയും ആസ്വദിക്കാനാഗ്രഹിക്കുന്ന, അടുത്തറിയാനാഗ്രഹിക്കുന്ന, ഏതൊരാള്‍ക്കും ഇന്ത്യ വളര്‍ത്തിയ ഏറ്റവും നല്ലതും ഉയര്‍ന്നതുമായ എല്ലാറ്റിന്റെയും കേന്ദ്രമായ ഇന്ത്യന്‍ തത്ത്വചിന്തയുടെ ചരിത്രത്തെ വേണ്ടതുപോലെ ഉള്‍ക്കൊള്ളുക എന്നത് അനുപേക്ഷണീയമാണ്. ഇന്ത്യന്‍ സംസ്‌കാരവും തത്വചിന്തയും സ്വപ്‌നാടനവും ദുര്‍ഗ്രഹവും ആണെന്ന തരത്തിലുള്ള അഭിപ്രായങ്ങളുടെ പ്രചാരം വലിയ തോതിലുള്ള ദോഷം ഉണ്ടാക്കിക്കഴിഞ്ഞു. അതുകൊണ്ടും ഇന്ത്യക്കാരും മറ്റുള്ളവരും ഇന്ത്യന്‍തത്വചിന്തയുടെ ചരിത്രത്തിന്റെ യഥാര്‍ത്ഥമായ സ്വഭാവങ്ങളെ കൂടുതല്‍ കൂടുതല്‍ പരിചയപ്പെടേണ്ടതും ആ തത്ത്വചിന്തയുടെ സവിശേഷതകളെക്കുറിച്ച് ശരിയായ നിഗമനത്തിലെത്തേണ്ടതും അടിയന്തിരമായ ആവശ്യമാണ്.

അദ്ദേഹം തുടരുന്നു- ഇന്ത്യയെക്കുറിച്ചുള്ള ശരിയായ അറിവു നേടാനോ, ഇന്ത്യയുടെ പൂര്‍വകാലചിന്തകളുടെ രേഖ ഉണ്ടാക്കാനോ വേണ്ടി മാത്രമല്ല ഇന്ത്യന്‍ തത്വചിന്തയെ പഠിക്കേണ്ടത്. ആധുനികതത്വചിന്താരംഗത്ത് ഇപ്പോഴും വിവാദവിഷയങ്ങളായ മിക്ക പ്രശ്‌നങ്ങളും വ്യത്യസ്തരൂപങ്ങളില്‍ ഇന്ത്യന്‍ തത്വചിന്തകരുടെ ശ്രദ്ധയില്‍ വന്നുകഴിഞ്ഞതാണ്. അവരുടെ ചര്‍ച്ചകളും അവര്‍ നേരിട്ട പ്രതിസന്ധികളും പരിഹാരവും നമ്മുടെ കാലത്തെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി വേണ്ടതുപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ ആധുനികതത്വചിന്തയുടെ ഭാവിയിലെ പുന:സൃഷ്ടിയുടെ പാതയില്‍ അത് വെളിച്ചം വീശിയേക്കാം.

ഔട്ട്‌ലൈന്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി, എസന്‍ഷ്യല്‍സ് ഓഫ് ഇന്ത്യന്‍ ഫിലോസഫി തുടങ്ങിയ ഗ്രന്ഥങ്ങളെഴുതിയ പ്രശസ്തപണ്ഡിതനായ എം. ഹിരിയണ്ണയുടെ വാക്കുകള്‍ ശ്രദ്ധിക്കുക- ഇന്ത്യന്‍ തത്വചിന്ത യുക്തിക്കുമപ്പുറത്തേക്കു നോക്കുന്നു. കാഴ്ചപ്പാടിന്റെ ഈ പ്രത്യേകതയ്‌ക്കു കാരണമുണ്ട്. പാശ്ചാത്യനാടുകളിലേപ്പോലെ ആശ്ചര്യത്തില്‍ നിന്നോ കൗതുകത്തില്‍ നിന്നോ  അല്ല ഇന്ത്യന്‍ തത്വചിന്തയുടെ പിറവി. മറിച്ച്, അതു രൂപപ്പെട്ടത് ജീവിതത്തിലെ ധാര്‍മ്മികവും ഭൗതികവും ആയ ദുഷിപ്പിന്റെ സാന്നിധ്യം സൃഷ്ടിച്ച സമ്മര്‍ദ്ദത്താലുണ്ടായ ഒരു പ്രായോഗിക ആവശ്യം എന്ന നിലയ്‌ക്കായിരുന്നു. ഈ ദുഷിപ്പിനെ എങ്ങനെ നീക്കം ചെയ്യാം എന്നതായിരുന്നു ഇന്ത്യന്‍മനസ്സിനെ ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത്. എല്ലാ പദ്ധതികളിലും കാണുന്ന മോക്ഷം എന്നത്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍, ഇതിനെ  നീക്കിയ അവസ്ഥയാണല്ലോ.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

Entertainment

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Entertainment

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

News

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.