Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എസ്ഡിപിഐ വാടകക്കൊലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:44 am IST
in Editorial

കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്ഡിപിഐക്കാരെ പിടികൂടിയതില്‍ സിപിഎം ആഹ്ലാദിക്കുകയാണ്. നാലുപേരെ പിടിച്ചില്ലേ എന്നാണ് സമൂഹമാധ്യമങ്ങളില്‍ അഭിമാനിക്കുന്നത്. സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായിരുന്നു ശ്യാംപ്രസാദ് എന്ന കാര്യത്തില്‍ സംശയമില്ല. മറ്റാരേക്കാളും ശ്യാമിനെ ഇല്ലാതാക്കാന്‍ ആഗ്രഹിച്ചവരാണ് സിപിഎമ്മുകാര്‍. ആ കൃത്യം നടത്തിയത് എസ്ഡിപിഐക്കാരായതില്‍ സിപിഎം ആഹ്ലാദിക്കുന്നുണ്ടാകാം. പക്ഷേ ആ കൊടുംകൊലപാതകം നടത്താന്‍ പ്രേരണയും പിന്തുണയും നല്‍കിയത് സിപിഎം അല്ലേ എന്ന സംശയം ബാക്കിനില്‍ക്കുകയാണ്. കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ എസ്ഡിപിഐയും സിപിഎമ്മും സയാമിസ് ഇരട്ടകളാണ്. ഇരുവരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. ജിഹാദി-സിപിഎം ഭീകരതയാണ് കേരളത്തിലുള്ളതെന്ന് ബിജെപി പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്‍ക്ക് ഇപ്പോഴെങ്കിലും സത്യം ബോധ്യപ്പെട്ടിട്ടുണ്ടാകാം. സിപിഎം ശത്രുസംഹാരത്തിന് എസ്ഡിപിഐക്കാരെ നിയോഗിക്കുന്നു. അതാണ് സമീപകാലത്ത് കണ്ടുവരുന്നത്. 

കണ്ണൂര്‍ ജില്ലയില്‍ ജിഹാദി പ്രവര്‍ത്തനം ശക്തമായി തുടരുന്നത് സിപിഎം തണലിലാണെന്നത് ഒരു രഹസ്യമല്ല. നാറാത്ത് ഭീകര പരിശീലനം നടന്നത് ഏറെ മുമ്പല്ല. സിപിഎമ്മിന് നല്ലശക്തിയും സ്വാധീനവുമുള്ള മേഖലയാണ് നാറാത്ത്. അടുത്തിടെ ഭീകരപരിശീലനം നടന്ന കനകമലയും സിപിഎം സ്വാധീന മേഖലയിലാണ്. ഭീകരരെ പിടികൂടിയ പോലീസ് ഓഫീസറെ അജ്ഞാതവാസത്തിനയച്ചത് സിപിഎം സര്‍ക്കാരാണ്. കേരളത്തെ കാശ്മീരാക്കാന്‍ തുനിഞ്ഞവര്‍ക്ക് ഒത്താശ ചെയ്യുകയാണിവര്‍. കണ്ണൂര്‍ കാക്കയങ്ങാട്ടെ ഐടിഐയിലെ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായിരുന്ന  ശ്യാം തീവ്ര ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന രാഷ്‌ട്രവിരുദ്ധവും, സാമൂഹ്യവിരുദ്ധവുമായ  പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ നിരന്തരം പരിശ്രമിച്ച യുവാവാണ്.  സിപിഎമ്മും എസ്ഡിപിഐയും നിരവധി തവണ  സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ശ്യാമിനെതിരെ വധഭീഷണി മുഴക്കിയിരുന്നു.  ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പോലീസ്  ഗൗരവത്തിലെടുത്തില്ല. ഇതാണ്  കൊലപാതകത്തിന് വഴിയൊരുക്കിയത്. ഈ  സംഘടനയുമായി  സിപിഎമ്മിനുള്ള ബന്ധവും  സംശയകരമാണ്. കണ്ണവം പോലീസാകട്ടെ സിപിഎമ്മിന്റെ ഒരു ബ്രാഞ്ചുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.

കൊല നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ ഉപയോഗിച്ച വാഹനമുള്‍പ്പെടെ നാല് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ പിടിച്ചതിലും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്.   ഉത്തരവാദിത്വം നാലു പേരില്‍ ഒതുക്കാനും കൂട്ടുപ്രതികളെ രക്ഷിക്കാനും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുമുളള നീക്കമാണ് ഇതെന്നാണ് സംശയം.  കൊലപാതക രീതിയും  ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിശീലനം സിദ്ധിച്ച സംഘമാണ് കൊല നടത്തിയത്.  കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ക്ക്  സമാന രീതിയിലാണ് ശ്യാമിനേയും വെട്ടിക്കൊന്നത്. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ അതേരീതിയില്‍ ശ്യാമിന്റെയും ഒരു കൈവെട്ടി മാറ്റാന്‍ ശ്രമിച്ചു.  ഈ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു.   തലയുടെ ഒരു ഭാഗം വെട്ടിപ്പിളര്‍ന്നിരുന്നു.  സഞ്ചരിക്കുന്ന വാഹനം ഇടിച്ചിട്ടും തടഞ്ഞ് നിര്‍ത്തിയും അക്രമം നടത്തുന്ന രീതിഇവിടെയും ആവര്‍ത്തിച്ചു.   ശ്യാം സഞ്ചരിച്ച ബൈക്ക്  ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാറിനെ മത ഭീകരര്‍  വെട്ടിക്കൊന്നത് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തിയാണ്. അശ്വിനികുമാറിന്റെയും ശ്യാം പ്രസാദിന്റെയും ദാരുണ കൊലപാതകത്തില്‍ ദുഃഖം പ്രകടിപ്പിക്കാത്ത സിപിഎമ്മും കോണ്‍ഗ്രസും ഭീകരതയെ വെള്ളപൂശുകയാണ്. എസ്ഡിപിഐയെ വാടക കൊലയാളികളാക്കി വളര്‍ത്താനാണ് മുന്നണികള്‍ രണ്ടും ശ്രമിക്കുന്നത്. അതുവഴി സ്വയം ശവക്കുഴി തോണ്ടുകയാണ് ഇവര്‍ ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.