Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ആര്‍ടിസിയോട് എന്തുകൊണ്ടീ നിസ്സംഗത?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2018, 02:30 am IST
in Vicharam

 

കെഎസ്ആര്‍ടിസിയെ വലിയൊരു കടക്കെണിയില്‍ എത്തിച്ച് ഈ പരുവത്തിലാക്കാന്‍ പങ്കുവഹിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്.
അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഐസക്കുതന്നെയായിരുന്നല്ലോ ധനമന്ത്രി. അന്ന് ഓരോ ബജറ്റിലും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കായി ആയിരം ബസ്സിറക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനെക്കുറിച്ച് നിയമസഭയില്‍ വാചാലനാവുകയും ചെയ്യുമായിരുന്നു.  അക്കാലയളവിലെ അഞ്ചു ബജറ്റിലൂടെ 5,000 ബസ് ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും, 4666 ബസ്സ് പുതിയതായി ഇറക്കുകയും ചെയ്തു. എന്നാല്‍ ഈ ബജറ്റുകളില്‍ ഐസക്ക് പ്രഖ്യാപിച്ച ബസ്സുകള്‍ ഇറക്കാനായി സര്‍ക്കാര്‍ ഒരു പൈസപോലും മുടക്കിയിട്ടില്ല. അതിനായി കെഎസ്ആര്‍ടിസിയെക്കൊണ്ട് 18 ശതമാനം പലിശയ്‌ക്ക് കെടിഡിഎഫ്‌സിയില്‍നിന്നും കടമെടുപ്പിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കിയതായി ഊറ്റംകൊള്ളുകയും ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നയം നടപ്പിലാക്കാനുള്ള ചെപ്പടിവിദ്യയെന്ന നിലയ്‌ക്ക് കെഎസ്ആര്‍ടിസിയെക്കൊണ്ട് ഐസക്ക് എടുപ്പിച്ച ലോണും പലിശയുമാണ് ഇൗ സ്ഥാപനത്തെ ഇന്ന് വലിയൊരു കടബാധ്യതയില്‍ കൊണ്ടെത്തിച്ചത്. ഇതിലൂടെ  ഈ സ്ഥാപനം പ്രതിസന്ധിയിലാകുകയും, കെടിഡിഎഫ്‌സി തടിച്ചുകൊഴുക്കുകയും ചെയ്തു.

കെഎസ്ആര്‍ടിസിയെ വന്‍ കടബാധ്യതയില്‍ കൊണ്ടെത്തിച്ച ആള്‍തന്നെ പെന്‍ഷന്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് ട്വീറ്റ് ചെയ്യുന്നു. ഐസക്ക് കഴിഞ്ഞ പ്രാവശ്യം ധനമന്ത്രിയായിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയെ മാത്രമല്ല പ്രതിസന്ധിയില്‍ എത്തിച്ചത്. അന്ന് കേരള ലോട്ടറി സംവിധാനത്തെ സ്തംഭിപ്പിച്ചു. പകരമൊരു മാര്‍ഗ്ഗം കണ്ടെത്താനുള്ള ഭാവനാശൂന്യതകൊണ്ട് ലക്ഷക്കണക്കിന് ലോട്ടറിത്തൊഴിലാളികളെ വഴിയാധാരമാക്കി. പിന്നീട് ലോട്ടറി തൊഴിലാളികളെ രക്ഷിക്കാനും ഇന്നത്തെ സംവിധാനത്തില്‍ ലോട്ടറി നടപ്പിലാക്കാനും കെ.എം. മാണി ധനമന്ത്രിയായി വരേണ്ടിവന്നു.

വാര്‍ധക്യകാല നിയമങ്ങളും പരിരക്ഷകളും നിര്‍ബന്ധമായി നടപ്പിലാക്കണമെന്ന് ഐക്യരാഷ്‌ട്രസംഘടന നിഷ്‌കര്‍ഷിക്കുകയും വാര്‍ധക്യകാല അവകാശങ്ങള്‍ പാസാക്കുകയും ചെയ്തിരിക്കുന്ന കാലഘട്ടത്തിലാണ് നിങ്ങള്‍ പട്ടിണി കിടന്ന് മരിച്ചോളൂ, ഞങ്ങള്‍ക്കത് പ്രശ്‌നമല്ലെന്ന് ഐസക്ക് പറയുന്നത്. ഈ പെന്‍ഷന്‍കാരെ പീഡിപ്പിച്ചുകൊണ്ട് വയോജന ദിനത്തില്‍ വൃദ്ധരുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഐസക്ക് ഉദ്‌ഘോഷിക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ? പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി പെന്‍ഷന്റെ പ്രതിബദ്ധതയില്‍നിന്നും സര്‍ക്കാരിന് എങ്ങനെ ഒഴിഞ്ഞുമാറാനാകും?
കെഎസ്ആര്‍ടിസിയിലെ 38000 ത്തോളം പെന്‍ഷന്‍കാര്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഞങ്ങള്‍ക്കിനി പെന്‍ഷന്‍ എന്നു കിട്ടുമെന്ന് ഒരു എത്തുംപിടിയുമില്ല. പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസമോ വിവേചനമോ പാടില്ലെന്ന് കോടതിയും മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ അത് മാനിക്കണം.

എം. ജോണ്‍സണ്‍ റോച്ച്,
കെഎസ്ആര്‍ടിസി പെന്‍ക്ഷണര്‍, നെയ്യാറ്റിന്‍കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Kerala

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

പുതിയ വാര്‍ത്തകള്‍

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.