Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗര്‍ഭസ്ഥ ശിശുവിനെയും കൊല്ലുന്ന സി‌പി‌എം ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:36 am IST
in Editorial

പിറക്കാനിരിക്കുന്ന ജീവനെപ്പോലും കൊലപ്പെടുത്തുന്ന കാടത്തത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം. കോഴിക്കോട് കോടഞ്ചേരിയിലെ വേളംകോട് തേനംകുഴി സിബി ചാക്കോയുടെ ഭാര്യ ഗര്‍ഭിണിയായ ജ്യോത്സ്‌നയേയും രണ്ടു മക്കളെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചത് ഇതിനുദാഹരണമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിലാണ് അക്രമം കലാശിച്ചത്.  ജീവിച്ചിരിക്കുന്നവരെ വെട്ടിക്കൊല്ലുകയും, പിറക്കാനിരിക്കുന്നവരെ ചവിട്ടിക്കൊല്ലുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് കാടത്തത്തിന് ഒടുവിലത്തെ ഉദാഹരണമായി ജ്യോത്സ്‌ന ജീവിക്കുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു ജ്യോത്സ്‌നയെ. ഫെബ്രുവരി മൂന്നിനാണ് നാലു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചത്. 

ഈ പ്രാകൃത നരഹത്യ നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്തമുള്ള പോലീസ് അനങ്ങാതിരുന്നു. ഇരകളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. സാംസ്‌കാരിക നായകന്മാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പേരുകേട്ട വനിതാ പ്രവര്‍ത്തകരുമുള്ള നാട്ടില്‍  ജ്യോത്സ്‌നയുടെ കണ്ണുനീരിന് ആരും വില കല്‍പ്പിച്ചില്ല. ജ്യോത്സ്‌നയ്‌ക്ക് ഗര്‍ഭമുണ്ടായിരുന്നില്ലെന്ന് പറഞ്ഞു പരത്തിയവര്‍ പിന്നീട് ബൈക്കില്‍നിന്ന് വീണാണ് ഗര്‍ഭം അലസിയതെന്ന് പ്രചരിപ്പിച്ചു. ചില മാധ്യമങ്ങള്‍ അതേറ്റുപാടി. ശരീരത്തിനും മനസ്സിനും മുറിവേറ്റ ഒരമ്മയുടെ വേദന അറിയാന്‍ ആരുമുണ്ടായില്ല. പാര്‍ട്ടി ഊരുവിലക്കു കൂടിയായപ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതായ ഒരു കുടുംബം. ഗത്യന്തരമില്ലാതെ പോലീസ് സ്റ്റേഷനു മുന്നില്‍ കുടുംബം കുടില്‍കെട്ടി സമരം നടത്താന്‍ തീരുമാനിച്ചതോടെയാണ് സിപിഎം ക്രൂരതയുടെ ആഴം പുറംലോകമറിഞ്ഞത്. മുഖ്യധാരാ രാഷ്‌ട്രീയ മുന്നണികള്‍ മുഖംതിരിച്ചു നിന്നപ്പോള്‍ ബിജെപിയാണ് ജ്യോത്സ്‌നയുടെ കുടുംബത്തിന് സഹായവുമായെത്തിയത്. 

കുടിയേറ്റ ഗ്രാമത്തിലെ ഒറ്റപ്പെട്ടുപോയ ആ കുടുംബത്തിന് വലിയൊരാശ്വാസമായിരുന്നു ആ പിന്തുണ. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ് കൂടിയായതോടെയാണ് പിണറായിയുടെ പോലീസ്  ചലിച്ചുതുടങ്ങിയത്.  മുഖ്യ പ്രതികളെയടക്കം അറസ്റ്റ് ചെയ്യാന്‍ 12 ദിവസങ്ങള്‍ കഴിയേണ്ടിവന്നു. പ്രതികളെ സംരക്ഷിക്കുന്ന പോലീസും ഭരണകക്ഷിയുമുള്ളപ്പോള്‍ അക്രമികള്‍ രാക്ഷസരൂപം പ്രാപിക്കുകയാണ്. അയല്‍പക്ക വഴക്കിന്റെ നിസ്സാരതയിലേക്ക് തള്ളി ക്രൂരതയെ വെള്ളപൂശാനാണ് ഭരണാധികാരികള്‍ ശ്രമിച്ചത്. 

മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിയാത്തവരാണ് ഗര്‍ഭപാത്രത്തിലേക്ക് ആഞ്ഞുചവിട്ടുന്നത്.  മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത അത്തരക്കാരെപ്പോലും പാര്‍ട്ടി ഭാരവാഹിത്വം നല്‍കി സംരക്ഷിക്കാന്‍  കേരളത്തില്‍ ഭരണകക്ഷിക്ക് മടിയില്ല.മാനവികതയുടെ മഹത്വത്തെക്കുറിച്ച് മുദ്രാവാക്യം വിളിക്കുന്നവരാണ് മനുഷ്യത്വ രഹിതമായ അക്രമത്തിന് കൂട്ടു നില്‍ക്കുന്നത്. അക്രമത്തെ ഇല്ലാതാക്കണമെങ്കില്‍ അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. എന്നാല്‍ അതിന് ഉത്തരവാദിത്തമുള്ള പോലീസ് സിപിഎം ഓഫീസിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രാഞ്ച് നേതാക്കളുടെ നിലവാരത്തിലേക്ക് താഴുന്നു. സെല്‍ ഭരണത്തിന്റെ പിടിയിലേക്ക് കേരളം മാറിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുന്ന ഫാസിസത്തിന്റെ ഈ പുതുരൂപങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.  ജ്യോത്സ്‌നയുടെ  കണ്ണുനീരിന്റെ വില കേരളം തിരിച്ചറിയണം. പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന ഒരു ജനതയുടെ പ്രതികരണം പ്രതീക്ഷിക്കുകയാണ് വേദനിക്കുന്ന മാതൃത്വം. സിപിഎം ക്രൂരതയില്‍ മക്കള്‍ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപങ്ങള്‍കൊണ്ട് മുഖരിതമാണ് കേരളം. ഇതിനൊരു മാറ്റമുണ്ടാകണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.