ആരോഗ്യരംഗത്ത് കേരളം ദേശീയ ശരാശരിയേക്കാള്‍ ഉയരത്തിലാണെന്ന് എല്ലാവരും പുകഴ്‌ത്തിപ്പറയാറുണ്ട്.
രണ്ടാംലോക യുദ്ധാനന്തരം പെന്‍സിലിന്‍ വന്നു. ധാരാളം പേര്‍ മരിച്ചപ്പോള്‍ അത് നേര്‍പ്പിച്ചു. 1945-50 കാലഘട്ടങ്ങളില്‍ ഇതു വലിയ വാര്‍ത്തയായി. 10 വര്‍ഷം കഴിഞ്ഞ് വണ്ടര്‍ഡ്രഗ് തെറാപ്പിയും (1960). വീണ്ടും 10 വര്‍ഷത്തിനകം ഹോര്‍മോണ്‍ തെറാപ്പിവന്നു (1970). പിന്നീട് ഇന്‍സ്ട്രമെന്റേഷന്‍ തെറാപ്പി വര്‍ദ്ധച്ചതോടെ കീമൊതെറാപ്പി, റേഡിയേഷന്‍, എക്‌സ്‌റേ, ഒക്കെയായി (1980). വീണ്ടും 10 വര്‍ഷത്തിനകം ഇന്‍ജക്ഷന്‍ തെറാപ്പി (പ്രതിരോധകുത്തിവയ്‌പ്പുകള്‍) ഉണ്ടായി (1990). വീണ്ടും ഓപ്പറേഷന്‍ തെറാപ്പി (1990 മുതല്‍). പലര്‍ക്കും കുറുനാക്കില്ല, മൂക്കില്‍ ദശയില്ല, അപ്പന്റിക്‌സില്ല, ഒരു വൃക്കയില്ല അങ്ങനെയിരിക്കെ ബസ്സ് സ്റ്റാന്റിലും വെയ്റ്റിംഗ് ഷെഡിലുമിരുന്ന് കുഞ്ഞുങ്ങള്‍ക്കു പള്‍സ്‌പോളിയോ, തകര്‍ത്തു. പിന്നീട് സ്‌കാനിങ്/ അള്‍ട്രാസൗണ്ട്, ആന്‍ജിയോ ഗ്രാം/ വായില്‍കൊള്ളാത്ത പേരിട്ട് രോഗികളെ ഭയപ്പെടുത്തി.
പിന്നാലെ റിമൂവല്‍ തെറാപ്പി വന്നു. പലരുടെയും ഗര്‍ഭപാത്രമില്ല. വീണ്ടും എലിപ്പനി, ഡെങ്കുപനി, ജപ്പാന്‍ജ്വരം. കൊതുകിനോടു യുദ്ധം തുടങ്ങി. താറാവു ചത്തപ്പോള്‍ പക്ഷിപ്പനിയായി. പിന്നാലെ പന്നിപ്പനിയുമെത്തി. കൗണ്ട് പേടിസ്വപ്‌നമായി, രോഗികളുടെ ബന്ധുക്കള്‍ കയ്യാലചാടി അയല്‍ക്കാരന്റെ പറമ്പിലെ കപ്പളത്തിന്റെ (ഓമക്ക ഇല) പറിച്ച് പിഴിഞ്ഞ് കൊടുത്തതോടെ അരമണിക്കൂറില്‍ കൗണ്ട് പതിനായിരത്തില്‍ നിന്ന് 40,000 ആയി. രോഗിയും മതില്‍ചാടി രക്ഷപ്പെട്ടു. മീസില്‍സ് റൂബെല്ല പ്രതിരോധ മരുന്ന് ഇപ്പോള്‍ പലയിടത്തും ജനകീയ പ്രതിരോധത്തിലായി.
അടിസ്ഥാനപരമായി ഒരു രോഗിയെ (ശരീരത്തെ) പരിശോധിക്കാതെ ഒരു ഡോക്ടര്‍ മരുന്നുകൊടുക്കുന്നത് നിയമലംഘനവും മനുഷ്യാവകാശലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവുമല്ലേ? ഇവിടെ പരിശോധനയില്ല. പ്രതിരോധമരുന്നുകൊണ്ട് മീസില്‍സ് റൂബെല്ല ഉണ്ടാകുന്നില്ലെന്നത് ഇംപ്രഷന്‍ മാത്രമാണ്. കണ്‍ഫര്‍മേഷന്‍ ആകുന്നില്ല.
സ്‌കാനിങ് റിസള്‍ട്ട് പരിശോധിക്കുക. ഒന്നിലും ഒരു ഡോക്ടറും കണ്‍ഫര്‍മേഷന്‍ രേഖപ്പെടുത്തുന്നില്ല. ഓണ്‍ലി ഇംപ്രഷന്‍- നട്ടെല്ലിന്റെ കശേരുക്കള്‍ അകന്നുപോയെന്നും, മുട്ടുചിരട്ടയ്‌ക്ക് തേയ്‌മാനം വന്നെന്നും രോഗിയെ ഭയപ്പെടുത്തുക. മുന്‍പുണ്ടായിരുന്ന അവസ്ഥ എന്തായിരുന്നു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. അതു കാണാതെ കശേരുക്കള്‍ അകന്നുവെന്ന് എങ്ങനെ പറയും?
മലപ്പുറം ജില്ലയില്‍ മതപരവും സാമുദായികവും സാമൂഹികവുമായ വിഷയങ്ങളാല്‍ എതിര്‍പ്പുണ്ടാകും. പക്ഷേ ഇവിടെ ആശാവര്‍ക്കര്‍/പ്രമോട്ടര്‍, പി.എച്ച്. സെന്ററുകള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, എന്‍ആര്‍എച്ച്, ജനമൈത്രി-സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ ഒക്കെയാണല്ലോ. ഏതെങ്കിലും ഒരു പഞ്ചായത്തിലെങ്കിലും ഒരു ബോധവല്‍ക്കരണം നടന്നതായി അറിവില്ല. ചികിത്സ ആരോഗ്യരംഗത്തിനുതന്നെയാണ് വേണ്ടത്.
ഇപ്പോള്‍ സകല വീട്ടമ്മമാരും സ്തനാര്‍ബുദ ഭീഷണിയിലാണ്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ തയ്യാറാക്കുന്ന മരുന്നുകള്‍ രോഗികളില്‍ നേരിട്ടു പ്രയോഗിക്കുന്നത് തികച്ചും നിയമലംഘനം-മനുഷ്യാവകാശ ലംഘനം തന്നെയാണ്. നമ്മുടെ സര്‍ക്കാരും നഴ്‌സും ഡോക്ടറും മാറി ചിന്തിക്കാന്‍ ഭരണകൂടവും ശ്രമിക്കണം.
















