Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദാനത്തിന്റെ മഹത്വം

Janmabhumi Online by Janmabhumi Online
Jan 28, 2018, 02:45 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ,

ധനം സമ്പാദിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ആ പണം നമുക്കും ലോകത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍കൂടി നമ്മള്‍ ശ്രദ്ധിക്കണം.     കഷ്ടപ്പെടുന്നവര്‍ക്ക് ദാനം ചെയ്താല്‍ അതിന്റെ പുണ്യം ഭാവിയിലും നമ്മുടെ കൂടെയുണ്ടാകും. ഏറ്റവും ആവശ്യമുള്ള സമയത്ത് നമുക്കും സഹായം വന്നുചേരാന്‍ ഇത്തരം സദ്കര്‍മ്മം സഹായിക്കും.  

നമ്മളില്‍ പലരും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ പിശുക്കു കാട്ടുന്നവരാണ്. തീര്‍ത്ഥാടനത്തിനു പോകുമ്പോള്‍ ഭിക്ഷക്കാര്‍ക്കു ദാനം നല്‍കുന്നതിനുവേണ്ടി പണം കരുതും. കഴിയുന്നതും ചെറിയ നാണയങ്ങളായിരിക്കും അതിനായി മാറ്റിവയ്‌ക്കുന്നത്.  സത്യത്തില്‍, സ്വാര്‍ത്ഥത നിറഞ്ഞ മനസ്സിന്റെ സ്വാര്‍ത്ഥത കുറയ്‌ക്കുക എന്നതാണു ദാനം കൊണ്ടുദ്ദേശിക്കുന്നത്. കൂടാതെ സാധുക്കള്‍ക്ക് ആവശ്യമുള്ളതു ലഭിക്കുകയും ചെയ്യും. പക്ഷേ അവിടെയും നമ്മള്‍ പിശുക്കുകാണിക്കും. എത്രയധികം സമ്പത്തുണ്ടായാലും അതൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. കഷ്ടപ്പെടുന്നവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതിനു പ്രയോജനപ്പെടുന്ന സമ്പത്താണ് യഥാര്‍ത്ഥ സമ്പത്ത്. 

ആളറിഞ്ഞും ആവശ്യമറിഞ്ഞും വേണം ദാനം ചെയ്യുവാന്‍. കുഴിമടിയനായ ഒരുവന് വെറുതെ ഭക്ഷണം നല്‍കുകയാണെങ്കില്‍, അദ്ധ്വാനം ഇല്ലാതെ രോഗങ്ങള്‍ പിടിപെട്ട് അയാള്‍ തനിക്കും ലോകത്തിനും ഒരു ഭാരമായിത്തീരും. വെറുതെ ഭക്ഷണം കിട്ടുന്ന സത്രങ്ങളുടെ മുന്നിലാണ് ഏറ്റവുമധികം മടിയന്മാരെ കാണാന്‍ കഴിയുക. ശ്രദ്ധയും വിവേകവുമില്ലാതെ  ദാനം ചെയ്താല്‍ അത് നമ്മെത്തന്നെ ബാധിക്കും.  അപരിചിതരായ യാചകര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാം, എന്നാല്‍ പണം കൊടുത്താല്‍ അതവര്‍ തെറ്റായരീതിയില്‍ ഉപയോഗിച്ചേക്കാം. അത് കള്ളോ, കഞ്ചാവോ വാങ്ങാനുപയോഗിച്ചെന്നിരിക്കും. അങ്ങനെയുള്ളവര്‍ക്ക് പണം നല്‍കുക വഴി തെറ്റുചെയ്യാന്‍ നമ്മളവര്‍ക്ക് അവസരം നല്‍കുകയാണു് ചെയ്യുന്നത്.   

ആരോഗ്യം തീരെ നഷ്ടമായി, ജോലിചെയ്യാന്‍ ശേഷിയില്ലാത്തവര്‍, അംഗവൈകല്യം ബാധിച്ചവര്‍, അനാഥരായ കുട്ടികള്‍, ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന രോഗികള്‍, ആരും നോക്കാനില്ലാതെ വിഷമിക്കുന്ന പ്രായംചെന്നവര്‍ ഇവരെയൊക്കെ നാം അറിഞ്ഞു സഹായിക്കണം. അതു നമ്മുടെ ധര്‍മ്മമാണ്. 

എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പേരും പ്രശസ്തിയും ആകരുത് നമ്മുടെ ലക്ഷ്യം. പ്രതീക്ഷ കൂടാതെ ദാനം ചെയ്യാന്‍ കഴിയണം.   

ഒരിക്കല്‍ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളും അനേകം അതിഥികളും  അവിടുത്തെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ കണ്ട് ആസ്വദിച്ചിരിക്കുകയായിരുന്നു. പെട്ടെന്നൊരാള്‍ പരിപാടി നടക്കുന്ന ഹാളില്‍ കടന്നുവന്ന് എല്ലാ ഫാനുകളും  ഓഫ്  ചെയ്തു. ആ നഗരത്തിലെ പ്രമുഖനായ ഒരു വ്യാപാരിയായിരുന്നു അയാള്‍. അന്തേവാസികളില്‍ ഒരാള്‍ അയാളോടു ചോദിച്ചു, ”നിങ്ങള്‍ എന്തിനാണ് ഫാന്‍ ഓഫ് ചെയ്തത്? ഉഷ്ണം സഹിക്കാനാകാതെ എല്ലാവരും കഷ്ടപ്പെടുകയാണ്. ഫാനിട്ടാല്‍ അല്‍പമൊരാശ്വാസം ലഭിക്കുമായിരുന്നു.” വ്യാപാരി പറഞ്ഞു, ”ഈ വൃദ്ധസദനത്തിലെ എല്ലാ ഫാനുകളും ഞാന്‍ സംഭാവന ചെയ്തതാണ്. അതിലൊക്കെ എന്റെ പേര് എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ ഏതുസമയവും ഫാനുകള്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരുന്നാല്‍ എന്റെ പേര് ആരും കാണുകയില്ല. ഞാന്‍ ദാനം ചെയ്ത കാര്യം ഇന്നത്തെ പരിപാടി കാണാനെത്തിയവര്‍ അറിയട്ടെ.” ഈ കഥയിലെ വ്യാപാരി ചെയ്ത ഇത്തരം ദാനത്തെ ദാനമെന്ന് വിളിക്കാനേ കഴിയില്ല. പ്രശസ്തിക്ക് വേണ്ടിയോ മറ്റു സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടിയോ ദാനം ചെയ്യുമ്പോള്‍ ആ ദാനം കച്ചവടമായി അധഃപതിക്കുന്നു. ദാനത്തിന്റെ പുണ്യം പോലും നഷ്ടപ്പെടാനേ ഇത്തരം മനോഭാവം ഉപകരിക്കൂ. 

ദാനം ചെയ്യുമ്പോള്‍ അത് ഈശ്വരനെ സേവിക്കാനുള്ള ഒരവസരമായി കരുതണം. ദാനം സ്വീകരിക്കുന്നവരോട് ആദരവോടെ വേണം ദാനം ചെയ്യുവാന്‍. അവരില്‍ ഈശ്വരനെ ദര്‍ശിക്കുവാന്‍ നമുക്കു കഴിയണം. സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരോടുള്ള അലിവുമായിരിക്കണം ദാനത്തിനും സേവനത്തിനുമുള്ള പ്രചോദനം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പ്രാര്‍ത്ഥനയോടൊപ്പം നല്ല കര്‍മ്മം ചെയ്യാന്‍കൂടി തയ്യാറാകണം. ജോലി ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യത മാത്രം പോരാ. സ്വഭാവസര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. അതുപോലെ, ഈശ്വരകൃപയ്‌ക്കര്‍ഹരാകണമെങ്കില്‍ പ്രാര്‍ത്ഥന മാത്രം പോരാ, സഹജീവികളോടുള്ള കാരുണ്യവും നമ്മിലുണ്ടാകണം.  മറ്റുള്ളവരില്‍ ഈശ്വരനെ കണ്ടുകൊണ്ടു്, സ്വയം ത്യാഗം സഹിച്ചും സ്വാര്‍ത്ഥമായ പ്രതീക്ഷകളില്ലാതെയും ദാനം ചെയ്യുമ്പോള്‍ അതിന്റെ ഫലം ഏറ്റവും മഹത്തരമാണ്. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍
India

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

Kerala

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

Kerala

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

Kerala

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

പുതിയ വാര്‍ത്തകള്‍

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies