Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഭാ നേതാക്കളുടെ ധാര്‍മ്മികത ചോദ്യംചെയ്ത് കാത്തലിക് യൂത്ത് മുന്‍ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 06:04 pm IST
in Kerala

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടു സംബന്ധിച്ച വിവാവദം സങ്കീര്‍ണ്ണമാകുന്നു. സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് വ്യക്തമായ നിലയ്‌ക്ക് കടുത്ത നടപടികള്‍ക്ക് സാധ്യത ഉയര്‍ന്നിരിക്കുകയാണ്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സ്ഥാനത്തുനിന്നൊഴിവാക്കണമെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ പ്രശ്‌നം സഭയ്‌ക്കുള്ളില്‍ ഒതുക്കണമെന്നാണ് മറ്റൊരുകൂട്ടരുടെ നിലപാട്.

അതിനിടെ സഭയുടെ സംരക്ഷണമാണ് ധാര്‍മ്മിക ഉത്തരവാദിത്തമെന്ന ചില ഉന്നതരുടെ പ്രസ്താവനയോട് പ്രതികരിച്ച് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം) എന്ന, സഭയുടെ യുവജന സംഘടയിലെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റംഗം ഷെറിന്‍ വിത്സണ്‍ പ്രതികരിച്ചത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് സഭയെ തള്ളി.

ഇപ്പോള്‍ ധാര്‍മ്മികത പറയുന്നവര്‍ക്ക് അന്ന് ധാര്‍മ്മികതയില്ലാതെ പോയതെന്തെന്ന് അക്കമിട്ട് സംഭവങ്ങള്‍ നിരത്തി ഷെറിന്‍ https://www.facebook.com/sherin.wilson.3 ചോദിക്കുന്നു. സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ ഇത് കാരണമായേക്കും.

ഫേസ്ബുക് പോസ്റ്റിങ്ങനെ:

“എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികർ രംഗത്ത് വന്നിരിക്കുന്നു..അതിൽ ഒരു വൈദികൻ ഒരു ചാനലിൽ പറയുന്നത് കേട്ടു “സഭയിൽ അരുതാത്തതു നടക്കുമ്പോൾ പ്രതികരിച്ചില്ലെങ്കിൽ ധാർമ്മികതയ്‌ക്കുചേരുന്നതല്ലെന്ന്” ഈ കുറിപ്പെഴുതാൻ ആ വൈദികനാണ് പ്രചോദനം .

(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങൾക്കോ വ്യക്തികൾക്കോ നിങ്ങൾക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം)

ധാർമ്മികത !!!

*കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വൈദികൻ പീഡിപ്പിച്ചപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ

*തൃശ്ശൂരിൽ വീട്ടമ്മയുമായി വൈദികൻ നാടുവിട്ടപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* അങ്ങ് മലബാറിൽ വൈദികനിൽ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗർഭമുണ്ടായപ്പോൾ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* മനുഷ്യക്കടത്തു കേസിൽ കെസിബിസി യുവജന കമ്മീഷൻ സെക്രട്ടറി ആയിരുന്ന വൈദികൻ അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാർമികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

*സഭയുടെ ആശുപത്രി നിർമ്മാണത്തിലേക്ക് പിതാവിന്റെ അഭ്യർത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവൽ ബ്ളാക്മെയിലിംഗ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.

* സഭയുടെ സ്ഥാപനങ്ങളിൽ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നൽകുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികർ പ്രതികരിച്ചില്ല?

* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാൻ തരം താണ കളികൾ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്

* ഇടവക പള്ളി പുതുക്കി പണിയാൻ ഏല്പിച്ച കോൺട്രാക്ടർ ഇടവകക്കാർ പിരിച്ചു നൽകിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോൾ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്

* തിരുനാൾ ആഘോഷത്തിൽ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്

* നോട്ട് നിരോധനം വന്നപ്പോൾ പ്രേക്ഷിതപ്രവർത്തനത്തിലേർപ്പെടുന്ന വൈദികൻ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകൾ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതർ പറഞ്ഞു കേട്ടിട്ടുണ്ട്

* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരിൽ ഒരു കുട്ടിയോട് അൾത്താരയിൽ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്

* ഇടവകയിലെ ശവക്കല്ലറകൾ കോടികൾക്കു വിൽക്കാൻ ശ്രമിക്കുകയും എതിർത്തവർക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്

* ലളിതമായി ജീവിക്കാൻ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറിൽ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്

* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോൾ സ്ഥലം വിൽക്കാതിരുന്ന വീട്ടുകാരെ വിൽക്കാൻ നിര്ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്

* കോളേജിൽ അഡ്മിഷൻ കൊടുത്ത കോഴ്സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാർത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്

*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാർത്ഥികളെ തടഞ്ഞു നിർത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്

* സാധാരണക്കാരന് മറ്റു സഭയിൽ നിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ പള്ളിയിൽ നടത്താൻ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നൻ ആണെങ്കിൽ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയിൽ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്

* സഭയിലെ സത്യങ്ങൾ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്

ഇനിയും അക്കമിട്ടു നിരത്താൻ ഏറെയുണ്ട്!!!

പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികർ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ!!!!

വില്യം ഷേക്‌സ്‌പിയറിന്റെ ജൂലിയസ് സീസർ എന്ന കൃതിയിൽ മാർക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓർമ്മ വരുന്നത്…BRUTUS SAYS “CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN!!!!!”

ഇതൊക്കെ ഈ കേരളത്തിൽ, നമ്മുടെ സിറോ മലബാർ സഭയിൽ നടന്നപ്പോഴൊന്നും വാ തുറക്കാൻ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാർ ഇപ്പൊ കാണിക്കുന്ന ഈധാർമികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാൽ മതിയായിരുന്നു. കാർഡിനാൾ മാർ ജോർജ് ആലഞ്ചേരി തെറ്റ് ചെയ്തെന്നോ ഇല്ലെന്നോഞാൻ പറയുന്നില്ല..തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെ…

ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേർത്തുകൊള്ളട്ടെ ..”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

പുതിയ വാര്‍ത്തകള്‍

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.