തിരുവനന്തപുരം: ചന്തുമേനോന്റെ ഇന്ദുലേഖ ഒരിക്കല്‍കൂടി ആസ്വാദകരിലേക്ക് എത്തുന്നു. സൂര്യഫെസ്റ്റിവലിലാണ് മ്യൂസിക്കല്‍ സ്റ്റേജ്ഷോയിലൂടെ ഇന്ദുലേഖ അരങ്ങേറുന്നത്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തിലൂാണ് ആദ്യ മ്യൂസിക്കല്‍ ഇന്ദുലേഖ സ്റ്റേജ്ഷോ വേദിയിലെത്തുന്നത്.
ടൂറിസംവകുപ്പുമായി സഹകരിച്ച് ചന്തുമേനോന്റെ അഞ്ചാം തലമുറയില്‍പ്പെട്ട ഡോ ചൈതന്യ ഉണ്ണി മുന്‍കൈയെടുത്താണ് ഇന്ദുലേഖയെ മ്യൂസിക്കല്‍ നാടകരൂപത്തില്‍ വേദിയില്‍ അവതരിപ്പിക്കുന്നത്. 21, 22, 23 തീയതികളില്‍ ഗണേശത്തില്‍ ഇന്ദുലേഖ അവതരിപ്പിക്കും. 100 അടി നീളമുള്ള സെറ്റില്‍ വീടും ക്ഷേത്രവും ആല്‍ത്തറയും മണ്ഡപവുമെല്ലാം ഒരുക്കിയാണ് ഇന്ദുലേഖയെ അവതരിപ്പിക്കുന്നത്. ഒരുമണിക്കൂര്‍ നീളുന്ന പ്രദര്‍ശനത്തില്‍ മഴയും ഇടയുംമിന്നലും അടങ്ങുന്ന തത്സമയ അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
സംവിധായകനും നടനുമായ വിനീത് കുമാറും ഡോ ചൈതന്യ ഉണ്ണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സമുദ്ര പെര്‍ഫോര്‍മിങ് ആര്‍ട്ട്സിന്റെ മധുവും സഞ്ജീവും ചേര്‍ന്ന് കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നു. രാജീവ് ആലുങ്കലിന്റെ വരികളെ പണ്ഡിറ്റ് രമേശ് നാരായണന് ചിട്ടപ്പെടുത്തിയിരിക്കുന്നു. പ്രദീപ് താലയില്‍ ശബ്ദ-ദൃശ്യ രൂപകല്‍പ്പന നിര്‍വ്വഹിച്ച ഇതിന്റെ സെറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത് ഹൈലേഷാണ്.
സൂര്യാ ഫെസ്റ്റിവലിലെ പ്രീമിയര്‍ പ്രദര്‍ശനത്തിനുശേഷം ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും ആസ്ട്രേലിയന്‍ നഗരങ്ങളായ സിഡ്നി, ബ്രിസ്ബെയ്ന്‍, പെര്‍ത്ത്, മെല്‍ബോണ്‍ തുടങ്ങിയ ഇടങ്ങളിലും ഇന്ദുലേഖ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: