കോട്ടയം: ഈരാറ്റുപേട്ട സ്വദേശിനി ബസ്സിന്റെ മുന്‍വാതിലിലൂടെ തെറിച്ച് റോഡില്‍ വീണ് മരിച്ച സംഭവത്തില്‍ കോട്ടയം എസ്.പിയും ആര്‍ടിഒ യും അനേ്വഷണം നടത്തി വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
സ്വകാര്യ, കെഎസ്ആര്‍റ്റിസി ബസ്സുകളില്‍ യാത്ര ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് അനുവദിക്കപ്പെട്ട സൗകര്യം നല്കുന്നതില് ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് യാത്രാ വാഹനങ്ങളില്‍ സീറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കമ്മീഷന് ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിയമപരമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് കമ്മീഷന് നിരീക്ഷിച്ചു. എതിര്‍കക്ഷികള്‍ കൃത്യനിര്‍വഹണം പാലിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു പരാതിയില്‍ പറഞ്ഞു. കേസ് ഫെബ്രുവരി 7 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: