Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹരിവരാസനത്തിന്റെ അകം പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 02:45 am IST
in Varadyam

മണ്ഡലക്കാലം ആകുമ്പോഴേക്കും ഓരോ മലയാളിയുടെയും മനസ്സിലും ചുണ്ടിലും ഭക്തിയുടെ തളിര്‍നാമ്പുപോലെ മുളയ്‌ക്കുന്ന പാട്ട.് ‘ഹരിവരാസനം’ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ഉറക്ക്പാട്ട് ഇന്ന് ലോകപ്രശസ്തമാണ്. എന്നാല്‍ ഹരിഹരപുത്രന്റെ ഈ ഉറക്ക്പാട്ട് എഴുതിയത് ആരാണ് എന്നത് എത്രപേര്‍ക്കറിയാം. ഒരു നൂറ്റാണ്ട് കഴിഞ്ഞാട്ടാണെങ്കിലും ഭക്തിരസം തുളുമ്പുന്ന ഈ പാട്ടിന്റെ രചയിതാവിനെ ലോകം അറിഞ്ഞു, ആലപ്പുഴ പുറക്കാട് കോന്നകത്ത് ജാനകിയമ്മയെ.

1893 ലാണ് ജാനകിയമ്മയുടെ ജനനം. അച്ഛന്‍ ശബരിമലയിലെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യര്‍. അമ്മ കല്യാണിക്കുട്ടിയമ്മ. അമ്പലപ്പുഴ പുറക്കാട് ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ജാനകിയമ്മ എഴുതിയ ഹരിവരാസനം ആദ്യമായി പാടിയത്. ആനന്ദേശ്വരം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തില്‍ ധാരാളം അയ്യപ്പന്മാര്‍ എത്തുമായിരുന്നു. അവര്‍ രാത്രികാലങ്ങളില്‍ ക്ഷേത്രത്തിലിരുന്ന ഭജനപാടുന്നതും പതിവായിരുന്നു. അവര്‍ക്കൊപ്പം ഇരുന്നാണ് ജാനകിയമ്മ താന്‍ രചിച്ച ഹരിവരാസനം ഭജനരൂപത്തില്‍ പാടിയെതെന്ന് മകള്‍ കോന്നകത്ത് ബാലാമണിയമ്മ പറയുന്നു. തന്റെ അമ്മ രചിച്ച പാട്ടിന് മേല്‍വിലാസമില്ലാതെ പോകുന്നുവെന്ന് മനസിലാക്കിയപ്പോള്‍ നിയമനടപടിയിലൂടെ അതിനൊരു നാഥയുണ്ടെന്ന് ലോകത്തെ അറിയിച്ചത് ബാലമണിയമ്മയാണ്. ജാനകിയമ്മയുടെ മുപ്പതാമത്തെ വയസിലാണ് ഹരിവരാസനം എഴുതിയതെന്ന് 75 വയസുള്ള മകള്‍ ബാലാമണിയമ്മ പറയുന്നു. പതിനൊന്ന് മക്കളായിരുന്നു ജാനകിയമ്മയ്‌ക്ക്. അതില്‍ ഏഴാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്താണ് അമ്മ ഹരിവരാസനം എഴുതിയത്. ആണ്‍കുട്ടിയാണ് ജനിച്ചത്. അതുകൊണ്ട് അയ്യപ്പന്‍ എന്ന പേരും നല്‍കി.

സംസ്‌കൃതത്തില്‍ വലിയ പാണ്ഡിത്യമുള്ള ജാനകിയമ്മ സ്വാമി അയ്യപ്പനെക്കുറിച്ചുള്ള കഥകള്‍ അച്ഛന്‍ അനന്തകൃഷ്ണയ്യരില്‍നിന്നാണ് കേട്ടിരുന്നത്. അങ്ങനെ അയ്യപ്പസ്വാമിയോടുള്ള ഭക്തി ജാനകിയമ്മയില്‍ വളര്‍ന്നു. അങ്ങനെയാണ് 1923 ല്‍ ഹരിവരാസനം എന്ന കൃതി എഴുതുന്നത്. രാമനാഥപുരം കമ്പക്കുടി കുളത്തൂര്‍ ശ്രീനിവാസ അയ്യരാണ് ഹരിവരാസനം എഴുതിയതെന്നാണ് പലരും മനസിലാക്കിയത്. എന്നാല്‍ അദ്ദേഹം കേവലം സമ്പാദകന്‍ മാത്രമായിരുന്നുവെന്ന് തെളിവുകള്‍ സഹിതം ബാലാമണിയമ്മ പറയുന്നു.

1963 ല്‍ തിരുവനന്തപുരം ചാലയിലുള്ള ജയചന്ദ്രാബുക്‌സ് പുറത്തിറക്കിയ ”ഹരിവരാസനം വിശ്വമോഹനം” എന്ന കീര്‍ത്തന സമാഹാരത്തില്‍ 78-ാം പേജില്‍ ഹരിഹരാത്മജാഷ്ടകം എന്നപേരില്‍ ഹരിവരാസനം കൃതി അച്ചടിച്ചതില്‍ ശ്ലോകത്തിന്റെ താഴെ സമ്പാദകന്റെ പേരായിട്ടുള്ളത് കമ്പക്കുടി കുളത്തൂര്‍ അയ്യര്‍ എന്നാണ്. ഈ ഒറ്റകാര്യം മതിയായിരുന്നു കുളത്തൂരയ്യരല്ല ഹരിവരാസനം എഴുതിയതെന്നും മറ്റൊരാളാണെന്നും മനസ്സിലാക്കാന്‍. തുടര്‍ന്ന് ജാനകിയമ്മ എഴുതിയ ഹരിവരാസനത്തിന്റെ കൈയ്യെഴുത്ത് പ്രതിയുംകൂടി കണ്ടെടുത്തോടെ ഒരു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരിവരാസനത്തിന്റെ രചയിതാവിനെ അയ്യപ്പസ്വാമിതന്നെ വെളിവാക്കിതന്നു.

കുട്ടനാടായിരുന്നു ജാനകിയമ്മയുടെ തറവാട്. ഭര്‍ത്താവ് ശങ്കരപ്പണിക്കര്‍ കര്‍ഷകനായിരുന്നു. കൃഷിക്ക് നഷ്ടം വന്നപ്പോള്‍ കൃഷിനിര്‍ത്തി. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ജാനകിയമ്മ ശാസ്താംകോട്ടയിലേക്ക് താമസം മാറ്റി. താന്‍ എഴുതിയപാട്ട് അയ്യപ്പന്റെ തിരുനടയില്‍ പാടണമെന്ന് കലശലായ ആഗ്രഹം ജാനകിയമ്മയ്‌ക്കുണ്ടായി. അങ്ങനെ തന്റെ അച്ഛനോട് കാര്യം പറഞ്ഞു. മകളുടെ ആഗ്രഹം അറിഞ്ഞ അച്ഛന്‍ അനന്തകൃഷ്ണഅയ്യര്‍ അത് ശബരിമല നടയ്‌ക്കുവെച്ച് പാടി. പിന്നീട് ഇത് മാവേലിക്കര വടക്കത്തില്ലത്ത് ഈശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി വന്നപ്പോള്‍ സ്ഥിരമായി നടയില്‍നിന്ന് ഭക്തിയോടെ ആലപിക്കാന്‍ തുടങ്ങി. ആ സമയത്ത് നടയിലുള്ള അയ്യപ്പന്മാര്‍ അത് ഏറ്റുപാടി. ഹരിവരാസനം അയ്യപ്പന്റെ ഉറക്ക്പാട്ടായി മാറ്റണമെന്ന് വിമോദാനന്ദസ്വാമികളാണ് നിര്‍ദ്ദേശിച്ചത്. അയ്യപ്പ ഭക്തര്‍ അത് ഉറപ്പിക്കുകയും ചെയ്തു. 1975 ല്‍ മെരിലാന്റ് സുബ്രമണ്യം ”സ്വാമി അയ്യപ്പന്‍” സിനിമയാക്കിയപ്പോള്‍ ഈ ഗാനം ഉള്‍പ്പെടുത്തി മധ്യമാവതി രാഗത്തില്‍ ദേവരാജന്‍മാഷ് ചിട്ടപ്പെടുത്തി യേശുദാസിന്റെ ശബ്ദത്തില്‍ പാട്ട് പുറത്തുവന്നതോടെ ലോകം അത് ഹൃദയത്തിലേറ്റുവാങ്ങി.

എന്നാല്‍ നടയടയ്‌ക്കുമ്പോള്‍ ഇപ്പോഴും കോന്നകത്ത് ജാനകിയമ്മ ആലപിച്ച പരമ്പരാഗത ശൈലിതന്നെയാണ് ഉപയോഗിക്കുന്നത്. ജാനകിയമ്മയുടെ സ്മരാണാര്‍ത്ഥം കുടുംബക്കാര്‍ ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപികരിച്ചിട്ടുണ്ട്. അതിന്റെ മുഖ്യരക്ഷാധികാരിയായി നിയോഗിച്ചിരിക്കുന്നത് കുമ്മനം രാജശേഖരനെയാണ്. രക്ഷാധികാരി കെ.ജി.ജയന്‍(ജയവിജയ), ചെയര്‍മാന്‍ കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകന്‍ പി.മോഹന്‍കുമാര്‍, വെസ് ചെയര്‍മാന്‍ രാജസേനന്‍, സെക്രട്ടറി ജാനകിയമ്മയുടെ ചെറുമകനും ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.