ന്യൂദല്‍ഹി: സുന്‍ജുവാന്‍ സൈനിക ക്യാമ്പില്‍ ആക്രമണം നടത്തിയ ജയ്ഷെ ഇ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലെത്തിയത് ജൂണിലെന്ന് റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്റെ പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. മൂന്നു ഭീകരരാണ് ക്യാമ്പില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ആറ് ജവാന്മാരും ഒരു ജവാന്റെ അച്ഛനും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണില്‍ പാക്കിസ്ഥാനിലെത്തിയ സംഘം ജമ്മുകശ്മീരിന്റെ പലഭാഗങ്ങളില്‍ പതുങ്ങിയിരുന്ന് ക്യാമ്പ് നിരീക്ഷിച്ചു. ആക്രമണം നടത്താന്‍ സാധ്യമായ ദിവസത്തിനായുള്ള കാത്തിരിപ്പിനൊടുവില്‍ ഈ മാസം 10നാണ് സുന്‍ജുവാന്‍ ക്യാമ്പ് ആക്രമിച്ചത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വിശദമായ അന്വേഷണം നടത്താനാണ് സൈന്യത്തിന്റെ തീരുമാനം. റിപ്പോര്‍ട്ട് ഉന്നതോദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.
രജൗറിയിലെ ആക്രമണം കഴിഞ്ഞ് അധികം വൈകാതെയാണ് സുന്‍ജുവാന്‍ ആക്രമണം. നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാന് ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം സൈന്യത്തിന് നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന് വലിയ വിലനല്‍കേണ്ടിവരുമെന്ന് സുന്‍ജുവാന്‍ ആക്രമണത്തിനുശേഷം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ശക്തമായ താക്കീത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: