Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മനസിലാണ് നക്ഷത്രങ്ങള്‍ തൂക്കേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 06:45 pm IST
in Literature

വിദൂര നക്ഷത്രങ്ങള്‍ ഭൂമിയിലെ കാലിത്തൊഴുത്തിലേക്കുവന്ന് വെളിച്ചം വിതറുന്നു. സങ്കല്‍പ്പങ്ങളിലെ സമാധാനാഹ്‌ളാദം ഒരു കുഞ്ഞിന്റെ പിറവിയില്‍ ലോകാരവമായി നിറയുന്നു. ക്രിസ്തുമസ് ഇങ്ങനെ നൂറുകൂട്ടം വിശേഷണങ്ങളുടെ നിറവാണ്. ഇന്നു ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും സന്മനസുള്ളവര്‍ക്കു സമാധാനവുമായി അത് ഭൂമി മുഴുവനും പരക്കുകയാണ്.

ജീവിതത്തെക്കുറിച്ചുള്ള സര്‍വസാധാരണമായ വ്യാഖ്യാനങ്ങളുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്തതാണ് വലിയ ജന്മങ്ങള്‍.അവരുടെ ജനനത്തിനും മരണത്തിനുമുണ്ട് ഇത്തരം അതിശയ രഹസ്യങ്ങള്‍. ചരിത്രത്തേയും ഐതിഹ്യത്തേയും തോല്‍പ്പിക്കുന്ന വിശ്വാസച്ചൊരുക്കില്‍ ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തിലെ പിറവി പുതിയ രക്ഷയുടെ ഉണര്‍വും സന്തോഷത്തിന്റെ ഉന്മേഷവുമാണ്.  ജീവിതത്തിന്റെ മഹത്വവും ആത്മിയതയുടെ ഉന്നതിയും ലോകത്തെ അറിയിക്കാന്‍ ഇത്തരം അപൂര്‍വ വ്യക്തിത്വങ്ങള്‍ പീഡാസഹനങ്ങള്‍ ജനനത്തിലും മരണത്തിലും ഏറ്റുവാങ്ങാറുണ്ട്.

ഹെറോദോസിന്റെ വാള്‍ത്തലയില്‍നിന്നും രക്ഷപെടാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയത്തേയും കൊണ്ട് ഒളിവുയാത്രയാണ് ഭര്‍ത്താവായ ജോസഫ് നടത്തിയത്. ലോകരക്ഷകനു പിറക്കാന്‍ ഗര്‍ഭഗൃഹമായത് കാലിത്തൊഴുത്തായിരുന്നു. സ്വര്‍ഗം താണിറങ്ങി വരുന്ന വിനയത്തിന്റേയും എളിമയുടേയും തട്ട്.

ചെറുതാകുന്നതിലെ വലിമയാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശം. കാലിത്തൊഴുത്തില്‍ പിറന്നുകൊണ്ട് അത്തരമൊരു മാതൃകയാണ് യേശു ലോകത്തിനു നല്‍കിയത്. ക്ഷമിക്കുന്നതും ഉപാധികളില്ലാത്തതുമായ മമതയാല്‍ അയല്‍ക്കാരോടടുക്കാനും ശത്രുവിനെ സ്‌നേഹിക്കാനുമാണ് അദ്ദേഹം ഉദ്‌ഘോഷിച്ചത്. അങ്ങനെ സര്‍വവും കാരുണ്യത്താല്‍ നിറഞ്ഞൊരു സാമ്രാജ്യമായിരുന്നു യേശുവിന്റെ ദൈവരാജ്യം. അതിനാണ് അദ്ദേഹം ജീവിച്ചതും മരിച്ചതും.

സന്മനസുള്ളവര്‍ക്കു സമാധാനം എന്നു യേശു പറഞ്ഞു. ആ സമാധാനം എങ്ങനെ കൈവരിക്കാമെന്ന് ആ ജീവിതത്തിലൂടെ ലോകത്തിനു മനസിലാകുകയും ചെയ്തു.

നേട്ടം ഭൗതിക ജീവിതം മാത്രമാണെന്നും അതാണ് സന്തോഷമെന്നും വിശ്വസിക്കുന്നവര്‍ക്കു യേശുവിന്റെ തത്വം മനസിലാവണമെന്നില്ല. ശരീരത്തിന്റെ കാമനകള്‍ മാത്രമല്ല ആത്മീയതയുടെ ശാന്തിയും വേണമായിരുന്നു ആ സന്തോഷത്തിന്. അത് ലോകത്തിനുകൂടുതല്‍ ബോധ്യപ്പെടാനാണ് യേശു അല്‍ഭുതങ്ങള്‍ കാട്ടിയത്.

ചില സത്യങ്ങള്‍ അതിശയത്തിലൂടെ മാത്രമേ സാധാരണക്കാരില്‍ നിറവേറൂവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മറിയത്തിന്റെ ദിവ്യഗര്‍ഭത്തിനാല്‍ യേശു ദൈവപുത്രനായും ജനനത്താല്‍ മനുഷ്യപുത്രനുമായിരുന്നു.അല്ലെങ്കില്‍ ദൈവപുത്രന്‍ മനുഷ്യപുത്രനായി അവതരിക്കുകയായിരുന്നു.

ആത്മവിശ്വാസത്തിന്റേയും പുതിയ പ്രതീക്ഷയുടേയും സ്വപ്‌നത്തിന്റേയും ഭാവിയെയാണ് ക്രിസ്തുമസ് പ്രതിനിധീകരിക്കുന്നത്. വീഴ്ചകളേയും നിരാശകളേയും ഇന്നിന്റെ ശുദ്ധീകരണ സ്ഥത്തുവെച്ച് നാളേയ്‌ക്കായി കഴുകുക. ക്രിസ്തുമസ് നക്ഷത്രങ്ങള്‍ വീട്ടിലും മുറ്റത്തും തൂക്കുമ്പോള്‍ മനസിലുംകൊളുത്തിവെക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.