Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഐസക്കിന്റെ കുമ്പസാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:45 am IST
in Vicharam

കള്ളനെ കാവല്‍ ഏല്‍പ്പിക്കരുതെന്നാണ് പഴമൊഴി. മോഷ്ടാവുമാത്രമല്ല, കള്ളം പറയുന്നവനും നമുക്ക് കള്ളനാണ്. അത്തരമൊരു കള്ളനെയാണ് കേരളത്തിന്റെ ഖജനാവിന്റെ കാവല്‍ ഏല്‍പ്പിച്ചിച്ചിരുന്നതെന്നു തെളിഞ്ഞിരിക്കുന്നു.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണെന്നുമായിരുന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ഇത്ര നാളും ഉരുവിട്ടുകൊണ്ടിരുന്നത്. ജിഎസ്ടിയില്‍നിന്നുള്ള വരുമാനം കുറഞ്ഞതും,കേന്ദ്രം നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസവുമാണ്പ്രതിസന്ധിയുണ്ടാക്കിയതെന്നായിരുന്നു ഇതുവരെ ന്യായം.

ജിഎസ്ടിയേയും നരേന്ദ്ര മോദിയേയും ആക്ഷേപിക്കാന്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അതൊക്കെ തെറ്റാണെന്ന് കുമ്പസരിക്കുകയാണിപ്പോള്‍ ഐസക്ക്. വളരെ അസാധാരണമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാന ഖജനാവ് കഴിഞ്ഞ മൂന്നുമാസമായി കടന്നുപോയതെന്നും, സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം മനസിലായതുമില്ലെന്നാണ് സാമ്പത്തിക വിദഗ്ദനെന്ന് സ്വയം അഭിമാനിക്കുന്ന ഐസക്ക് ഇപ്പോള്‍ പറയുന്നത്്. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാക്കരുത് എന്നുകരുതി ഇതുസംബന്ധിച്ച് പരസ്യമായി അധികം പറഞ്ഞില്ലപോലും.

കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴാണ് പ്രതിസന്ധിയുടെ കാരണം പിടികിട്ടയത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും അമിതമായ കടം വാങ്ങലുമാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ധനമന്ത്രിക്കുതന്നെ വെളിപ്പെടുത്തേണ്ടി വന്നു. മന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പഞ്ചവത്സരപദ്ധതിക്കുള്ള പണം ട്രഷറിയില്‍ കെട്ടിക്കിടപ്പുണ്ടായിരുന്നു. 16,000 കോടി രൂപയാണ് വിവിധ വകുപ്പുകളുടെ അക്കൗണ്ടില്‍ ചെലവഴിക്കാതെ കിടന്നിരുന്നത്.

രണ്ടാഴ്ചയ്‌ക്കു മുമ്പ് അറ്റകൈ പ്രയോഗം നടത്തി. ട്രഷറി അക്കൗണ്ടുകള്‍ മുഴുവന്‍ വിശദമായി പരിശോധിച്ചപ്പോള്‍ കണ്ടത് വിസ്മയകരമായ കാഴ്ചയായിരുന്നു. അതു കണ്ടെത്തി കണക്ക് ശരിയാക്കിയതോടെ സംസ്ഥാന ഖജനാവിനെ ബാധിച്ചിരുന്ന രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിന് വിരാമമായി എന്നാണ് ധനമന്ത്രി മാലോകരെ ഫേസ്ബുക്കുവഴി അറിയിച്ചിരിക്കുന്നത്. ട്രഷറി വഴിയുള്ള തുടര്‍ച്ചയായ കടമെടുപ്പു കാരണം കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നും, ഇക്കാര്യം ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നെന്നുമുള്ള ഐസക്കിന്റെ കുമ്പസാരത്തെ അംഗീകരിക്കാം. സത്യം തുറന്നുപറഞ്ഞല്ലോ. സ്വന്തം ട്രഷറികളും ട്രഷറികളുടെ ബാങ്കുകളും ഇത്രയും നാള്‍ പരിശോധിക്കാതിരുന്നത് കെടുകാര്യസ്ഥതയാണ് എന്നുകൂടി സമ്മതിക്കണം.

6100 കോടി രൂപ വായ്‌പയെടുക്കാന്‍ അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവു കിട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ശമ്പളദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇതുവരെ പിടിച്ചുവച്ചിട്ടുള്ള എല്ലാ ബില്ലുകളും പാസാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വരവും ചെലവും തമ്മിലുള്ള ഈ വിടവുനികത്താന്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ട്രഷറി വഴി വായ്‌പയെടുക്കാന്‍ ഇനി കഴിയില്ല. കര്‍ശനമായ സാമ്പത്തിക അച്ചടക്കം കൂടിയേ തീരൂ. ഈ കാര്‍ക്കശ്യം വരാന്‍പോകുന്ന ബജറ്റിനുമുണ്ടാകും എന്നാണ് ഐസക്ക് ഇപ്പോള്‍ പറയുന്നത്. ഇഷ്ടംപോലെ കടമെടുത്ത് ഇഷ്ടമുള്ളതുപോലെ ചെലവിടാം എന്ന ധനതന്ത്രത്തിന്റെ വക്താവായിരുന്ന ഐസക്കിന് വൈകി വന്ന വിവേകമായി അതിനെ കാണാമോ? വിടുവായത്തം പറയുന്നതില്‍ ഐസക്ക് പിന്നിലല്ല. നോട്ടുനിരോധനം വന്നപ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌രംഗം തകര്‍ന്നേ എന്നായിരുന്നു നിലവിളി.

എടിഎമ്മുകള്‍ക്കുമുന്നില്‍ കുറച്ചു ദിവസം ക്യൂ എന്നതിനപ്പുറം ഒന്നും ഉണ്ടായില്ല. കേരളത്തിലെ സഹകരണബാങ്കുകളെല്ലാം പൂട്ടിക്കെട്ടുമെന്നും പറഞ്ഞു. ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നോട്ടുനിരോധനത്തിനുശേഷം നിക്ഷേപം കൂടുകയായിരുന്നുവെന്ന് സഹകരണമന്ത്രി തന്നെ പലതവണ പറഞ്ഞു. നില്‍ക്കകള്ളിയില്ലാതെ വന്നപ്പോഴാണെങ്കിലും സത്യം പറയേണ്ടിവന്ന തോമസ് ഐസക്ക് ഇത്രയും നാളും നടത്തിയ കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് മാപ്പുപറയുമോ എന്നുമാത്രമാണ് അറിയേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

Kerala

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

പുതിയ വാര്‍ത്തകള്‍

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.