Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മണിരത്‌നം പറയുന്നതും കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 11:28 pm IST
inEntertainment

മണിരത്‌നത്തിനും വടൂക്കര ‘വീണ’ക്കും തമ്മിലെന്താണ് ബന്ധമെന്നു ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ ഒന്നുമില്ലെന്നുത്തരം. പക്ഷേ, നമ്മുടെ സിനിമാനുശീലനങ്ങളില്‍ കൊട്ടകകള്‍ സജീവമായി നിലകൊണ്ടിരുന്ന 90 കളില്‍, ഇതുപോലെ ചുട്ടുപൊള്ളുന്ന ഒരു മകരവെയിലിലാണ് ഞാനും സുഹൃത്ത് കണ്ണനും വടൂക്കര വീണയെന്ന ബിക്ലാസ് തീയറ്റേറിലേക്ക് (ഇന്ന് അങ്ങനെയൊരു തീയറ്റര്‍ ഇല്ല) ദളപതി കാണാന്‍ നടന്നുപോകുന്നത്. ഒരു സൈക്കിള്‍ പോലും സ്വന്തമായില്ലാത്ത അന്ന് പത്തോളം കിലോമീറ്റര്‍ ആ പൊരിവെയിലില്‍ ഞങ്ങള്‍ സിനിമാഭ്രാന്തിന്റെ പേരില്‍ നടന്നുതീര്‍ത്തു. 

മഹാഭാരതത്തെ അവലംബിച്ച് കര്‍ണ്ണന്‍ നായകനാകുന്ന ദളപതി അതിനകം മാധ്യമങ്ങളില്‍ വലിയൊരു വാര്‍ത്തയായിരുന്നു. രജനീകാന്ത് കര്‍ണ്ണനും മമ്മൂട്ടി ദുര്യോധനനും അരവിന്ദ് സ്വാമി അര്‍ജ്ജുനനും ശ്രീവിദ്യ കുന്തിയുമായി അരങ്ങുതകര്‍ത്ത ദളപതിയിലെ ഒരോ സീനും അതിമനോഹരമായ അനുഭൂതിയായിരുന്നു. മരിക്കാത്ത കര്‍ണ്ണന്റെ കഥയും കണ്ട് ഞങ്ങള്‍ നടന്ന വഴിയത്രയും തിരിച്ചുനടന്നു. അതൊരു കാലം.

പിന്നെയും കുറെ കാലം കഴിഞ്ഞ് റോജ കാണുമ്പോഴാണ് മണിരത്‌നം എന്ന മാരകസംവിധായകന്‍ എല്ലാം കൊണ്ടും അമ്പരപ്പിക്കുന്നത്. ഛായഗ്രഹണം മുതല്‍ ചിത്രസംയോജനം വരെയുള്ള സിനിമയുടെ ഓരോ അണുവിലും തന്റെ സൂക്ഷ്മസ്പര്‍ശം അനുഭവിപ്പിക്കുന്ന ശരിക്കുമൊരു മാരകപ്രതിഭ. തന്റെ സിനിമകളിലെ സംഗീതം മാത്രമല്ല വരികളുടെ സൗന്ദര്യവും ഈ സംവിധായകന് തന്റെ മുദ്രകള്‍ പതിഞ്ഞതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് പുറകോട്ടുപോയി നായകനും അഞ്ജലിയും ഗീതാഞ്ജലിയും കാണുന്നത്. 

ഇപ്പോള്‍ മണിരത്‌നത്തെ കുറിച്ച് പറയാന്‍ കാരണം ബരദ്വാജ് രംഗന്റെ കോണ്‍വര്‍സേഷന്‍ വിത് മണിരത്‌നം എന്ന പുസ്തകമാണ്. മണിരത്‌നം സിനിമകളിലൂടെ ഒരു നിരൂപകന്‍ കൂടിയായ രംഗന്‍ നടത്തിയ അന്വേഷണവും മണിരത്‌നത്തിന് പറയാനുള്ളതുമെല്ലാം കൂടിച്ചേരുന്നതാണ് ഇതിന്റെ ഉള്ളടക്കം. ഓരോ സിനിമയെയും സൂക്ഷ്മമായി സമീപിക്കുന്ന രംഗനോട് അതിന്റെ പുറകിലെ അനുഭവതലങ്ങള്‍ മണിരത്‌നം പങ്കുവെയ്‌ക്കുമ്പോള്‍ ഒരു അതുല്യസംവിധായകന്റെ സമഗ്രമായ ജീവചരിത്രം കൂടിയായിത്തീരുകയാണ് പുസ്തകം.

സിനിമാനിര്‍മ്മാതക്കളായിരുന്നു കുടുംബമെങ്കിലും വേണ്ടത്ര സംവിധാനപരിചയമില്ലാതെയാണ് മണിരത്‌നത്തിന്റെ ആദ്യ സിനിമ. അതും തനിക്ക് ഒട്ടും പരിചയമില്ലാത്ത കന്നഡയിലും. അവിടെ നിന്നും ആ സംവിധായകന്റെ വളര്‍ച്ചയും അനുഭവസമ്പത്തുമാണ് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പല ചോദ്യങ്ങള്‍ക്കും എത്ര നിസ്സംഗമായും നിര്‍മ്മമായുമാണ് അദ്ദേഹം മറുപടി പറയുന്നത്. തന്റെ പരിമിതികളെ ഏറ്റുപറയാന്‍ ഒട്ടും മടിയില്ലതാനും. എപ്പോഴും നൂതനമായ അഭിരുചികളെ മുറുകെപ്പിടിക്കുകയും ആത്മാര്‍ത്ഥമായി അവ ആവിഷ്‌ക്കരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സംവിധായകന്റെ ലോകം മാത്രമായിരുന്നു മണിരത്‌നം സിനിമകള്‍. 

സിനിമയുടെ ഭാഷ സംവിധായകന്റെ ആവിഷ്‌കാരശൈലിയാണെന്ന് ഉറച്ചുവിശ്വസിക്കുമ്പോളും തിരക്കഥയുടെ പ്രാധാന്യം കൂടി അദ്ദേഹം മനസ്സിലാക്കിയിരുന്നു. എംടി വാസുദേവന്‍ നായരെ പോലുള്ള തിരക്കഥാകാരന്മാരുടെ പങ്കാളിത്തം തന്റെ സിനിമക്കുണ്ടാകണമെന്ന പ്രേരണയുടെ പിന്നില്‍ ഇതൊക്കെയായിരിക്കാം. ബോംബെ എന്ന സിനിമയുടെ തിരക്കഥ എംടിയെ കൊണ്ട് ചെയ്യിക്കാന്‍ ആഗ്രഹിച്ച് മുന്നോട്ടുപോയതിനെ കുറിച്ചും പിന്നീട് ഇരുവര്‍ എന്ന സിനിമയുടെ ത്രെഡ് എംടിയില്‍ നിന്നും ലഭിച്ചതാണെന്നുമെല്ലാം ഈ സംഭാഷണങ്ങളില്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്. അവര്‍ തമ്മില്‍ ഒരുമിക്കാതെ പോയത് സിനിമാചരിത്രത്തിലെ നിര്‍ഭാഗ്യങ്ങളിലൊന്നായി കരുതാം. രംഗന്റെ ഈ പുസ്തകം സിനിമാകുതുകികള്‍ക്കും ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും ഒരു പാഠപുസ്തകം കൂടിയാണ്. ഒരു കാലഘട്ടത്തിന്റെ നിഴല്‍ വീണുകിടക്കുന്ന ഈ പുസ്തകത്തില്‍ അന്നത്തെ സിനിമസാങ്കല്പത്തിന്റെ , സാങ്കേതിക തലങ്ങളുടെ, ആവിഷ്‌കാരത്തിന്റെ വ്യക്തമായ ചില ദൃശ്യങ്ങള്‍ കൃത്യമായി ലഭിക്കുന്നതാണ്. കാരണം മണിരത്‌നം വേറിട്ടൊരു സിനിമാസങ്കല്പത്തിന്റെ നിര്‍വചനം കൂടിയാണ്, വിവിധ കാലങ്ങളിലുടെ അതെന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

അന്ന് ദളപതി കാണാന്‍ നടന്നുപോകുമ്പോഴുണ്ടായിരുന്ന അതേ ആവേശത്തോടെയാണ് ഈ പുസ്തകവും വായിച്ചവസനാപ്പിക്കുന്നത്…..

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.