Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിളിച്ചു വരുത്തുന്ന വികസനമുരടിപ്പ്

Janmabhumi Online by Janmabhumi Online
Feb 1, 2018, 02:45 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പുകളില്‍ നേരിടുന്നത് ഗുരുതരമായ മരവിപ്പാണ്.  പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന ശരാശരി 44.77 ശതമാനം മാത്രമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും വികസനത്തിന്റെയും മാതൃകകളെക്കുറിച്ച് ഏറെ സംസാരിക്കുമ്പോഴാണ് യഥാര്‍ത്ഥ വസ്തുതകള്‍ കണ്ണുതുറപ്പിക്കുന്നത്.  ഭൂരഹിതരും ഭവനരഹിതരും തൊഴില്‍ രഹിതരും ഏറെയുള്ള കേരളത്തില്‍ ഇവര്‍ക്കുവേണ്ടി കൊട്ടിഘോഷിച്ച്  പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്നതാണ് കണക്കുകളിലെ സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉണ്ടായ നിര്‍വഹണ പരാജയത്തെയാണ് ഈ സൂചനകള്‍ കാണിക്കുന്നത്.  കക്ഷിരാഷ്‌ട്രീയ തര്‍ക്കങ്ങളില്‍പ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ജനപ്രതിനിധികള്‍ക്കാവുന്നില്ല.

പദ്ധതി യഥാസമയം തയ്യാറാക്കുന്നതില്‍ വരുന്ന കാലതാമസമാണ് വികസനത്തെ മുരടിപ്പിക്കാനുള്ള മറ്റൊരു കാരണം. എസ്റ്റിമേറ്റ്, പ്ലാന്‍, സ്‌കെച്ച്, പ്രോജക്ട് എന്നിവ തയ്യാറാക്കി യഥാസമയം സാങ്കേതിക അനുമതി ലഭിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധവയ്‌ക്കുന്നില്ല.  സാങ്കേതികാനുമതി ലഭിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പദ്ധതിക്ക് അനുവദിച്ച പണം ലാപ്‌സാവുകയും  ചെയ്യുന്നു. പ്രാദേശിക വികസനത്തിന് അഞ്ചു വര്‍ഷത്തെ  പദ്ധതികള്‍ നേരത്തെ തയ്യാറാക്കി വയ്‌ക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന ആസൂത്രണ വിദഗ്‌ദ്ധരുടെ നിരന്തരമായ ആവശ്യം അവഗണിക്കപ്പെടുകയാണ്. ഓരോ വര്‍ഷവും അതത് ഭരണസമിതികളുടെ താല്‍പ്പര്യത്തിനനുസരിച്ച് മുന്‍ഗണനാക്രമം പോലും പാലിക്കാതെ തയ്യാറാക്കുന്ന പദ്ധതികളാണ് നടപ്പിലാകാതെ പോകുന്നത്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇഎംഎസ് ഭവന പദ്ധതി ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നത് വികസനത്തിന്റെ രാഷ്‌ട്രീയ മുഖം എത്ര വികൃതമാണെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ആവശ്യമല്ല, രാഷ്‌ട്രീയ ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്.

ആവശ്യമായ ജീവനക്കാരുടെ അഭാവം പദ്ധതി നടത്തിപ്പിനെ ഏറെ ബാധിക്കുന്നുണ്ട്.  ഗ്രാമപഞ്ചായത്ത് മുതല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ വരെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ  ഭാഗത്തു നിന്ന് നടപടികളുണ്ടാവുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ  ഉപയോഗിച്ച് മിനിമം ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് നീക്കം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പദ്ധതി നടത്തിപ്പിന് അംഗീകാരം നല്‍കാന്‍ കഴിയാത്തത്, പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാകാവുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്തത് തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.

പദ്ധതികള്‍ക്കാവശ്യമായ പണം അനുവദിക്കുന്നതില്‍ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുന്നു. ഗഡുക്കളായാണ് പണം അനുവദിക്കുന്നത്. എല്ലാം ശരിയായാലും ആവശ്യമായ പണം ലഭിക്കാത്തതുകൊണ്ട് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു.  അവഗണിക്കപ്പെട്ട വിധവകള്‍, ഭൂരഹിതര്‍, ഭവനരഹിതര്‍ തുടങ്ങിയ ദരിദ്രജനവിഭാഗങ്ങളാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്നത്. ഗ്രാമസഭകള്‍ അംഗീകരിച്ച പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതികള്‍ അട്ടിമറിക്കുന്നത് കേരളത്തില്‍ പതിവായി മാറിയിരിക്കുന്നു. വികസന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഭരണഘടനയിലെ  73, 74 ഭേദഗതി മൂലമുണ്ടായ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കുന്നതാണ് ഗ്രാമസഭകളെ മറികടക്കുന്ന ഈ ജനാധിപത്യ വിരുദ്ധ മനോഭാവം.

കൊട്ടിഘോഷിക്കപ്പെട്ട് പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ഏട്ടിലെ പശുവായി മാറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസനത്തന്റെ ചാലകശക്തിയാവണമെങ്കില്‍ ഈ മേഖലയിലെ കക്ഷിരാഷ്‌ട്രീയ തിമിരത്തിന് അന്ത്യമുണ്ടാവണം. മുന്നണികളുടെ മാറ്റം വികസനത്തെ മുരടിപ്പിക്കുന്നതാകരുത്. ഏത് മുന്നണി ഭരിച്ചാലും വികസനത്തിന് മുന്‍ഗണന നല്‍കുന്ന വികസന രാഷ്‌ട്രീയത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറിക്കൊടുക്കണം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

Varadyam

മിനിക്കഥ: ഗുല്‍മോഹര്‍

main

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

Varadyam

കവിത: ഭാരതാംബ

പുതിയ വാര്‍ത്തകള്‍

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിലെ കരണത്തടി

കവിത: ഭാരത മക്കള്‍

വായന: വിരഹത്തിന്റെ ‘അരുണിമ’

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies