Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ധനമന്ത്രിയെ മാറ്റിപ്പരീക്ഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
in Editorial

കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ ഭാഗമായവര്‍തന്നെ  പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയം കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേന്ദ്ര നയം സംസ്ഥാനത്തിനു ഗുണകരമാണെന്നും, അധിക ചെലവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ‘ലോക കേരളസഭ’യില്‍ പറയുന്നു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് കൃത്യമായി കാര്യം പറയാതെ ഉരുണ്ടുകളിക്കുന്നു. ഘടകകക്ഷി നേതാവ് കാനം രാജേന്ദ്രനും വ്യത്യസ്ത നിലപാട്. എല്ലാവരും സമ്മതിക്കുന്ന ഏക കാര്യം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ എന്നതുമാത്രമാണ്. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതും അതാണ്. 

ജനാധിപത്യ ഭരണത്തില്‍ ധനകാര്യം കൈകാര്യം ചെയ്യാന്‍ കമ്മ്യുണിസ്റ്റുകള്‍ക്ക് കഴിയില്ല എന്നത് തെളിഞ്ഞ കാര്യമാണ്. മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിന്റെ  സാമ്പത്തിക മുരടിപ്പുതന്നെ ഉദാഹരണം. ജനങ്ങള്‍ പട്ടിണിപ്പാവങ്ങളായി നിലനിന്നാല്‍ മാത്രമേ ചെങ്കൊടിയേന്താന്‍ ആളെ കിട്ടൂ എന്ന രാഷ്‌ട്രീയ ചിന്തയും കാരണമാണ്. കേരളത്തില്‍ സിപിഎം ധനമന്ത്രിമാര്‍ വന്‍പരാജയമായിരുന്നു. തോമസ് ഐസക്കിനെ ധനകാര്യ വിദഗ്‌ദ്ധന്‍ എന്നുപറഞ്ഞ് സിപിഎം അവതരിപ്പിക്കുന്നുണ്ടെങ്കിലും  പാര്‍ട്ടിക്കുതന്നെ അദ്ദേഹത്തെ വിശ്വാസമില്ല.  മുഖ്യമന്ത്രി മറ്റൊരാളെ സാമ്പത്തിക ഉപദേഷ്ടാവായിവച്ചത് അതിനാലാണ്.  ഡാമില്‍നിന്ന് മണല്‍ വാരല്‍, കിഫ്ബി തുടങ്ങി അയഥാര്‍ത്ഥ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നതിനപ്പുറം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനോ ക്രമപ്പെടുത്താനോ ഒരു സംഭാവനയും നല്‍കാന്‍ തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ല. 

നോട്ട് നിരോധനം വന്നപ്പോള്‍ കേരളത്തിലെ സഹകരണമേഖല തകര്‍ന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രചാരണം. മറിച്ചായിരുന്നു അനുഭവം. സഹകരണ മേഖല ശക്തമാണെന്നും, നിക്ഷേപം കൂടിയെന്നും സഹകരണമന്ത്രി തുടരെ പത്രസമ്മേളനം നടത്തി പറയുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, കേന്ദ്രത്തിന്റെ ചരക്കു സേവന നികുതിയാണ് കാരണെമന്നും പ്രചരിപ്പിച്ചു. 16000 കോടിരൂപ ട്രഷറിയില്‍ കിടപ്പുണ്ടെന്നത് അറിയാതെയായിരുന്നു ഇതെന്നറിഞ്ഞപ്പോള്‍ ആരോപണം സ്വയം വിഴുങ്ങി. ട്രഷറി നിയന്ത്രണം എല്ലാം നീങ്ങി. എല്ലാം ഭദ്രം എന്ന പുതിയ പ്രസ്താവനയാണ് ഒടുവില്‍.

സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്. നഗരവികസനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച 2357 കോടി രൂപയുടെ അമൃത പദ്ധതി  അവതാളത്തിലായിരിക്കുകയാണ്.  ആദ്യഘട്ടമായി 215 കോടി കേന്ദ്രം അനുവദിച്ചെങ്കിലും  ആറുകോടി മാത്രമാണ് സംസ്ഥാനം ഇതുവരെ ചെലവിട്ടത്. സംസ്ഥാനത്തെ പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നു. റയില്‍വേ പദ്ധതികളുടെ സ്ഥിതിയും അതുതന്നെ.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പാര്‍പ്പിട പദ്ധതിയുടെയും താളം തെറ്റിക്കുന്നു.പദ്ധതികള്‍ നടപ്പാക്കുന്നത് വൈകിയതു കാരണം കേരളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന  പ്രധാന കേന്ദ്രപദ്ധതികളുടെ ചെലവില്‍ 6097.57 കോടി രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.

മുന്‍കാലങ്ങളിലേതുപോലെ പിടിപ്പുകേടിന് കേന്ദ്രത്തെ കുറ്റംപറഞ്ഞ് കാലം കഴിക്കാമെന്നു കരുതാതെ, സംസ്ഥാനത്തിന്റെ സമ്പദ്‌രംഗം മെച്ചപ്പെടുത്താനുള്ള നടപടിയാണ് വേണ്ടത്. തോമസ് ഐസക്ക് അതിന് പ്രാപ്തനല്ലങ്കില്‍ മറ്റാരെയെങ്കിലും പരീക്ഷിക്കണം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.