രാജാക്കാട്: പതിനഞ്ചുവയസുകാരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച സിപിഎം നേതാവ് ഒളിവില്‍. സേനാപതി ഗ്രാമപഞ്ചായത്തിലെ മേലെചെമ്മണ്ണാര്‍ സ്വദേശിയെയാണ് ശാന്തന്‍പാറ പോലീസ് അന്വേഷിക്കുന്നത്. ഭാര്യയുടെ അനിയത്തിയുടെ മകളെയാണ് ഇയാള്‍ നാളുകളായി പിഡിപ്പിച്ച് വന്നിരുന്നത്.
വര്‍ഷങ്ങളായി കുട്ടിയുടെ സ്വഭാവത്തില്‍ അസ്വസ്ഥതകള്‍ ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ സേനാപതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള സാജുവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിക്കുകയും തുടര്‍ന്ന് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കൗണ്‍സിലിങ് നല്‍കിയതിനെത്തുടര്‍ന്നാണ് വല്യച്ഛന്റെ പിഡന രഹസ്യം പുറംലോകം അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ്ലൈനില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അഞ്ചാം ക്ലാസ് മുതല്‍ വല്യച്ഛന് മോശമായി പെരുമാറിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്കി. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി ഇയാളെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: