Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പൈതൃക പട്ടികയില്‍ ഉള്‍പെടുത്താന്‍ തീരുമാനമായെങ്കിലും ഇരട്ടി പാലം അനുനിമിഷം നാശത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 10:47 pm IST
in Kannur

ഇരിട്ടി: ഇരിട്ടി നഗരവാസികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് ഇരിട്ടി പാലം. 1933 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാലം അവരുടെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടും രൂപഭംഗി കൊണ്ടും മനുഷ്യമനസ്സിനെ ആകര്‍ഷിക്കുന്നു.

തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി ഇപ്പോഴുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം വരുന്നതോടെ എണ്‍പത്തി അഞ്ചാണ്ട് പിന്നിടുന്ന മലയോര മേഖലയുടെ വളര്‍ച്ചക്കും നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന ഈ മനോഹര നിര്‍മ്മിതി പൈതൃക പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്ന് മേഖലയിലെ ജനപക്ഷത്തുനിന്നും ആവശ്യമുയര്‍ന്നിരുന്നു.

ജനങ്ങളുടെ ഈ ആവശ്യം പരിഗണിച്ച് പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരന് നിവേദനം നല്‍കുകയും എംഎല്‍എയുടെ ആവശ്യം പരിഗണിച്ച മന്ത്രി പാലത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്.

ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ കാലത്ത് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ എഞ്ചിനീയര്‍ ആയിരുന്ന ഏണസ്റ്റ് ജെയിംസ് സ്റ്റുവേര്‍ട്‌സിന്റെ നേതൃത്വത്തിലായിരുന്നു ഈ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്. തലശ്ശേരി സ്വദേശിയായിരുന്ന ചിരുകണ്ഠന്‍ എന്നയാളായിരുന്നു ഇതിന്റെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്.

ഈ പാലത്തിന്റെ നിര്‍മ്മാണത്തിലെ എഞ്ചിനീയറിങ് വൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതും അതേസമയം കൗതുകമുണര്‍ത്തുന്നതുമാണ്. കൂറ്റന്‍ ഇരുമ്പു പാളികള്‍ കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയില്‍ പാലത്തിന്റെ ഭാരം മുഴുവന്‍ താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

10 മീറ്റര്‍ ഉയരത്തിലും 144 മീറ്റര്‍ നീളത്തിലും നിര്‍മ്മിച്ച പാലത്തിന്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന തൂണുകള്‍ക്കു പുറമെ പുഴയില്‍ കരിങ്കല്ലുകള്‍ അടുക്കിവെച്ച നിര്‍മ്മിച്ച രണ്ട് തൂണുകളിലാണ് പാലം നിലനില്‍ക്കുന്നത്. മലയോര മേഖലയില്‍ ഈ കാലയളവിലുണ്ടായ നിരവധി ഉരുള്‍പൊട്ടലുകളേയും വെള്ളപ്പൊക്കത്തെയും മറ്റും അതിജീവിച്ച് നില്‍ക്കുന്ന ഇരിട്ടി പാലം ബ്രിട്ടീഷുകാരന്റെ മലബാര്‍ മേഖലയിലെ ആധിപത്യത്തിന്റെയും ഈ മേഖലയില്‍ നടത്തിയ നിരവധി ചൂഷണങ്ങളുടെയും മൂകസാക്ഷി കൂടിയാണ് എന്ന് പറയാം.

കുടക് മലനിരകളിലെ വനങ്ങളില്‍ നിന്നും സുഗന്ധ വ്യഞ്ജനങ്ങളും വനവിഭവങ്ങളും ഈട്ടി മുതലായ വിലപിടിപ്പുള്ള കൂറ്റന്‍ മരങ്ങളും മറ്റും കടത്തിക്കൊണ്ടുപോകാനായിരുന്നു ഇരിട്ടി പാലവും കൂട്ടുപുഴ പാലവും മറ്റും ഇവര്‍ നിര്‍മ്മിച്ചത്.

എന്നാല്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും പാലം ഇന്ന് ഏറെ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. കാലങ്ങളായി വര്‍ഷാ വര്‍ഷം നടത്തിവന്നിരുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നിലച്ചിട്ട് വര്‍ഷങ്ങളായി. പാലത്തിന്റെ കൂറ്റന്‍ ഇരുമ്പു ബീമുകളും ഇരുമ്പു മേല്‍ക്കൂരയും മറ്റും തുരുമ്പെടുത്ത് ഏതുനിമിഷവും പൊട്ടിവീഴാമെന്ന നിലയില്‍ ആണ് ഇപ്പോഴുള്ളത്. പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് ഓരോ ദിവസവും അടര്‍ന്ന് വീണുകൊണ്ടിരിക്കയാണ്. കോണ്‍ക്രീറ്റിനകത്തെ ഇരുമ്പുകമ്പികളും ഇതോടെ തുരുമ്പെടുത്തു നശിക്കുന്നു. നൂറുകണക്കിന് ഭാരവാഹനങ്ങളും യാത്രാ വാഹനങ്ങളും കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന പാലം അനുനിമിഷം നാശത്തിലേക്കു കൂപ്പുകുത്തുകയാണ്. പുതിയ പാലം പണിക്കൊപ്പം പഴയപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി പാലം സംരക്ഷിച്ചില്ലെങ്കില്‍ പുതിയപാലം പണി കഴിയുമ്പോഴേക്കും ഈ ചരിത്രകൗതുകത്തിന്റെ നാശമായിരിക്കും ഫലം എന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പുതിയ വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.