Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നിറ്റിയില്‍ പിജി ഡിപ്ലോമ പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:30 am IST
in Education

സമര്‍ത്ഥരായ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ്/ടെക്‌നോളജി ബിരുദധാരികള്‍ക്ക് ‘ഗേറ്റ്’ സ്‌കോര്‍ ഉള്ളപക്ഷം മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ (നിറ്റി) പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) ഡിപ്ലോമ കോഴ്‌സുകളില്‍ ഉപരിപഠനത്തിന് മികച്ച അവസരം.

ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിങ് മാനേജ്‌മെന്റ്, പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലാണ് പിജി ഡിപ്ലോമ. ഈ രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്‌സുകളില്‍ ഇന്ത്യക്കാര്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും. വ്യവസായസംരംഭങ്ങളും അക്കാഡമിക് സ്ഥാപനങ്ങളും മറ്റും സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവര്‍ക്കും സീറ്റുകള്‍ ലഭ്യമാണ്.

അന്തര്‍ദ്ദേശീയ അക്രഡിറ്റേഷനായി പ്രോഗ്രാമുകളില്‍ കാലോചിതമായ മാറ്റം വരുത്തിയിട്ടുണ്ട്. ടെക്നോളജി മാനേജ്‌മെന്റിലധിഷ്ഠിതമായ ഈ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പ്ലേസ്‌മെന്റ് ലഭിക്കും. മികച്ച കരിയറിന് വഴിയൊരുക്കുന്ന കോഴ്‌സുകളാണിത്. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.

  • പിജി ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ് (പിജിഡിഐഇ)-ഇന്‍ഡസ്ട്രിക്കാവശ്യമായ കരുത്തുറ്റ ടെക്‌നോ മാനേജര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളില്‍ അനലിറ്റിക്കല്‍ റീസണിങ് എബിലിറ്റിയും മാനേജീരിയല്‍ സ്‌കില്‍സും വളര്‍ത്തി വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷി വികസിപ്പിച്ചെടുക്കുന്നതരത്തിലാണ് പാഠ്യപദ്ധതി. മാനുഫാക്ചറിങ് മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഐടി&സിസ്റ്റംസ്  മാര്‍ക്കറ്റിങ് മാനേജ്‌മെന്റ് ഫിനാന്‍സ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും.

യോഗ്യത: ഏതെങ്കിലും എന്‍ജിനീയറിങ്/ടെക്‌നോളജി ബ്രാഞ്ചില്‍ മൊത്തം 60% മാര്‍ക്കില്‍ കുറയാതെ ബിരുദവും പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോറും ഉള്ളവര്‍ക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാം.

  • പിജി ഡിപ്ലോമ ഇന്‍ മാനുഫാക്ചറിങ് മാനേജ്‌മെന്റ് (പിജിഡിഎംഎം) ഈ കോഴ്‌സില്‍ മാനുഫാക്ചറിങ് ഡിസൈന്‍, മാനുഫാക്ചറിങ് ആന്റ് ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് എന്നിവ ഇലക്ടീവ് വിഷയങ്ങളാണ്. ഫിനാന്‍സ്, ഇക്കണോമിക്‌സ്, മാര്‍ക്കറ്റിങ്, ഐടി, ഓര്‍ഗനൈസേഷന്‍ ഡിസൈന്‍ തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും.

യോഗ്യത:  മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍, ടെക്‌സ്റ്റൈല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ മുതലായ ബ്രാഞ്ചുകളിലൊന്നില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദവും ‘ഗേറ്റ്’ സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

  • പിജി ഡിപ്ലോമ ഇന്‍ പ്രോജക്ട് മാനേജ്‌മെന്റ് (പിജിഡിപിഎം)– ഊര്‍ജ്ജസ്വലരായ യുവ പ്രോജക്ട് പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്‌സിന്റെ ഉദ്ദേശ്യം. പ്രോജക്ട് ഫിനാന്‍സ്, പ്രോജക്ട് പ്ലാനിങ് ആന്റ് കണ്‍ട്രോള്‍, പ്രോജക്ട് എക്‌സിക്യൂഷന്‍, പ്രോജക്ട് പ്രക്യുയര്‍മെന്റ് ആന്റ് കോണ്‍ട്രാക്ട് മാനേജ്‌മെന്റ്, സോഫ്റ്റ് വെയര്‍, ഐടി സിസ്റ്റംസ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും.

യോഗ്യത: മെക്കാനിക്കല്‍, പ്രൊഡക്ഷന്‍, ഓട്ടോമൊബൈല്‍, കെമിക്കല്‍, സിവില്‍, ടെക്‌സ്റ്റൈല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് മുതലായ ബ്രാഞ്ചുകളില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദവും ‘ഗേറ്റ്’ സ്‌കോറും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എല്ലാ പ്രോഗ്രാമുകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യത പരീക്ഷയില്‍ 5% മാര്‍ക്കറ്റിങ് അനുവദിച്ചിട്ടുണ്ട്. 2018 ല്‍ ഫൈനല്‍ യോഗ്യതാ പരീക്ഷ (ബിഇ/ബിടെക്) എഴുതുന്നവരെയും ‘ഗേറ്റ്’ എഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2018 സെപ്തംബര്‍ 30 നകം യോഗ്യത തെളിയിച്ചാല്‍ മതി.

പട്ടിക ജാതി / വര്‍ഗ്ഗം / ഒബിസി നോണ്‍ക്രീമിലെയര്‍/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സീറ്റുകളില്‍ സംവരണാനുകൂല്യം ലഭിക്കും.

സ്‌പോണ്‍സേര്‍ഡ് സീറ്റുകളില്‍ പ്രവേശനത്തിന് ബിഇ/ബിടെക് ബിരുദം 60% മാര്‍ക്കില്‍ കുറയാതെ വേണം. രണ്ട് വര്‍ഷത്തില്‍ കുറയാതെ വര്‍ക്ക് എക്‌സ്പീരിയന്‍സുള്ളവരാകണം. ‘ഗേറ്റ്’ സ്‌കോര്‍ ആവശ്യമില്ല. എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തെരഞ്ഞെടുക്കും. സ്‌പോണ്‍സര്‍ഷിപ്പ് ഫോം പൂരിപ്പിച്ച് നല്‍കണം. ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് ലഭിക്കില്ല. ഇന്‍ഡസ്ട്രിയല്‍/അക്കാദമിക് സംരംഭങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരെയാണ് പരിഗണിക്കുക.

15% സീറ്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. പ്രാബല്യത്തിലുള്ള ജിആര്‍ഇ/ടിഒഇഎഫ്എല്‍/ഐഇഎല്‍ടിഎസ് സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, രണ്ട് ലറ്റര്‍ ഓഫ് റെക്കമെന്‍ഡേഷന്‍ എന്നിവ നല്‍കണം. പ്രവാസി ഇന്ത്യക്കാരെയും ഈ കാറ്റഗറിയില്‍ പരിഗണിക്കും. പ്രാബല്യത്തിലുള്ള പാസ്‌പോര്‍ട്ട് ഉണ്ടാകണം.

അപേക്ഷ www.nitie.edu ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കും. ഓരോ പ്രോഗ്രാമിനും 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 500 രൂപ മതി. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 50 യുഎസ് ഡോളറാണ് ഫീസ്. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ‘നിറ്റി’ മുംബൈയില്‍ വച്ച് ഏപ്രില്‍ 23, 24, 25 തീയതികളിലായി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍.

പിജിഡിഐഇ യ്‌ക്ക് 126 സീറ്റുകളും പിജിഡിഎംഎം ന്  40 സീറ്റുകളും പിജിഡിപിഎം ന് 40 സീറ്റുകളുമാണുള്ളത്. ജൂണില്‍ കോഴ്‌സുകള്‍ ആരംഭിക്കും.

‘ഗേറ്റ്’ യോഗ്യതയുള്ള പഠിതാക്കള്‍ക്ക് 12,400 രൂപ വീതം ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പായി ലഭിക്കും. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. 

കോഴ്‌സ് ഫീസായി ആദ്യവര്‍ഷം 3,69,000 രൂപയും രണ്ടാംവര്‍ഷം 3,41,000 രൂപയുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടയ്‌ക്കേണ്ടിവരിക. വാര്‍ഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപയ്‌ക്ക് താഴെയുള്ളവര്‍ക്ക് 30 ശതമാനവും ഒരു ലക്ഷം രൂപയ്‌ക്ക് താഴെയുള്ളവര്‍ക്ക് 50 ശതമാനവും ട്യൂഷന്‍ ഫീസില്‍ ഇളവ് അനുവദിക്കും.

വാര്‍ഷിക കുടുംബ വരുമാനം 4.5 ലക്ഷം രൂപയ്‌ക്ക് താഴെയുള്ള പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ട്യൂഷന്‍ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കും. 12.61 ലക്ഷംരൂപ മുതല്‍ 28.75 ലക്ഷം രൂപവരെ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്താണ്  കഴിഞ്ഞ ബാച്ചില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ www.nitie.edu ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

പുതിയ വാര്‍ത്തകള്‍

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.