Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തിരസ്‌ക്കാര സൗന്ദര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 01:48 pm IST
inSpecial Article

ആശയങ്ങളുടെ കത്തുന്ന വേനല്‍പ്പാടം നീന്തിക്കേറിവരുന്ന അനുഭൂതിയായിരുന്നു അപ്പന്‍മാഷിന്റെ സാഹിത്യവിമര്‍ശനക്കാലം. ആശയ ഒഴുക്കില്ലാതെ വറ്റിവരണ്ട വിമര്‍ശന തടാകമാണ് അതിനുപകരം പിന്നീടും ഇന്നും മലയാളത്തിലുള്ളത്. ഭാവിയിലേക്കുള്ള ചിന്തകളുടെ ആസ്തികൂടി പുസ്തകങ്ങളില്‍ ഒരുക്കിവെച്ചിട്ടാണ് അപ്പന്‍മാഷ് യാത്രയായത്. അറിയാത്തലോകത്തേക്കുള്ള ആ യാത്രയ്‌ക്കിപ്പോള്‍ ഒന്‍പതുവയസ്.

എന്തായിരുന്നു വിമര്‍ശകനും എഴുത്തുകാരനും അധ്യാപകനും സര്‍വോപരി മനുഷ്യസ്‌നേഹിയുമായിരുന്ന കെ.പി.അപ്പന്‍ എന്നത് ആവര്‍ത്തിച്ച് അന്വേഷിക്കുകകൂടിയാണ് അദ്ദേഹത്തെ മനസില്‍ പ്രതിഷ്ഠിച്ച ആയിരക്കണക്കിനു ശിഷ്യന്മാരും വായനക്കാരും. ഇങ്ങനെയൊരു അധ്യാപകന്‍ ഇനി ഉണ്ടാകുമോയെന്ന് ആ ശിഷ്യഗണം ചിന്തിച്ചിരിക്കണം.

ഇത്തരമൊരു എഴുത്തുകാരന്‍ ഇനി ഉണ്ടാവില്ലെന്നു തന്നെ ആ വായനക്കാര്‍ ഉറപ്പിച്ചും കാണണം. പുതിയ അന്വേഷണങ്ങളിലൂടെ ജ്ഞാനത്തിന്റേയും വിവേകത്തിന്റേയും നക്ഷത്രദൂരങ്ങളെ ശിഷ്യര്‍ക്കു സമീപസ്ഥനാക്കുകയായിരുന്നു അപ്പന്‍മാഷ്. ദൈവപ്രതിഷ്ഠയോടൊപ്പം മാഷും മിഴാവിന്റെ മുഴക്കമുള്ള ആ ക്‌ളാസും അവരില്‍ എന്നുമുണ്ടായിരിക്കും.

വിയോജിപ്പിന്റെ നിലാസൗന്ദര്യവും നിഷേധത്തിന്റെ ലാവാപ്രവാഹവും കൂട്ടിക്കുഴച്ചായിരുന്നു മാഷിന്റെ ക്‌ളാസും എഴുത്തും. പുതു ചിന്തയുടെ പ്രശ്‌നഭരിതമായ പരിസരങ്ങളിലെ കല്ലിലും മുള്ളിലും ചവിട്ടാതെ എളുപ്പത്തിന്റെ കുറുക്കുവഴികളിലൂടെയുള്ള സാഹിത്യവിമര്‍ശനങ്ങളെയാണ് അപ്പന്‍ ഉഴുതുമറിച്ചത്. ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന വിപരീത സൗന്ദര്യമുള്ള തലക്കെട്ടില്‍ ഇറങ്ങിയ ആദ്യപുസ്തകത്തിലൂടെ തന്നെ അപ്പന്‍ അതിശയത്തിന്റെ മുദ്രയായി.

അബ്‌സേഡിസത്തിന്റെ ചുവയുള്ള യൂറോപ്യന്‍ നാടകങ്ങളേയും അവയുടെ രചയിതാക്കളേയും അന്യാദൃശമായ ഭാവുകത്വത്തോടെ അവതരിപ്പിക്കുകയായിരുന്നു ഈ സുവിഷേഷത്തിലൂടെ. ഹാരോള്‍ഡ് പിന്റര്‍,സാമുവല്‍ ബക്കറ്റ്,യൂജിന്‍ അയണസ്‌ക്കോ,പിരാന്തലോ തുടങ്ങി ലോക നാടകങ്ങളേയും നാടകകൃത്തുക്കളെയും കുറിച്ചുള്ള പഠനങ്ങളായിരുന്നു ഈ പുസ്തകം.അന്നുവരെ പരിചയമില്ലാത്ത ഭാഷാസൗന്ദര്യത്തെയാണ് അപ്പന്‍ ആ പുസ്തകത്തിലൂടെ അവതരിപ്പിച്ചത്.

തിരസ്‌ക്കാരം, കലഹവും വിശ്വാസവും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍-വെളിച്ചത്തിന്റെ കവചം, കലാപം വിവാദം വിലയിരുത്തല്‍, രോഗവും സാഹിത്യഭാവനയും, വിവേകശാലിയായ വായനക്കാരാ, ചരിത്രത്തെ അഗാധമാക്കിയ ഗുരു, സ്വര്‍ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു, മാറുന്ന മലയാളം നോവല്‍,മധുരം നിന്റെ ജീവിതം തുടങ്ങിയ രചനകള്‍ നോവല്‍, കഥ,കവിത, നാടകം, നിരൂപണം, ആധ്യത്മികം, ചരിത്രം, രാഷ്‌ട്രീയം എന്നിവയെ മറ്റാരും നോക്കിക്കാണാത്ത വിധത്തിലും മറ്റാരും എഴുതാത്ത തരത്തിലും എഴുതപ്പെട്ടവയാണ്.

അപ്പന്റെ ഓരോ പുസ്തകവും വരാന്‍വേണ്ടി വായനാലോകം കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ലേഖനങ്ങളുള്ള വാരികകളും മാസികകളും കൂടുതല്‍ വില്‍ക്കപ്പെട്ടിരുന്നു. അവയില്‍ പ്രകടമായിരുന്ന നവീനതയില്‍ അഭിരമിക്കാനുള്ള വാസനകൊണ്ടാണ് ആ രചനകളെ വായനക്കാര്‍ കാത്തിരുന്നതും.

ആധുനികതയുടെ ശക്തനായ വക്താവായിരുന്നു കൊണ്ടുതന്നെ കാമ്പുള്ള പഴമയേയും അപ്പന്‍ അംഗീകരിച്ചിരുന്നു. പുതിയ സാഹിത്യ ചിന്തകളേയും തത്വചിന്തകളേയും മാറിവരുന്ന സൈബര്‍ രുചികളേയും ചേര്‍ത്തുനിര്‍ത്തിയാണ് അപ്പന്‍ ചിന്തിച്ചത്. കാതലില്ലാത്തവയെ തിരസ്‌ക്കരിക്കുന്ന ശീലമായിരുന്നു അപ്പന്.  നിഷേധത്തിനു സൗന്ദര്യവും ഉന്മാദത്തിനു സര്‍ഗാത്മകതയും മരണത്തിനു ദാര്‍ശനികതയും നല്‍കിക്കൊണ്ട് പുതിയ ആസ്വാദന സങ്കേതം മലയാളത്തില്‍ അപ്പന്‍ സൃഷ്ടിച്ചു. മലയാള വാക്കുകള്‍ക്കു ഇത്ര സൗന്ദര്യമോയെന്നു മലയാളി സ്വയം ചോദിച്ചു. പ്രിയദര്‍ശിനിയായ മരണം എന്നു അപ്പനുമാത്രമേ എഴുതാന്‍ കഴിയൂ. യന്ത്രസരസ്വതിയെന്നു മറ്റാര്‍ക്കും പറയാന്‍ കഴിയുകയുമില്ല. ദുര്‍ബലമായ ഇന്നത്തെ സാഹിത്യ നിരൂപണത്തെക്കുറിച്ചു പറയുമ്പോള്‍ നിരൂപണം അപ്പനുമുന്‍പും ശേഷവും എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.