Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിളിച്ചു വരുത്തുന്ന വികസനമുരടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
in Editorial

സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പുകളില്‍ നേരിടുന്നത് ഗുരുതരമായ മരവിപ്പാണ്.  പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന ശരാശരി 44.77 ശതമാനം മാത്രമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും വികസനത്തിന്റെയും മാതൃകകളെക്കുറിച്ച് ഏറെ സംസാരിക്കുമ്പോഴാണ് യഥാര്‍ത്ഥ വസ്തുതകള്‍ കണ്ണുതുറപ്പിക്കുന്നത്.  ഭൂരഹിതരും ഭവനരഹിതരും തൊഴില്‍ രഹിതരും ഏറെയുള്ള കേരളത്തില്‍ ഇവര്‍ക്കുവേണ്ടി കൊട്ടിഘോഷിച്ച്  പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്നതാണ് കണക്കുകളിലെ സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉണ്ടായ നിര്‍വഹണ പരാജയത്തെയാണ് ഈ സൂചനകള്‍ കാണിക്കുന്നത്.  കക്ഷിരാഷ്‌ട്രീയ തര്‍ക്കങ്ങളില്‍പ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ജനപ്രതിനിധികള്‍ക്കാവുന്നില്ല.

പദ്ധതി യഥാസമയം തയ്യാറാക്കുന്നതില്‍ വരുന്ന കാലതാമസമാണ് വികസനത്തെ മുരടിപ്പിക്കാനുള്ള മറ്റൊരു കാരണം. എസ്റ്റിമേറ്റ്, പ്ലാന്‍, സ്‌കെച്ച്, പ്രോജക്ട് എന്നിവ തയ്യാറാക്കി യഥാസമയം സാങ്കേതിക അനുമതി ലഭിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധവയ്‌ക്കുന്നില്ല.  സാങ്കേതികാനുമതി ലഭിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പദ്ധതിക്ക് അനുവദിച്ച പണം ലാപ്‌സാവുകയും  ചെയ്യുന്നു. പ്രാദേശിക വികസനത്തിന് അഞ്ചു വര്‍ഷത്തെ  പദ്ധതികള്‍ നേരത്തെ തയ്യാറാക്കി വയ്‌ക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന ആസൂത്രണ വിദഗ്‌ദ്ധരുടെ നിരന്തരമായ ആവശ്യം അവഗണിക്കപ്പെടുകയാണ്. ഓരോ വര്‍ഷവും അതത് ഭരണസമിതികളുടെ താല്‍പ്പര്യത്തിനനുസരിച്ച് മുന്‍ഗണനാക്രമം പോലും പാലിക്കാതെ തയ്യാറാക്കുന്ന പദ്ധതികളാണ് നടപ്പിലാകാതെ പോകുന്നത്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇഎംഎസ് ഭവന പദ്ധതി ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നത് വികസനത്തിന്റെ രാഷ്‌ട്രീയ മുഖം എത്ര വികൃതമാണെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ആവശ്യമല്ല, രാഷ്‌ട്രീയ ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്.

ആവശ്യമായ ജീവനക്കാരുടെ അഭാവം പദ്ധതി നടത്തിപ്പിനെ ഏറെ ബാധിക്കുന്നുണ്ട്.  ഗ്രാമപഞ്ചായത്ത് മുതല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ വരെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ  ഭാഗത്തു നിന്ന് നടപടികളുണ്ടാവുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ  ഉപയോഗിച്ച് മിനിമം ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് നീക്കം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പദ്ധതി നടത്തിപ്പിന് അംഗീകാരം നല്‍കാന്‍ കഴിയാത്തത്, പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാകാവുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്തത് തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.

പദ്ധതികള്‍ക്കാവശ്യമായ പണം അനുവദിക്കുന്നതില്‍ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുന്നു. ഗഡുക്കളായാണ് പണം അനുവദിക്കുന്നത്. എല്ലാം ശരിയായാലും ആവശ്യമായ പണം ലഭിക്കാത്തതുകൊണ്ട് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു.  അവഗണിക്കപ്പെട്ട വിധവകള്‍, ഭൂരഹിതര്‍, ഭവനരഹിതര്‍ തുടങ്ങിയ ദരിദ്രജനവിഭാഗങ്ങളാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്നത്. ഗ്രാമസഭകള്‍ അംഗീകരിച്ച പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതികള്‍ അട്ടിമറിക്കുന്നത് കേരളത്തില്‍ പതിവായി മാറിയിരിക്കുന്നു. വികസന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഭരണഘടനയിലെ  73, 74 ഭേദഗതി മൂലമുണ്ടായ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കുന്നതാണ് ഗ്രാമസഭകളെ മറികടക്കുന്ന ഈ ജനാധിപത്യ വിരുദ്ധ മനോഭാവം.

കൊട്ടിഘോഷിക്കപ്പെട്ട് പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ഏട്ടിലെ പശുവായി മാറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസനത്തന്റെ ചാലകശക്തിയാവണമെങ്കില്‍ ഈ മേഖലയിലെ കക്ഷിരാഷ്‌ട്രീയ തിമിരത്തിന് അന്ത്യമുണ്ടാവണം. മുന്നണികളുടെ മാറ്റം വികസനത്തെ മുരടിപ്പിക്കുന്നതാകരുത്. ഏത് മുന്നണി ഭരിച്ചാലും വികസനത്തിന് മുന്‍ഗണന നല്‍കുന്ന വികസന രാഷ്‌ട്രീയത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറിക്കൊടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Thiruvananthapuram

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.