Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉലൂഖല ബന്ധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2017, 02:45 am IST
in Samskriti

അന്ന് ദാസിമാരെല്ലാം മറ്റു ചില ജോലികളില്‍ വ്യാപൃതരായിരുന്നതിനാല്‍, യശോദ തന്നെയാണ് തൈര് കടയാനിരുന്നത്. ഭാഗവതത്തില്‍ കാണുന്നു-

ഏകദാ ഗൃഹസാദീഷു യശോദാ

നന്ദഗോപിനി

കര്‍മാന്തരനിയുക്താസു നിര്‍മമന്ഥ

സ്വയം ദധി

കൃഷ്ണന്‍ ഉണര്‍ന്നെണീറ്റാല്‍പ്പിന്നെ വീട്ടുജോലികളൊന്നും ചെയ്യാന്‍ നേരംകിട്ടില്ല. അതിനാല്‍, യശോദ നേരത്തേതന്നെ എണീറ്റ്, ദേഹശുദ്ധി വരുത്തി, വിളക്കുകൊളുത്തി വെച്ചു; പശുക്കളെ കറന്ന് പാല്‍ കാച്ചാന്‍ അടുപ്പത്തുവച്ച്, തൈര് കടയാനിരുന്നു. ഗാഥയില്‍ ആ രംഗം വിവരിക്കുന്നു.

കാഞ്ചിയെക്കൊണ്ടു മുറുക്കിനിന്നീടുന്ന

പൂഞ്ചേല തന്നുടെ കാന്തികൊണ്ടും

മത്തുവലിക്കും കരങ്ങളിലാളുമ-

ക്കങ്കണം തന്നുടെ രാവംകൊണ്ടും

തൂവിയര്‍പ്പേന്തിനോരാനനം കൊണ്ടുമ-

പ്പൂമലര്‍ തൂകുന്ന ചായല്‍കൊണ്ടും

പാരം വിളങ്ങുമപ്പാഥോജലോചന

വാരിച്ചു തൈര്‍ കടഞ്ഞീടുന്നേരം

അമ്മിഞ്ഞതായെനിക്കെന്നങ്ങു ചൊല്ലിക്കൊ-

ണ്ടമ്മതന്‍ ചാരതു ചെന്നാന്‍ കണ്ണന്‍

കണ്ണന്‍ ചെന്നത് അമ്മ ശ്രദ്ധിച്ചില്ല. മടിയിലേക്ക് മെല്ലെ തലയെത്തിച്ചു; അപ്പോഴേ അമ്മ അറിഞ്ഞൂള്ളൂ. അനുവാദം ചോദിക്കാനൊന്നും മെനക്കെട്ടില്ല; അഴഞ്ഞ മുലക്കച്ച മെല്ലെ പൊക്കി, കണ്ണിന്‍ മുല കുടിക്കാന്‍ തുടങ്ങി.

‘ഇതെന്തൊരുതോന്നിവാസമാണ്’-അമ്മ മെല്ലെ ശാസിച്ചു. കൃഷ്ണന്‍ അതുകേട്ട മട്ടു നടിച്ചില്ല; മുലകുടി തുടര്‍ന്നു. അമ്മയപ്പോള്‍ തൈരു കടയല്‍ നിറുത്തി; കൃഷ്ണന്റെ മുഖം മാറത്തേയ്‌ക്ക് ചേര്‍ത്തുവച്ചു. കൃഷ്ണന്‍ സൗകര്യപൂര്‍വം മുലകുടി തുടരവേ, യശോദ തൈരുകടയല്‍ തുടര്‍ന്നു.

അപ്പോഴാണ്-അടുക്കളയില്‍ നിന്ന് പാല്‍ കരിഞ്ഞമണം. അയ്യോ പാല്‍ തിളച്ചു പോയി-എന്നു വേവലാതിപൂണ്ട് യശോദ മാറില്‍നിന്നു കൃഷ്ണന്റെ മുഖം വേറിടുത്തി, തിടുക്കത്തില്‍ എണീറ്റ് അടുക്കളയിലേക്ക് പോയി.

കൃഷ്ണനു കലശലായ ദേഷ്യം വന്നു. തന്നെ തീരെ ഗൗനിക്കാതെയല്ലേ അമ്മ പോയത്? അതു മാത്രമോ? തന്റെ മുലകുടി തടസ്സപ്പെട്ടില്ലേ?

സഞ്ജാതകോപഃ സ്ഫുരിതാരുണാധരം

സംദശ്യ ദദ്ഭിര്‍ദധിമന്ഥഭാജനം

ഭിത്ത്വാ മൃഷാശ്രുര്‍ ദൃഷദശ്മനാ രഹോ

ജഘാസ ഹൈയംഗ വമന്തരം ഗതഃ

കൃഷ്ണന്‍ പെട്ടെന്ന് കോപഭാവം പ്രകടിപ്പിച്ച്, വിറയ്‌ക്കുന്നതും തുടുത്തതുമായ ചുണ്ട് പല്ലുകൊണ്ടിറുമ്മി. അവിടെ കിടന്നിരുന്ന അമ്മിക്കുഴകൊണ്ട് തയിര്‍ക്കലം പൊട്ടിച്ച്, അകത്തേക്ക് പോവുന്ന പോക്കില്‍ തയിര്‍ക്കലത്തില്‍ നിന്ന് കൈനിറയെ വെണ്ണയും കോരിയെടുത്തു. ഗാഥയില്‍ ഇങ്ങനെ വിവരിക്കുന്നു.

എന്നെ വെടിഞ്ഞുള്ളൊരമ്മയെ ച്ചെഞ്ചെമ്മേ

എന്തുകൊണ്ടിന്നിനിത്തോല്‍പിപ്പു ഞാന്‍

ഇങ്ങനെ നണ്ണുമ്പോള്‍ ചെമ്മുള്ളൊരമ്മിക്ക-

ല്ലങ്ങൊരു കോണത്തു കാണായ് വന്നു

വങ്കലം തന്നിലേ ചാട്ടിനിന്നീടിനാന്‍

വങ്കനം പൂണുമക്കല്ലുതന്നെ.

പുത്തനായ്‌ക്കൊണ്ടുള്ളൊരക്കലമന്നേരം

പത്തുനൂറുണ്ടായി തൊന്നുകൊണ്ടേ

‘നാരായണീയത്തില്‍ അമ്മിക്കുഴവിയ്‌ക്കു പകരം കണ്ണന്‍ കടകോലെടുത്തെറിഞ്ഞു എന്നാണല്ലോ?’ മുത്തശ്ശി ചോദിച്ചു.

‘അതേല്ലോ’- മുത്തശ്ശന്‍ പറഞ്ഞു: അന്നേരം ഗുരുവായൂരപ്പന്‍ ശ്രീലകത്തുനിന്ന്, കടകോല് ഞാനവിടെ കണ്ടില്ല പട്ടേരീ-എന്നു വിളിച്ചു പറഞ്ഞൂന്നല്ലേ?’

‘ഔചിത്യം നോക്കിയാണ് പട്ടേരി കടകോലെന്നു മാറ്റിപ്പറഞ്ഞത്. പക്ഷേ, ഗുരുവായൂരപ്പന്‍ വ്യാസഭാവനയ്‌ക്കൊത്തു ഉറച്ചുനിന്നു, അല്ലേ?’

‘തിളച്ച പാല്‍ അടുപ്പത്തുനിന്നു വാങ്ങിവച്ച് യശോദ തിരികെ വന്നപ്പോള്‍ കണ്ടതെന്താണ്? തയിര്‍ക്കലം തകര്‍ന്നു കിടക്കുന്നു. തൈരെല്ലാം നിലത്തൊഴുകിപ്പോയിരുന്നു. തലേന്നു കടഞ്ഞെടുത്ത വെണ്ണ കലത്തിലാക്കി, അകത്ത് ഉറിയില്‍ വച്ചിരുന്നു. വെണ്ണക്കലത്തില്‍ ഒരു തരി വെണ്ണയില്ല; കണ്ണനേയും അവിടെ കണ്ടില്ല.

ഈ വെണ്ണക്കള്ളന്‍ എവിടെപ്പോയി? യശോദ എല്ലായിടവും തിരഞ്ഞു. എങ്ങും കണ്ടില്ല്. അവസാനം, ഉരല്‍പ്പുരയില്‍ ചെന്നു നോക്കുമ്പോള്‍

അവിടെ ഉരലില്‍ കയറിയിരിക്കുന്നു. കയ്യില്‍ വെണ്ണയുണ്ട്. വെണ്ണ തിന്നുതീര്‍ക്കുകയാണ്. ചിറിയിലെല്ലാം വെണ്ണ പറ്റിയിരിക്കുന്നു. മുന്നില്‍ കുറിഞ്ഞിപ്പൂച്ചയിരിപ്പുണ്ട്; അതിന്റെ വായിലേക്ക് ചെറിയ ഉരുളകളാക്കിയ വെണ്ണ എറിഞ്ഞു കൊടുക്കുന്നു. യശോദ വാതില്‍ക്കല്‍ വന്നത് അറിഞ്ഞമട്ടില്ല.

കിളിപ്പാട്ടില്‍ ഈ രംഗം വിവരിക്കുന്നതിങ്ങനെ-

തല്‍സമയേ തികന്നീടിന ദുഗ്‌ദ്ധവും

സ്വസ്ഥാനമാക്കി വച്ചങ്ങു യശോദ താന്‍

ചിക്കനെപ്പോന്നുവന്നൊക്കെ നോക്കുന്നതു-

വക്കുണ്ഡലി തകര്‍ന്നീടിനകോപ്പുകള്‍

കണ്ടു കൗതൂഹലം പൂണ്ടു കാണിക്ഷണം

കൊണ്ടാടിനിന്നെഴുമിണ്ടലോടഞ്ജസാ

കോലുമെടുത്തു തിരഞ്ഞു ചെല്ലുമ്പോഴും

താലംബ ഭൂതനെക്കാണായിതങ്ങൊരു

കോണില്‍ നിന്നീടുമുലുഖലത്തിന്‍ മുകള്‍-

സ്ഥാനേ ചുഴന്ന കപികള്‍ക്കു വെണ്ണയും

നുള്ളി നുറുക്കിയെറിഞ്ഞുകൊടുത്തുത-

ന്നുള്ളിലുണ്ടുള്ളുള്ളമെന്നഭാവത്തെയും…

ഈ വികൃതിക്ക് അടി തന്നെ കൊടുക്കണമെന്ന ചിന്തയോടെ ഒരു പീലിത്തണ്ടുമായാണ് യശോദ ചെന്നത്. അമ്മയെ കണ്ട കൃഷ്ണന്‍ ഉരലില്‍നിന്നു ചാടി, ഒറ്റ ഓട്ടം. യശോദ പിന്നാലെ. അവസാനി പിടിച്ചു. പീലിത്തണ്ട് ഓങ്ങിയതേയുള്ളൂ-വലിയ വായില്‍ കൃഷ്ണന്‍ കരയാന്‍ തുടങ്ങി.

കണ്ണന്റെ കണ്ണുനീര്‍ വീണതു കാണ്‍കയാല്‍

തന്നിലേ നണ്ണിനാളമ്മയപ്പോള്‍

തല്ലുവാന്‍ പോരാത പൈതലെക്കല്ലിനാന്‍

വല്ലായ്‌മയായിട്ടേ വന്നുകൂടൂ

പേടിപ്പിച്ചീടണമെന്നതേ ചെയ്യാവൂ

പെട്ടന്നതിനു പിടിച്ചുകെട്ടൂ

എന്നങ്ങു തന്നിലേ നണ്ണിയോരമ്മയ-

ന്നിന്നോരുരലോടു ചേര്‍ത്തുവച്ചു

അല്‍പമായുള്ളോരു പാശവും കൊണ്ടുപോ-

ന്നപ്പൈതല്‍ തന്നുടല്‍ കെട്ടുന്നേരം…

‘ഗര്‍ഗ’ ഭാഗവതത്തില്‍ ഈ ഘട്ടത്തില്‍ ഉലൂഖല ബന്ധനം നടക്കുന്നില്ല. ഗോപികമാരുടെ ചേല കട്ടതിന്റെ പേരിലാണ് ഈ ശിക്ഷ നടക്കുന്നത്. ഭാഗവതത്തിലും ഗാഥയിലും കാണുമ്പോലെ, തല്ലാന്‍ വേണ്ടിയുള്ള ഓട്ടമൊന്നുമില്ല. വാതില്‍ക്കല്‍ അമ്മയുടെ നിഴല്‍ കണ്ടനേരം കൃഷ്ണന്‍ തിടുക്കത്തില്‍ ഉരലിന്റെ പിന്നില്‍ ഒളിച്ചിരുന്നു. കൃഷ്ണന് അമ്മയെ കാണാനായില്ല; അമ്മയ്‌ക്കും തന്നെ കാണാനാവുന്നില്ല എന്നാണ് കൃഷ്ണന്‍ കരുതിയത്. കണ്ണ് ഇറുകെ പൂട്ടി.

ചൂടുള്ള നിശ്വാസം കവിളില്‍ പതിച്ച നേരമാണ് കണ്ണുതുറന്നത്. അമ്മയുടെ ചുണ്ട് തന്റെ കവിളില്‍ അമരുന്നുണ്ട് എന്നും കൃഷ്ണനറിഞ്ഞു. നോക്കുമ്പോള്‍-ആ മുഖത്ത് ചുവന്നുനില്‍പില്ല. നിറഞ്ഞ ചിരിയാണ്, സ്‌നേഹമാണ്. സ്‌നേഹത്തിന്റെ മാര്‍ദ്ദവമുള്ള അമ്മയുടെ കൈകള്‍ കൃഷ്ണനെ വാരിയെടുത്തു; മാറത്തടക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.