Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കലാപൂരത്തിന് വേദികളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 08:31 pm IST
in Thrissur

സ്വന്തം ലേഖകന്‍

തൃശൂര്‍: കലാകേരളത്തിന്റെ കൗമാര പ്രതിഭകള്‍ മാറ്റുരയ്‌ക്കുന്ന 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന് ആറിന് തിരശീല ഉയരും. 10 വരെ നീളുന്ന കലാമാമാങ്കത്തിന് പൂര നഗരി ഒരുങ്ങുന്നു.

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ പൂരം പ്രദര്‍ശന നഗരിയാണ് പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തിന്റെ മുഖ്യവേദി. ‘നീര്‍മാതളം’ എന്നു പേരിട്ട പ്രധാന വേദി 40,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിട്ടുള്ളത്. 280 അടി നീളത്തിലും 150 അടി വീതിയിലും തയാറാക്കിയിരിക്കുന്ന പന്തലില്‍ 8,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ ആസ്വദിക്കാം.

മുന്‍ കലോത്സവ പന്തലുകള്‍ നാല് നിലകളിലായിരുന്നെങ്കില്‍ ഇക്കുറി ആറ് നിലകളിലാണ് നിര്‍മ്മാണം. അളവുകളില്‍ വ്യത്യാസം വരുത്തി കാലുകളുടെ എണ്ണം കുറച്ചുള്ള പന്തല്‍ നിര്‍മ്മാണവും ഇത്തവണത്തെ പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ 160 തൂണുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്രാവശ്യം 80 എണ്ണം മാത്രം. ഇതിനാല്‍ തടസങ്ങളില്ലാതെ കാണികള്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കാം. വശങ്ങള്‍ മറയ്‌ക്കാതെയുള്ള പന്തലില്‍ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. 120 പേരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.

സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്ന തെക്കേഗോപുര നടയിലെ വേദി ‘നിശാഗന്ധി’ നിര്‍മ്മിച്ചിരിക്കുന്നത് 10,000 ചതുരശ്ര അടിയിലാണ്. 200 അടി നീളത്തിലും 50 അടി വീതിയിലും ജര്‍മ്മന്‍ ടെക്‌നോളജിയില്‍ ഒരുക്കിയിരിക്കുന്ന പന്തലില്‍ 1,500 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ വീക്ഷിക്കാം. 20,000 ചതുരശ്ര അടിയിലാണ് ബാനര്‍ജി ക്ലബ്ബിനു മുന്നിലെ വേദി ‘നീലക്കുറിഞ്ഞി’ ഒരുക്കിയിട്ടുള്ളത്. 200 അടി വീതിയും 100 അടി വീതിയുമുള്ള പന്തലില്‍ 3,000 പേര്‍ക്ക് ഇരുന്ന് മത്സരങ്ങള്‍ കാണാം.

വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വേദികള്‍ക്ക് പുറമേ സാഹിത്യ അക്കാദമി, സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, സെന്റ് ക്ലയേഴ്‌സ് സ്‌കൂള്‍, സിഎംഎസ് സ്‌കൂള്‍, കാല്‍ഡിയന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ തയാറാക്കുന്ന വേദികളുടെ നിര്‍മ്മാണവും അവസാനഘട്ടത്തില്‍. ഇവയെല്ലാം 4,000 ചതുരശ്ര അടിയിലുള്ള വേദികളാണ്. 500 പേര്‍ക്ക് ഇരുന്ന് ഇവിടെ മത്സരങ്ങള്‍ വീക്ഷിക്കാനാകും. ഭക്ഷണശാല ഒരുക്കിയിരിക്കുന്ന അക്വാറ്റിക് കോംപ്ലക്‌സില്‍ 35,000 ചതുരശ്ര അടിയിലാണ് പന്തല്‍. 3,000 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് നിര്‍മ്മാണം.

ചെറുതുരുത്തി സ്വദേശി ഉമ്മറിനാണ് പന്തല്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍. 29 ലക്ഷം രൂപയ്‌ക്കാണ് കരാര്‍. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രിമാരുടെ കേരളത്തിലെ പരിപാടികള്‍ക്ക് ഉമ്മര്‍ വേദിയൊരുക്കിയിട്ടുണ്ട്. 25 വര്‍ഷമായി പന്തല്‍ നിര്‍മ്മാണ രംഗത്തുള്ള ഇദ്ദേഹം കലോത്സവത്തിനായി പന്തലൊരുക്കുന്നത് 16-ാം തവണ. 2004-ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തിന് പന്തലൊരുക്കിയത് ഉമ്മറായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ കലോത്സവ വേദികളും നാളെ കൈമാറുമെന്ന് ഉമ്മര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.