ന്യൂദല്‍ഹി: ശക്തമായ സഹകരണം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം. ഭീകരതക്കെതിരെ ഒരുമിച്ച് നീങ്ങുന്നതിനൊപ്പം പ്രതിരോധരംഗത്തുമുള്ള സഹകരണവും യുഎഇയുമായി ശക്തമാക്കും. പ്രതിരോധരംഗത്തെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന യുഎഇയുമായി ചേര്‍ന്ന് ഗള്‍ഫില്‍ സംയുക്ത നാവികാഭ്യാസം പ്രകടനം നടത്തും.
ഭരണനിര്‍വഹണത്തില്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം ഉള്ക്കൊള്ളേണ്ടതിനെക്കുറിച്ച് ദുബായില്‍ ലോക ഗവണ്മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ ബാങ്കുകളും ഡിബിടി മുഖേനയും ആക്കുന്നതിലൂടെ വളര്‍ച്ച നേടുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമുമായും മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡത വ്യക്തമാക്കുന്നതായിരുന്നു.
ഭീകരതക്കെതിരെ ഒന്നിച്ചുനീങ്ങേണ്ടതിന്റെ പ്രധാന്യവും ഇരുരാജ്യങ്ങളും എടുത്തുപറഞ്ഞു. ജോയിന്റ് ഡിഫന്‍സ് കോഓപ്പറേഷന്‍ കമ്മറ്റി(ജെഡിസിസി) രൂപീകരിക്കും. സ്ഥിരമായി ജെഡിസിസി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും. ഇതാദ്യമായിട്ടാണ് ഇന്ത്യ അറബിക്കടലില്‍ നാവികാഭ്യാസം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: