സംസ്ഥാനത്തെ ക്രമസമാധാനനില തീര്‍ത്തും ആശാസ്യമല്ല. കൊലപാതകങ്ങള്‍ മുന്‍കൊല്ലത്തേക്കാള്‍ കുറഞ്ഞു. എന്നാല്‍ അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം അനുദിനം കൂടിവരുന്നു. കൊലപാതകങ്ങള്‍ 560 ല്‍ നിന്ന് 375 ആയി ചുരുങ്ങിയപ്പോള്‍ അജ്ഞാത മൃതദേഹങ്ങളുടെ ഏകദേശ കണക്ക് എഴുനൂറോളമായി.
റെയില്‍വേ ട്രാക്ക്, വെള്ളത്തില്‍ പൊങ്ങിവരുന്നവ, ഒഴുകി വരുന്നവ, വനാന്തരങ്ങളില്‍ കാണപ്പെടുന്നവ തുടങ്ങി പല സ്ഥലങ്ങളില്‍നിന്നും അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നു.
ഹര്‍ത്താലിന്റെ എണ്ണം മുന്‍ കൊല്ലങ്ങളെക്കാള്‍ കൂടുതലാണ്. സംസ്ഥാന ഹര്‍ത്താലിനെ കൂടാതെ ജില്ലാ ഹര്‍ത്താല്‍, മണ്ഡലം ഹര്‍ത്താല്‍, പഞ്ചായത്ത് ഹര്‍ത്താല്‍ തുടങ്ങി വാര്‍ഡ് ഹര്‍ത്താല്‍ വരെ യഥേഷ്ടം നടക്കുന്നു. ഇതില്‍നിന്നു മനസ്സിലാകുന്നത് സംസ്ഥാനത്ത് അടിപിടി തുടങ്ങിയ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നാണ്. റോഡ് ഉപരോധത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്.
സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. മുമ്പും സ്ത്രീകള്‍ക്ക് നേരെ നിരവധി അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് കേസ് രജിസ്റ്റര്‍ ചെയ്യാറില്ല. സ്ത്രീ സംഘടനകളുടെ ഇടപെടലും കൗണ്‍സലിംഗും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഇടയാക്കി. എന്നാല്‍ ഇത്തരം കേസുകളുടെ അവസ്ഥ പിന്നീട് പരിതാപകരമാകുന്നു. മിക്ക കേസുകളിലും നീതി ലഭിക്കുന്നില്ല. വീട്ടിനുള്ളില്‍ നടക്കുന്ന ആത്മഹത്യയുടെ എണ്ണത്തിലും കുറവില്ല.
കൂട്ടത്തോടെ അന്യസംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത് സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ടെങ്കിലും മറ്റു സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ മത്സരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘംതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
















