Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മണിരത്‌നം പറയുന്നതും കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 11:28 pm IST
in Entertainment

മണിരത്‌നത്തിനും വടൂക്കര ‘വീണ’ക്കും തമ്മിലെന്താണ് ബന്ധമെന്നു ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ ഒന്നുമില്ലെന്നുത്തരം. പക്ഷേ, നമ്മുടെ സിനിമാനുശീലനങ്ങളില്‍ കൊട്ടകകള്‍ സജീവമായി നിലകൊണ്ടിരുന്ന 90 കളില്‍, ഇതുപോലെ ചുട്ടുപൊള്ളുന്ന ഒരു മകരവെയിലിലാണ് ഞാനും സുഹൃത്ത് കണ്ണനും വടൂക്കര വീണയെന്ന ബിക്ലാസ് തീയറ്റേറിലേക്ക് (ഇന്ന് അങ്ങനെയൊരു തീയറ്റര്‍ ഇല്ല) ദളപതി കാണാന്‍ നടന്നുപോകുന്നത്. ഒരു സൈക്കിള്‍ പോലും സ്വന്തമായില്ലാത്ത അന്ന് പത്തോളം കിലോമീറ്റര്‍ ആ പൊരിവെയിലില്‍ ഞങ്ങള്‍ സിനിമാഭ്രാന്തിന്റെ പേരില്‍ നടന്നുതീര്‍ത്തു. 

മഹാഭാരതത്തെ അവലംബിച്ച് കര്‍ണ്ണന്‍ നായകനാകുന്ന ദളപതി അതിനകം മാധ്യമങ്ങളില്‍ വലിയൊരു വാര്‍ത്തയായിരുന്നു. രജനീകാന്ത് കര്‍ണ്ണനും മമ്മൂട്ടി ദുര്യോധനനും അരവിന്ദ് സ്വാമി അര്‍ജ്ജുനനും ശ്രീവിദ്യ കുന്തിയുമായി അരങ്ങുതകര്‍ത്ത ദളപതിയിലെ ഒരോ സീനും അതിമനോഹരമായ അനുഭൂതിയായിരുന്നു. മരിക്കാത്ത കര്‍ണ്ണന്റെ കഥയും കണ്ട് ഞങ്ങള്‍ നടന്ന വഴിയത്രയും തിരിച്ചുനടന്നു. അതൊരു കാലം.

പിന്നെയും കുറെ കാലം കഴിഞ്ഞ് റോജ കാണുമ്പോഴാണ് മണിരത്‌നം എന്ന മാരകസംവിധായകന്‍ എല്ലാം കൊണ്ടും അമ്പരപ്പിക്കുന്നത്. ഛായഗ്രഹണം മുതല്‍ ചിത്രസംയോജനം വരെയുള്ള സിനിമയുടെ ഓരോ അണുവിലും തന്റെ സൂക്ഷ്മസ്പര്‍ശം അനുഭവിപ്പിക്കുന്ന ശരിക്കുമൊരു മാരകപ്രതിഭ. തന്റെ സിനിമകളിലെ സംഗീതം മാത്രമല്ല വരികളുടെ സൗന്ദര്യവും ഈ സംവിധായകന് തന്റെ മുദ്രകള്‍ പതിഞ്ഞതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പുറകോട്ടുപോയി നായകനും അഞ്ജലിയും ഗീതാഞ്ജലിയും കാണുന്നത്. 

ഇപ്പോള്‍ മണിരത്‌നത്തെ കുറിച്ച് പറയാന്‍ കാരണം ബരദ്വാജ് രംഗന്റെ കോണ്‍വര്‍സേഷന്‍ വിത് മണിരത്‌നം എന്ന പുസ്തകമാണ്. മണിരത്‌നം സിനിമകളിലൂടെ ഒരു നിരൂപകന്‍ കൂടിയായ രംഗന്‍ നടത്തിയ അന്വേഷണവും മണിരത്‌നത്തിന് പറയാനുള്ളതുമെല്ലാം കൂടിച്ചേരുന്നതാണ് ഇതിന്റെ ഉള്ളടക്കം. ഓരോ സിനിമയെയും സൂക്ഷ്മമായി സമീപിക്കുന്ന രംഗനോട് അതിന്റെ പുറകിലെ അനുഭവതലങ്ങള്‍ മണിരത്‌നം പങ്കുവെയ്‌ക്കുമ്പോള്‍ ഒരു അതുല്യസംവിധായകന്റെ സമഗ്രമായ ജീവചരിത്രം കൂടിയായിത്തീരുകയാണ് പുസ്തകം.

സിനിമാനിര്‍മ്മാതക്കളായിരുന്നു കുടുംബമെങ്കിലും വേണ്ടത്ര സംവിധാനപരിചയമില്ലാതെയാണ് മണിരത്‌നത്തിന്റെ ആദ്യ സിനിമ. അതും തനിക്ക് ഒട്ടും പരിചയമില്ലാത്ത കന്നഡയിലും. അവിടെ നിന്നും ആ സംവിധായകന്റെ വളര്‍ച്ചയും അനുഭവസമ്പത്തുമാണ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പല ചോദ്യങ്ങള്‍ക്കും എത്ര നിസ്സംഗമായും നിര്‍മ്മമായുമാണ് അദ്ദേഹം മറുപടി പറയുന്നത്. തന്റെ പരിമിതികളെ ഏറ്റുപറയാന്‍ ഒട്ടും മടിയില്ലതാനും. എപ്പോഴും നൂതനമായ അഭിരുചികളെ മുറുകെപ്പിടിക്കുകയും ആത്മാര്‍ത്ഥമായി അവ ആവിഷ്‌ക്കരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സംവിധായകന്റെ ലോകം മാത്രമായിരുന്നു മണിരത്‌നം സിനിമകള്‍. 

സിനിമയുടെ ഭാഷ സംവിധായകന്റെ ആവിഷ്‌കാരശൈലിയാണെന്ന് ഉറച്ചുവിശ്വസിക്കുമ്പോളും തിരക്കഥയുടെ പ്രാധാന്യം കൂടി അദ്ദേഹം മനസ്സിലാക്കിയിരുന്നു. എംടി വാസുദേവന്‍ നായരെ പോലുള്ള തിരക്കഥാകാരന്മാരുടെ പങ്കാളിത്തം തന്റെ സിനിമക്കുണ്ടാകണമെന്ന പ്രേരണയുടെ പിന്നില്‍ ഇതൊക്കെയായിരിക്കാം. ബോംബെ എന്ന സിനിമയുടെ തിരക്കഥ എംടിയെ കൊണ്ട് ചെയ്യിക്കാന്‍ ആഗ്രഹിച്ച് മുന്നോട്ടുപോയതിനെ കുറിച്ചും പിന്നീട് ഇരുവര്‍ എന്ന സിനിമയുടെ ത്രെഡ് എംടിയില്‍ നിന്നും ലഭിച്ചതാണെന്നുമെല്ലാം ഈ സംഭാഷണങ്ങളില്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അവര്‍ തമ്മില്‍ ഒരുമിക്കാതെ പോയത് സിനിമാചരിത്രത്തിലെ നിര്‍ഭാഗ്യങ്ങളിലൊന്നായി കരുതാം. രംഗന്റെ ഈ പുസ്തകം സിനിമാകുതുകികള്‍ക്കും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠപുസ്തകം കൂടിയാണ്. ഒരു കാലഘട്ടത്തിന്റെ നിഴല്‍ വീണുകിടക്കുന്ന ഈ പുസ്തകത്തില്‍ അന്നത്തെ സിനിമസാങ്കല്പത്തിന്റെ , സാങ്കേതിക തലങ്ങളുടെ, ആവിഷ്‌കാരത്തിന്റെ വ്യക്തമായ ചില ദൃശ്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതാണ്. കാരണം മണിരത്‌നം വേറിട്ടൊരു സിനിമാസങ്കല്പത്തിന്റെ നിര്‍വചനം കൂടിയാണ്, വിവിധ കാലങ്ങളിലുടെ അതെന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അന്ന് ദളപതി കാണാന്‍ നടന്നുപോകുമ്പോഴുണ്ടായിരുന്ന അതേ ആവേശത്തോടെയാണ് ഈ പുസ്തകവും വായിച്ചവസനാപ്പിക്കുന്നത്…..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.