Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ രഹസ്യം ചുരുളഴിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Editorial

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ദല്‍ഹിയിലെ വസതിയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജനുവരി പതിമൂന്നിന് നടത്തിയ റെയ്ഡില്‍ ഒരു രഹസ്യരേഖയുടെ പകര്‍പ്പ് കണ്ടെടുത്തിരുന്നു. എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിച്ച് സുപ്രീംകോടതിക്ക് നല്‍കിയ രഹസ്യരേഖയുടെ പകര്‍പ്പാണിത്.

രണ്ടാമത്തെ യുപിഎ സര്‍ക്കാരില്‍ ചിദംബരം മന്ത്രിയായിരിക്കെ ജസ്റ്റിസുമാരായ എ.എസ്. സിങ്‌വി, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചില്‍ 2013 ജനുവരി ഒന്നിന് സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയതാണ് ഈ റിപ്പോര്‍ട്ട്. ഒപ്പുവയ്‌ക്കാത്ത റിപ്പോര്‍ട്ടാണ് ചിദംബരത്തിന്റെ വസതിയില്‍നിന്ന് കണ്ടെടുത്തത്. ഞെട്ടിക്കുന്ന സംഭവമാണിത്. ഇതില്‍നിന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ചോര്‍ന്നതാണെന്ന് വരുന്നു.  അതുകൊണ്ടുതന്നെ സിബിഐ ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭ്യമായ ഈ റിപ്പോര്‍ട്ട് അവരില്‍നിന്നുതന്നെയാവണം ചിദംബരത്തിനു ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് എങ്ങനെയാണ് ചോര്‍ന്നത്, ആരൊക്കെയാണ് ഇതിനു പിന്നില്‍ കളിച്ചത് എന്നറിയാന്‍ സിബിഐ അന്വേഷണം നടത്തുകയാണ്.

മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് 3,200 കോടി രൂപ എയര്‍ സെല്ലില്‍ നിക്ഷേപിക്കാന്‍ മന്ത്രിയായിരുന്ന ചിദംബരം അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. 600 കോടി രൂപ നിക്ഷേപിക്കാനുള്ള അനുമതി നല്‍കാനേ മന്ത്രിയെന്ന നിലയ്‌ക്ക് ചിദംബരത്തിന് അധികാരമുണ്ടായിരുന്നുള്ളൂ. ഇതിനു മുകളിലുള്ള തുകയാണെങ്കില്‍ മന്ത്രിസഭാ സമിതി വേണം അനുമതി നല്‍കാന്‍. നിയമപരമായ നടപടിക്രമം ഇതായിരിക്കെ 3,200 കോടിക്ക് അനുമതി നല്‍കിയത് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വാധീനംകൊണ്ടാണെന്നും, ഇതുവഴി കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് സിബിഐ കേസ്.

ഇത്ര ഗുരുതരമായ ഒരു കേസ് സംബന്ധിച്ച രഹസ്യരേഖ മുഖ്യപ്രതിയുടെ അച്ഛനായ ചിദംബരത്തിന് ലഭിച്ചുവെന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിരിക്കണം. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തുന്നതോടെ ‘നമ്പര്‍ വണ്‍ മാനിപ്പുലേറ്റര്‍’ എന്നറിയപ്പെടുന്ന ചിദംബരത്തിന്റെ  തനിനിറം പുറത്താവും. എയര്‍സെല്‍-മാക്‌സിസ് അഴിമതിയില്‍ മകന്‍ മാത്രമല്ല, ചിദംബരവും പ്രതിയാവുന്ന  സ്ഥിതിവരും.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഹസ്രകോടികളുടെ അഴിമതിക്കേസുകള്‍ വന്നപ്പോഴാണ് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞത്. അഴിമതിക്കേസുകളുടെ അന്വേഷണം സിബിഐക്ക് നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നപ്പോഴായിരുന്നു അസാധാരണമായ ഈ പ്രതികരണമുണ്ടായത്. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണകാലത്തെ പല അഴിമതികളുടെയും മുഖ്യ ഗുണഭോക്താക്കളില്‍ ഒരാളാണ് ചിദംബരമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ച പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്.

ഭരണം മാറിയിട്ടും താന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍ഫോഴ്‌സ്‌മെന്റിലും മറ്റും നിയമിച്ച ഉദ്യോഗസ്ഥരെവച്ച് അന്വേഷണം വഴിതെറ്റിക്കുകയും വച്ചുതാമസിപ്പിക്കുകയുമാണ് ചിദംബരമെന്നും ആരോപണം ഉയരുകയുണ്ടായി. ഏതായാലും ചിദംബരത്തിന്റെ വീട്ടില്‍നിന്ന് ലഭിച്ച രഹസ്യറിപ്പോര്‍ട്ട് ആരാണ് ചോര്‍ത്തിയതെന്ന് കണ്ടെത്തുന്നതോടെ  അഴിമതിക്കെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകും. നിയമത്തിന്റെ നീണ്ട കരങ്ങള്‍ ചിദംബരത്തെ പിടികൂടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.