തിരുവനന്തപുരം: നിരവധി സമാധാന ശ്രമങ്ങള്‍ക്കും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും ശേഷവും ആയുധം താഴെ വെക്കാന്‍ തയ്യാറാകാത്ത സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്.
ഗുണ്ടാ സംഘങ്ങളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃശൂര്‍ കയ്പ്പമംഗലത്ത് പട്ടികജാതിക്കാരനായ ബിജെപി പ്രവര്ത്തകന് സതീശനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ സംവിധാനത്തില്‍ ചെയ്യാവുന്ന എല്ലാ രീതിയിലും ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സര്‍വ്വകക്ഷിയോഗത്തിലും ഉഭയകക്ഷി യോഗത്തിലുമെല്ലാം ബിജെപി സഹകരിച്ചതാണ്. എന്നിട്ടും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തത് എന്താണെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎമ്മിനെപ്പോലെ ബിജെപിയും ആയുധം എടുക്കണമെന്നാണോ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രതികരണം ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
6 മാസം മുന്‍പ് സതീശന്റെ നേതൃത്വത്തില്‍ 20 പേര് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണ് സിപിഎം കഴിഞ്ഞ ദിവസം ഇവരെ അക്രമിച്ചത്. സംഘര്‍ഷത്തിനിടയില്‍ തടസ്സം പിടിക്കാനെത്തിയതായിരുന്നു സതീശന്. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി, ഡിവൈഎഫ്ഐയുടെ ബ്ലോക്ക് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
സതീശന് ആശുപത്രിയില്‍ മരിച്ചതറിഞ്ഞ് പ്രാദേശിക സിപിഎം നേതാക്കള്‍ ധനസഹായവുമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവരെ ആട്ടി പുറത്താക്കുകയാണ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിന് അവകാശ വാദം സ്ഥാപിക്കാന്‍ എത്തുന്ന തരംതാണ രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു
പിണറായി വിജയന് അധികാരത്തിലെത്തിയ ശേഷം തൃശൂര്‍ ജില്ലയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ബിജെപി പ്രവര്‍ത്തകനാണ് സതീശന്.കൊല്ലപ്പെട്ട നാലുപേരും ദളിത് വിഭാഗത്തില്‍ പെട്ടവരാണ്. ഒരു പ്രകോപനവുമില്ലാതെ കൊലപാതകം തുടരുന്ന സിപിഎമ്മിനെതിരെ പൊതുവികാരം ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: