Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിളിച്ചു വരുത്തുന്ന വികസനമുരടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
inEditorial

സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പുകളില്‍ നേരിടുന്നത് ഗുരുതരമായ മരവിപ്പാണ്.  പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന ശരാശരി 44.77 ശതമാനം മാത്രമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും വികസനത്തിന്റെയും മാതൃകകളെക്കുറിച്ച് ഏറെ സംസാരിക്കുമ്പോഴാണ് യഥാര്‍ത്ഥ വസ്തുതകള്‍ കണ്ണുതുറപ്പിക്കുന്നത്.  ഭൂരഹിതരും ഭവനരഹിതരും തൊഴില്‍ രഹിതരും ഏറെയുള്ള കേരളത്തില്‍ ഇവര്‍ക്കുവേണ്ടി കൊട്ടിഘോഷിച്ച്  പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്നതാണ് കണക്കുകളിലെ സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉണ്ടായ നിര്‍വഹണ പരാജയത്തെയാണ് ഈ സൂചനകള്‍ കാണിക്കുന്നത്.  കക്ഷിരാഷ്‌ട്രീയ തര്‍ക്കങ്ങളില്‍പ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ജനപ്രതിനിധികള്‍ക്കാവുന്നില്ല.

പദ്ധതി യഥാസമയം തയ്യാറാക്കുന്നതില്‍ വരുന്ന കാലതാമസമാണ് വികസനത്തെ മുരടിപ്പിക്കാനുള്ള മറ്റൊരു കാരണം. എസ്റ്റിമേറ്റ്, പ്ലാന്‍, സ്‌കെച്ച്, പ്രോജക്ട് എന്നിവ തയ്യാറാക്കി യഥാസമയം സാങ്കേതിക അനുമതി ലഭിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധവയ്‌ക്കുന്നില്ല.  സാങ്കേതികാനുമതി ലഭിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പദ്ധതിക്ക് അനുവദിച്ച പണം ലാപ്‌സാവുകയും  ചെയ്യുന്നു. പ്രാദേശിക വികസനത്തിന് അഞ്ചു വര്‍ഷത്തെ  പദ്ധതികള്‍ നേരത്തെ തയ്യാറാക്കി വയ്‌ക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന ആസൂത്രണ വിദഗ്‌ദ്ധരുടെ നിരന്തരമായ ആവശ്യം അവഗണിക്കപ്പെടുകയാണ്. ഓരോ വര്‍ഷവും അതത് ഭരണസമിതികളുടെ താല്‍പ്പര്യത്തിനനുസരിച്ച് മുന്‍ഗണനാക്രമം പോലും പാലിക്കാതെ തയ്യാറാക്കുന്ന പദ്ധതികളാണ് നടപ്പിലാകാതെ പോകുന്നത്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇഎംഎസ് ഭവന പദ്ധതി ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നത് വികസനത്തിന്റെ രാഷ്‌ട്രീയ മുഖം എത്ര വികൃതമാണെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ആവശ്യമല്ല, രാഷ്‌ട്രീയ ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്.

ആവശ്യമായ ജീവനക്കാരുടെ അഭാവം പദ്ധതി നടത്തിപ്പിനെ ഏറെ ബാധിക്കുന്നുണ്ട്.  ഗ്രാമപഞ്ചായത്ത് മുതല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ വരെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ  ഭാഗത്തു നിന്ന് നടപടികളുണ്ടാവുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ  ഉപയോഗിച്ച് മിനിമം ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് നീക്കം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പദ്ധതി നടത്തിപ്പിന് അംഗീകാരം നല്‍കാന്‍ കഴിയാത്തത്, പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാകാവുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്തത് തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.

പദ്ധതികള്‍ക്കാവശ്യമായ പണം അനുവദിക്കുന്നതില്‍ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുന്നു. ഗഡുക്കളായാണ് പണം അനുവദിക്കുന്നത്. എല്ലാം ശരിയായാലും ആവശ്യമായ പണം ലഭിക്കാത്തതുകൊണ്ട് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു.  അവഗണിക്കപ്പെട്ട വിധവകള്‍, ഭൂരഹിതര്‍, ഭവനരഹിതര്‍ തുടങ്ങിയ ദരിദ്രജനവിഭാഗങ്ങളാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്നത്. ഗ്രാമസഭകള്‍ അംഗീകരിച്ച പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതികള്‍ അട്ടിമറിക്കുന്നത് കേരളത്തില്‍ പതിവായി മാറിയിരിക്കുന്നു. വികസന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഭരണഘടനയിലെ  73, 74 ഭേദഗതി മൂലമുണ്ടായ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കുന്നതാണ് ഗ്രാമസഭകളെ മറികടക്കുന്ന ഈ ജനാധിപത്യ വിരുദ്ധ മനോഭാവം.

കൊട്ടിഘോഷിക്കപ്പെട്ട് പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ഏട്ടിലെ പശുവായി മാറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസനത്തന്റെ ചാലകശക്തിയാവണമെങ്കില്‍ ഈ മേഖലയിലെ കക്ഷിരാഷ്‌ട്രീയ തിമിരത്തിന് അന്ത്യമുണ്ടാവണം. മുന്നണികളുടെ മാറ്റം വികസനത്തെ മുരടിപ്പിക്കുന്നതാകരുത്. ഏത് മുന്നണി ഭരിച്ചാലും വികസനത്തിന് മുന്‍ഗണന നല്‍കുന്ന വികസന രാഷ്‌ട്രീയത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറിക്കൊടുക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.