മുംബൈ: ഇന്നത്തെ ബോളിവുഡില്‍ ആരും രാഷ്‌ട്രീയം സംസാരിക്കുന്നില്ലെന്ന പരാതിയുമായി നടന്‍ പ്രകാശ് രാജ്. പണ്ട് ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ബോളിവുഡില്‍ ചോരപ്പുഴയൊഴുക്കിയപ്പോള്‍, നായകന്മാരെ തീരുമാനിക്കുമ്പോള്‍, കഥ തീരുമാനിക്കുമ്പോള്‍ ഇതേ പ്രകാശ് രാജ് എവിടെയായിരുന്നു എന്ന ചോദ്യം ഉയരുകയാണ്.
മോദി സര്‍ക്കാരിനെ ബോളിവുഡില്‍ ആരും ചോദ്യം ചെയ്യുന്നില്ല എന്നതിലാണ് പ്രകാശ് രാജിന് സങ്കടം. രാഷ്‌ട്രീയ വിഷയങ്ങളില്‍ ബോളിവുഡ് നിശ്ശബ്ദമാകുന്നു എന്ന പരാതിയാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പ്രകടിപ്പിച്ചത്.
ബോളിവുഡിലെ പാതി താരങ്ങളും വില്‍ക്കപ്പെട്ടുകഴിഞ്ഞെന്നും ബാക്കി പാതി പേര്‍ക്കാണെങ്കില്‍ ധൈര്യമില്ലെന്നുമായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.
ദാവൂദ് എന്ന ഡി കമ്പനി ബോളിവുഡ് അടക്കിവാണ കാലം
ഇത് പ്രകാശ് രാജിന് ഓര്‍മ്മയുണ്ടോ എന്നറിയില്ല. ഡി-കമ്പനി എന്ന കുപ്രസിദ്ധമായ ദാവൂദ് ഗ്യാങ്ങ് ബോളിവുഡ് ഭരിച്ചിരുന്ന കാലം. 1980കളിലും 1990കളിലും ദാവൂദ് ഗ്യാങ്ങാണ് ആര്, എന്ത് സിനിമ നിര്‍മ്മിക്കണം, ആര് നായകനാകണം, ആര് നായികയാകണം എന്നൊക്കെ തീരുമാനിച്ചത്. അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആര്‍ക്കും സാധിച്ചിരുന്നില്ല. അങ്ങിനെ ചെയ്യുന്നവര്‍ക്ക് മരണമായിരുന്നു വിധി. സംരക്ഷണം നല്‍കാന്‍ അന്ന് നായകന്മാരില്‍ നിന്നും സിനിമാനിര്‍മ്മാതാക്കളില്‍ നിന്നും വന്‍തുകയാണ് ദാവൂദ് സംഘം ബലമായി വാങ്ങിയിരുന്നത്. അത് അസാധാരണമായ ഭയമാണ് ബോളിവുഡിനെ ഭരിച്ചിരുന്നത്. ഇന്ന് അങ്ങിനെ ഒരു സാഹചര്യമുണ്ടോ? പത്മാവതും എന്തിന് ഗുജറാത്ത് കലപാത്തിന്റെ ഒരു വശം മാത്രം പറഞ്ഞ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും വരെ ഇവിടെ റിലീസ് ചെയ്തിട്ടും അനാവശ്യ രാഷ്‌ട്രീയ വിവാദം ഉണ്ടാക്കുക മാത്രമാണോ പ്രകാശ് രാജിന്റെ ലക്ഷ്യം. .















