Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊടുംക്രൂരതകള്‍ ബാക്കിയായി; ചാള്‍സ് മാന്‍സണ്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:45 am IST
inWorld

ലോസ് ഏയ്ഞ്ചലസ്: അമേരിക്ക കണ്ട ഏറ്റവും ക്രൂരനായ കുറ്റവാളികളില്‍ ഒരാളായ ചാള്‍സ് മാന്‍സണ്‍എണ്‍പത്തിമൂന്നാം വയസില്‍ ഈ ലോകത്തോടു വിടപറഞ്ഞു. കുട്ടിക്കാലത്തെ ക്രിമിനല്‍ പശ്ചാത്തലത്തിനു ശേഷം പിന്നീട് സ്വയം പ്രഖ്യാപിത ഗുരുവായി മാറിയ ചാള്‍സ് നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയാണ്. വിഖ്യാത ഹോളിവുഡ് നടി ഷാരോണ്‍ ടെയ്റ്റ് അടക്കം ആറുപേരുടെ കൊലപാതകക്കുറ്റത്തില്‍ ശിക്ഷിക്കപ്പെട്ട് കാലിഫോര്‍ണിയയിലെ സ്റ്റേറ്റ് ജയിലില്‍ തടവില്‍ക്കഴിയുകയായിരുന്നു.

വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് കുറച്ചു ദിവസം മുമ്പ് കേണ്‍ കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭ്രാന്തമായ അക്രമവാസനയുടെ പ്രതീകമായിരുന്നു ചാള്‍സ് മാന്‍സണ്‍. അറുപതുകളുടെ തുടക്കത്തില്‍ മാന്‍സണ്‍ ഫാമിലി എന്ന പേരില്‍ ആശ്രമ തുല്യമായ സങ്കേതം സ്ഥാപിച്ചു. അമേരിക്കയില്‍ ഹിപ്പി കാലമായിരുന്നു അത്. ശിഥിലമായ കുടുംബ ബന്ധങ്ങള്‍ സൃഷ്ടിച്ച ശൂന്യതയും മയക്കുമുരുന്നിന്റെ ലഹരിയും ചെറുപ്പക്കാരില്‍ അരാജകത്വമായി പടര്‍ന്ന കാലം. എല്ലാറ്റിനും പരിഹാരമുണ്ടെന്ന തരത്തിലുള്ള ചാള്‍സിന്റെ പ്രചരണത്തില്‍ പലരും ആകൃഷ്ടരായി. ഹോളിവുഡ് താരങ്ങളും സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും മാന്‍സണ്‍ ഫാമിലിയില്‍ അംഗങ്ങളായി.

ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍സ് തുടങ്ങിയ വിഖ്യാത പോപ് ഗായക സംഘങ്ങളുടെ ഗാനങ്ങളുടെ വ്യാഖ്യാനങ്ങള്‍ കൂടി അവതരിപ്പിച്ചതോടെ ചാള്‍സിന് ആരാധകര്‍ ഏറെയായി. എല്ലാം തന്റെ അക്രമവാസനയ്‌ക്കുള്ള മറയായിരുന്നു.

1969ല്‍ കാലിഫോര്‍ണിയയില്‍ റോളിങ് സ്റ്റോണ്‍സിന്റെ സംഗീത നിശയില്‍ അക്രമം അഴിച്ചുവിട്ടതോടെ മാന്‍സണ്‍ ഫാമിലിയെക്കുറിച്ച് സംശയങ്ങളേറി. മയക്കുമരുന്നിന്റെ ലഹരിയില്‍ എന്തും കാട്ടിക്കൂട്ടുന്ന സംഘമാണതെന്ന് വ്യക്തമായി.

1969 ആഗസ്റ്റ്് ഒന്‍പതിന് പ്രശസ്ത സംവിധായകന്‍ റൊമാന്‍ പോളന്‍സിസ്‌കിയുടെ ഭാര്യയും നടിയുമായ ഷാരോണ്‍ ടെയ്റ്റിനേയും മറ്റ് നാലു പേരേയും ക്രൂരമായി കൊന്ന് തന്റെ ക്രിമിനല്‍ സ്വഭാവം പൂര്‍ണമായി വെളിപ്പെടുത്തി ചാള്‍സ്. ടെയ്റ്റിന്റെ വീട്ടിലായിരുന്നു ഈ അരുംകൊല.

എട്ടരമാസം ഗര്‍ഭിണിയായിരുന്നു ടെയ്റ്റ് എന്ന്. തൊട്ടടുത്ത ദിവസം രാത്രി ലോസ് ഏയ്ഞ്ചലസില്‍ത്തന്നെ സമ്പന്നനായ ലെനോയേയും ഭാര്യ റോസ്‌മേരിയേയും ഇവര്‍ വധിച്ചു.

ഈ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ചാള്‍സും സംഘവുമാണെന്ന് സൂചന കിട്ടുന്നത് ആറുമാസങ്ങള്‍ക്കു ശേഷമാണ്. ജയിലില്‍ കഴിഞ്ഞിരുന്ന മാന്‍സണ്‍ സംഘത്തിലെ ഒരാള്‍ സഹത്തടവുകാരനോടു വെളിപ്പെടുത്തിയ ചില വസ്തുതകളില്‍ നിന്നാണ് പോലീസ് ചാള്‍സിലേക്ക് എത്തിയത്.

1970ല്‍ ചാള്‍സും സൂസന്‍ അറ്റ്കിന്‍സ്, പട്രീഷ്യ ക്രെന്‍വിന്‍കെല്‍, ലെസ്ലി വാന്‍ ഹ്യുട്ടന്‍ എന്നീ മൂന്നു വനിതാ കൂട്ടാളികളും അറസ്റ്റിലായി. ഒരു വര്‍ഷത്തെ വിചാരണയ്‌ക്കു ശേഷം നാലുപേരെയും വധശിക്ഷയ്‌ക്കു വിധിച്ചു. 1972ല്‍ കാലിഫോര്‍ണിയ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അമേരിക്കയിലെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുപ്രസിദ്ധി നേടിയ ഒരാളാണ് ചാള്‍സ് മാന്‍സണിന്റെ മരണത്തോടെ ചരിത്രത്തിന്റെ ഭാഗമാവുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

India

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.