ആലപ്പുഴ: കാരുണ്യ ബനവലന്റ്പദ്ധതിയില് 40,69,08,537 രൂപയുടെ ചികിത്സ ധനസഹായത്തിനുള്ള അപേക്ഷ സര്‍ക്കാരിന്റെ അംഗീകാരത്തിന് ശിപാര്‍ശ ചെയ്തതായി ജില്ല കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു. ഈ മാസം ചേര്‍ന്ന ജില്ലാതല യോഗത്തില്‍ 314 പേരുടെ ധനസഹായമാണ് ശുപാര്‍ശ ചെയ്തത്.
ഇതില്‍ 140 കാന്‍സര്‍ രോഗികളും 124 ഹൃദ്രോഗികളും 36 വൃക്കരോഗികളും 14 പേര് ന്യൂറോ സംബന്ധമായ അസുഖമുള്ളവരുമാണ്. വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കുറവുള്ള കാന്‍സര്‍, ഹൃദയം, വൃക്ക, ന്യൂറോ സംബന്ധമായ രോഗമുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കും.
എഡിഎം ഐ. അബ്ദുള്‍ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കാരുണ്യ ബനവലന്റ് കമ്മിറ്റിയാണ് ചികിത്സ ധനസഹായത്തിനുള്ള അപേക്ഷകള്‍ അംഗീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: