Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

രാമച്ചത്തിന്റെ പാലപ്പെട്ടി പെരുമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 02:45 am IST
inSpecial Article

ഇവിടെ വീശുന്ന കാറ്റിന് പോലും രാമച്ചത്തിന്റെ സുഗന്ധമാണ്. ഇത് പാലപ്പെട്ടി. മലപ്പുറം-തൃശ്ശൂര്‍ ജില്ലകളുടെ അതിര്‍ത്തിഗ്രാമം. ഔഷധം എന്ന നിലയിലും സുഗന്ധവസ്തു എന്ന നിലയിലും പ്രസിദ്ധമായ രാമച്ചമാണ് ഇവിടുത്തെ കൃഷി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാമച്ചം ഉത്പാദിപ്പിക്കുന്നതും ഇവിടെയാണ്. എന്നാല്‍ ആയിരക്കണക്കിന് ഏക്കര്‍ രാമച്ചം കൃഷി ചെയ്തിരുന്ന പാലപ്പെട്ടിക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തെങ്ങുമാത്രം വളരുന്ന കടപ്പുറത്ത് രാമച്ചത്തിന്റെ ഗന്ധം പരത്താനുള്ള കര്‍ഷകരുടെ ശ്രമത്തിന് പിന്തുണ നല്‍കാതെ സര്‍ക്കാരടക്കം എല്ലാവരും ദൂരെ മാറി നില്‍ക്കുന്നു. വര്‍ഷങ്ങളായി ഈ കൃഷി നടത്തിയിരുന്ന തങ്ങള്‍ മരണം വരെ രാമച്ചത്തെ സ്‌നേഹിക്കുമെന്ന വാശിയോടെ നഷ്ടം സഹിച്ചും മുന്നോട്ട് പോവുകയാണിവിടത്തെ കര്‍ഷകര്‍.

പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഔഷധസസ്യമാണ് രാമച്ചം. പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇവ കാണപ്പെടുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, ഹെയ്തി എന്നീ രാജ്യങ്ങളാണ് ഉത്പാദനത്തില്‍ മുന്‍നിരയിലുള്ളത് എങ്കിലും, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങള്‍, പസഫിക് സമുദ്ര ദ്വീപുകള്‍, വെസ്റ്റ് ഇന്‍ഡ്യന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. കൂട്ടായി വളരുന്ന ഈ പുല്‍ച്ചെടിക്ക് രണ്ടുമീറ്ററോളം ഉയരമുണ്ടാകും.

മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണ്. ചിലപ്പോള്‍ ദശകങ്ങളോളം നീളുകയും ചെയ്യും. രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിന് തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ കിടക്കകള്‍, വിരികള്‍ തുടങ്ങിയവയുടേ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു.

രാമച്ചക്കൃഷിയുടെ വിജയരഹസ്യം

മുപ്പത് വര്‍ഷത്തോളമായി രാമച്ചം കൃഷി ചെയ്യുന്നയാളാണ് പാലപ്പെട്ടി സ്വദേശി ചെറിയകത്ത് മുഹമ്മദ്. ഒഴിക്കുന്ന വെള്ളം അതേപടി താഴ്ന്നുപോകുന്ന മണലില്‍ ഇടതടവില്ലാതെ നന നല്‍കിയും ചാക്കു കണക്കിനു ജൈവവളം നല്‍കിയും രാമച്ചം കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിരീതികള്‍ ഒന്നു വേറെ തന്നെ.

രാമച്ചവിശറിയുടെ കാറ്റും രാമച്ചസുഗന്ധവും ആസ്വദിച്ചിട്ടുള്ളവര്‍പോലും പലപ്പോഴും ചുട്ടുപൊള്ളുന്ന മണലിനടിയില്‍ ഈ സുഗന്ധം വിളയിക്കുന്ന അദ്ധ്വാനം ശ്രദ്ധിക്കാറില്ല. കേടുകൂടാതെ രാമച്ചവേര് വിളവെടുക്കണമെങ്കില്‍ മണല്‍ത്തിട്ടകളില്‍ കൃഷി മാത്രമേ സാധിക്കൂവെന്നതാണ് തീരദേശത്തെ കൃഷിയുടെ വിജയരഹസ്യം. മികച്ച ആദായം നല്‍കാന്‍ കഴിയുന്ന വിളയാണ് രാമച്ചമെന്നാണ് മുഹമ്മദിന്റെ അഭിപ്രായം.

കാലാവസ്ഥ അനുകൂലമായാല്‍ ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് ഏകദേശം 6000 മുതല്‍ 8000 കിലോവരെ വിളവ് ലഭിക്കും. പക്ഷേ അതിനൊത്ത അദ്ധ്വാനവും മുതല്‍മുടക്കും ആവശ്യമാണ്. ഏഴ് ഏക്കര്‍ സ്ഥലത്ത് മുഹമ്മദ് ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്.

കൃഷിരീതി

മുറിച്ചുമാറ്റിയ രാമച്ചത്തിന്റെ ചുവടുഭാഗമാണ് നടീല്‍വസ്തു. ഓലകള്‍ മുറിച്ചുമാറ്റിയ കടകള്‍ ഒരു ദിവസം വെള്ളത്തിലിടുന്നു. ഈ കടകള്‍ പുറത്തെടുത്ത് വെള്ളം വാര്‍ന്നുപോകാനായി രണ്ടുദിവസം കൂട്ടിയിടുന്നു. ഇങ്ങനെയിടുമ്പോള്‍ കടകള്‍ക്ക് മുകളില്‍ ജൈവവസ്തുക്കള്‍കൊണ്ടു പുത നല്‍കണം.

മൂന്നാംദിവസം മുള വന്നു തുടങ്ങും. ഇത്തരം കടകളാണ് രാമച്ചത്തിന്റെ വിത്തായി കണക്കാക്കുന്നത്. മണല്‍ വരമ്പുകള്‍ അതിരിടുന്ന പാടത്ത് നാല് സെന്റിമീറ്റര്‍ അകലത്തില്‍ നടുന്ന കടകള്‍ ആദ്യ മൂന്നുദിവസം തുടര്‍ച്ചയായി നനയ്‌ക്കണം.

ഏതാനും ദിവസത്തിനുള്ളില്‍ മുള പൊട്ടി പുതിയ ചെടി രൂപംകൊള്ളും. ക്രമേണ ഇടവേളകളുടെ ദൈര്‍ഘ്യം കൂട്ടി ഒടുവില്‍ ആഴ്ചയില്‍ ഒരു നനയെന്ന ക്രമത്തിലെത്തും. ഒരു മാസം വളര്‍ച്ചയെത്തിയ രാമച്ചത്തിനു ചെറിയ തോതില്‍ ചാരം ചേര്‍ത്തു നല്‍കും.

മെയ് അവസാനം മഴയെത്തിയ ശേഷമാണ് വിപുലമായ വളപ്രയോഗം. പരമ്പരാഗത ശൈലിയിലാണ് കൃഷി. ഏക്കറിനു പത്ത് ചാക്ക് കടലപ്പിണ്ണാക്കും പത്ത് ചാക്ക് വേപ്പിന്‍ പിണ്ണാക്കും വേണ്ടിവരും.

വിളവെടുക്കുന്നതിനൊപ്പം വിളവിറക്കുകയും ചെയ്യേണ്ടിവരുന്ന ഈ വിളയ്‌ക്ക് കൂടുതല്‍ കൂലി ചെലവാകും. കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമുള്ള ജോലിയാണിത്. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ജോലിക്കാരിലേറെയും. പ്രത്യേകം വീടെടുത്താണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

തീരത്തെ മണലില്‍ രാമച്ചം വളരാനാവശ്യമായ വെള്ളവും വളവും നല്‍കാനും നല്ല ചെലവുണ്ട്. നവംബര്‍-ഡിസംബര്‍ മാസത്തില്‍ വിളവെടുപ്പ് ആരംഭിക്കും. തൊഴിലാളിക്ഷാമം, ഉയര്‍ന്ന പാട്ടനിരക്ക് എന്നിവ മൂലം തീരദേശത്തെ രാമച്ചക്കൃഷി കുറഞ്ഞുവരികയാണ്. അതിനിടെ രാമച്ചക്കൃഷിയില്‍ ഉപയോഗിക്കുന്ന വളങ്ങള്‍ വിഷമാണെന്ന അസത്യപ്രചാരണവും തിരിച്ചടിയാകുന്നുണ്ട്.

സര്‍ക്കാരിന് ഇപ്പോഴും രാമച്ചം കൃഷിയല്ല

സര്‍ക്കാര്‍ ഇപ്പോഴും രാമച്ചം ഒരു കൃഷിയായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കൃഷിവകുപ്പില്‍ നിന്നടക്കം ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ പ്രോത്സാഹനക്കുറവ് കര്‍ഷകരെ നിരാശരാക്കുകയാണ്. ഔഷധമായും സുഗന്ധമായും മാത്രമല്ല കരകൗശലവസ്തുക്കളായും രാമച്ചം മാറുന്നു.

സുഗന്ധവും ഔഷധഗുണവും ഒത്തുചേരുന്നതിനാല്‍ രാമച്ച ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണിയില്‍ നല്ല പ്രിയമുണ്ട്. ത്വക്ക് രോഗങ്ങള്‍, ശരീരദുര്‍ഗന്ധം എന്നിവയ്‌ക്കു മരുന്നായി ഉപയോഗിക്കുന്ന രാമച്ചവേര് മറ്റ് ആയുര്‍വേദ മരുന്നുകള്‍ക്കും ആവശ്യമുള്ള ചേരുവയാണ്. ഇതൊക്കെയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഔഷധവിളകളുടെ പട്ടികയില്‍ രാമച്ചം ഇല്ല. അതുകൊണ്ടു തന്നെ ഔഷധ സസ്യക്കൃഷിക്കുള്ള സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ രാമച്ചം കൃഷി ചെയ്യുന്നവര്‍ക്ക് നിഷേധിക്കപ്പെടുന്നു.

വളരെയേറെ അധ്വാനവും മുതല്‍ മുടക്കും വേണ്ടിവരുന്ന ഈ കൃഷി അന്യം നിന്നുപോകാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് രാമച്ചക്കൃഷിക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് രാമച്ച കര്‍ഷകരുടെ പ്രതിനിധിയായ മുഹമ്മദ് പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.