Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തിരസ്‌ക്കാര സൗന്ദര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 01:48 pm IST
in Special Article

ആശയങ്ങളുടെ കത്തുന്ന വേനല്‍പ്പാടം നീന്തിക്കേറിവരുന്ന അനുഭൂതിയായിരുന്നു അപ്പന്‍മാഷിന്റെ സാഹിത്യവിമര്‍ശനക്കാലം. ആശയ ഒഴുക്കില്ലാതെ വറ്റിവരണ്ട വിമര്‍ശന തടാകമാണ് അതിനുപകരം പിന്നീടും ഇന്നും മലയാളത്തിലുള്ളത്. ഭാവിയിലേക്കുള്ള ചിന്തകളുടെ ആസ്തികൂടി പുസ്തകങ്ങളില്‍ ഒരുക്കിവെച്ചിട്ടാണ് അപ്പന്‍മാഷ് യാത്രയായത്. അറിയാത്തലോകത്തേക്കുള്ള ആ യാത്രയ്‌ക്കിപ്പോള്‍ ഒന്‍പതുവയസ്.

എന്തായിരുന്നു വിമര്‍ശകനും എഴുത്തുകാരനും അധ്യാപകനും സര്‍വോപരി മനുഷ്യസ്‌നേഹിയുമായിരുന്ന കെ.പി.അപ്പന്‍ എന്നത് ആവര്‍ത്തിച്ച് അന്വേഷിക്കുകകൂടിയാണ് അദ്ദേഹത്തെ മനസില്‍ പ്രതിഷ്ഠിച്ച ആയിരക്കണക്കിനു ശിഷ്യന്മാരും വായനക്കാരും. ഇങ്ങനെയൊരു അധ്യാപകന്‍ ഇനി ഉണ്ടാകുമോയെന്ന് ആ ശിഷ്യഗണം ചിന്തിച്ചിരിക്കണം.

ഇത്തരമൊരു എഴുത്തുകാരന്‍ ഇനി ഉണ്ടാവില്ലെന്നു തന്നെ ആ വായനക്കാര്‍ ഉറപ്പിച്ചും കാണണം. പുതിയ അന്വേഷണങ്ങളിലൂടെ ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും നക്ഷത്രദൂരങ്ങളെ ശിഷ്യര്‍ക്കു സമീപസ്ഥനാക്കുകയായിരുന്നു അപ്പന്‍മാഷ്. ദൈവപ്രതിഷ്ഠയോടൊപ്പം മാഷും മിഴാവിന്റെ മുഴക്കമുള്ള ആ ക്‌ളാസും അവരില്‍ എന്നുമുണ്ടായിരിക്കും.

വിയോജിപ്പിന്റെ നിലാസൗന്ദര്യവും നിഷേധത്തിന്റെ ലാവാപ്രവാഹവും കൂട്ടിക്കുഴച്ചായിരുന്നു മാഷിന്റെ ക്‌ളാസും എഴുത്തും. പുതു ചിന്തയുടെ പ്രശ്‌നഭരിതമായ പരിസരങ്ങളിലെ കല്ലിലും മുള്ളിലും ചവിട്ടാതെ എളുപ്പത്തിന്റെ കുറുക്കുവഴികളിലൂടെയുള്ള സാഹിത്യവിമര്‍ശനങ്ങളെയാണ് അപ്പന്‍ ഉഴുതുമറിച്ചത്. ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന വിപരീത സൗന്ദര്യമുള്ള തലക്കെട്ടില്‍ ഇറങ്ങിയ ആദ്യപുസ്തകത്തിലൂടെ തന്നെ അപ്പന്‍ അതിശയത്തിന്റെ മുദ്രയായി.

അബ്‌സേഡിസത്തിന്റെ ചുവയുള്ള യൂറോപ്യന്‍ നാടകങ്ങളേയും അവയുടെ രചയിതാക്കളേയും അന്യാദൃശമായ ഭാവുകത്വത്തോടെ അവതരിപ്പിക്കുകയായിരുന്നു ഈ സുവിഷേഷത്തിലൂടെ. ഹാരോള്‍ഡ് പിന്റര്‍,സാമുവല്‍ ബക്കറ്റ്,യൂജിന്‍ അയണസ്‌ക്കോ,പിരാന്തലോ തുടങ്ങി ലോക നാടകങ്ങളേയും നാടകകൃത്തുക്കളെയും കുറിച്ചുള്ള പഠനങ്ങളായിരുന്നു ഈ പുസ്തകം.അന്നുവരെ പരിചയമില്ലാത്ത ഭാഷാസൗന്ദര്യത്തെയാണ് അപ്പന്‍ ആ പുസ്തകത്തിലൂടെ അവതരിപ്പിച്ചത്.

തിരസ്‌ക്കാരം, കലഹവും വിശ്വാസവും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍-വെളിച്ചത്തിന്റെ കവചം, കലാപം വിവാദം വിലയിരുത്തല്‍, രോഗവും സാഹിത്യഭാവനയും, വിവേകശാലിയായ വായനക്കാരാ, ചരിത്രത്തെ അഗാധമാക്കിയ ഗുരു, സ്വര്‍ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു, മാറുന്ന മലയാളം നോവല്‍,മധുരം നിന്റെ ജീവിതം തുടങ്ങിയ രചനകള്‍ നോവല്‍, കഥ,കവിത, നാടകം, നിരൂപണം, ആധ്യത്മികം, ചരിത്രം, രാഷ്‌ട്രീയം എന്നിവയെ മറ്റാരും നോക്കിക്കാണാത്ത വിധത്തിലും മറ്റാരും എഴുതാത്ത തരത്തിലും എഴുതപ്പെട്ടവയാണ്.

അപ്പന്റെ ഓരോ പുസ്തകവും വരാന്‍വേണ്ടി വായനാലോകം കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളുള്ള വാരികകളും മാസികകളും കൂടുതല്‍ വില്‍ക്കപ്പെട്ടിരുന്നു. അവയില്‍ പ്രകടമായിരുന്ന നവീനതയില്‍ അഭിരമിക്കാനുള്ള വാസനകൊണ്ടാണ് ആ രചനകളെ വായനക്കാര്‍ കാത്തിരുന്നതും.

ആധുനികതയുടെ ശക്തനായ വക്താവായിരുന്നു കൊണ്ടുതന്നെ കാമ്പുള്ള പഴമയേയും അപ്പന്‍ അംഗീകരിച്ചിരുന്നു. പുതിയ സാഹിത്യ ചിന്തകളേയും തത്വചിന്തകളേയും മാറിവരുന്ന സൈബര്‍ രുചികളേയും ചേര്‍ത്തുനിര്‍ത്തിയാണ് അപ്പന്‍ ചിന്തിച്ചത്. കാതലില്ലാത്തവയെ തിരസ്‌ക്കരിക്കുന്ന ശീലമായിരുന്നു അപ്പന്.  നിഷേധത്തിനു സൗന്ദര്യവും ഉന്മാദത്തിനു സര്‍ഗാത്മകതയും മരണത്തിനു ദാര്‍ശനികതയും നല്‍കിക്കൊണ്ട് പുതിയ ആസ്വാദന സങ്കേതം മലയാളത്തില്‍ അപ്പന്‍ സൃഷ്ടിച്ചു. മലയാള വാക്കുകള്‍ക്കു ഇത്ര സൗന്ദര്യമോയെന്നു മലയാളി സ്വയം ചോദിച്ചു. പ്രിയദര്‍ശിനിയായ മരണം എന്നു അപ്പനുമാത്രമേ എഴുതാന്‍ കഴിയൂ. യന്ത്രസരസ്വതിയെന്നു മറ്റാര്‍ക്കും പറയാന്‍ കഴിയുകയുമില്ല. ദുര്‍ബലമായ ഇന്നത്തെ സാഹിത്യ നിരൂപണത്തെക്കുറിച്ചു പറയുമ്പോള്‍ നിരൂപണം അപ്പനുമുന്‍പും ശേഷവും എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.