ജെറുസലേം: സിറിയയില്‍ ഇറാന്റെ സൈനിക കടന്നുകയറ്റം അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സമാധാനമാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സ്വയം പ്രതിരോധിക്കുന്നതോടൊപ്പം മറ്റു രാഷ്ട്രങ്ങളുടെ സിറിയയിലെ അധിനിവേശം അനുവദിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രായേല്‍ യുദ്ധവിമാനം സിറിയയില്‍ വെടിവെച്ചിട്ട സാഹചര്യത്തില്‍ സുരക്ഷാ മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം നെതന്യാഹു പറഞ്ഞത്.
സിറിയയിലെ ഇറാനിയന്‍ സൈനികമേഖലയില്‍ വന്ആക്രമണത്തിനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഇറാനും സിറിയയുമാണ് സംഭവങ്ങള്ക്കുത്തരവാദിയെന്നും രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമായി ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സിറിയയിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും, അദ്ദേഹം എല്ലാ പിന്തുണയും അറിയിച്ചതായും നെതന്യാഹു പറഞ്ഞു. സിറിയയില്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഖ്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണുമായും നെതന്യാഹു ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: